മനസ്സില്‍ ചിലത് നിറയുമ്പോള്‍. ഓര്‍മകളുടെ അമ്പുകള്‍ ഹൃദയത്തില്‍ മുറിവായിത്തീരുമ്പോള്‍. ദു:ഖം പെയ്ത ജീവിതത്തിന്റെ കഴിഞ്ഞകാലം, വീണ്ടുമൊന്ന് മറിച്ചുനോക്കുമ്പോള്‍. വേര്‍പ്പെട്ടവരുടെ മുഖം മനസ്സില്‍ തെളിയുമ്പോള്‍. ജീവിതത്തിന്റെ അതിലോലമായ അനുഭവങ്ങള്‍ കണ്ണിനെ നനയ്ക്കുന്നു. പെട്ടെന്നു കണ്ണുനിറയുന്ന ചിലരുണ്ട്. ചില ഓര്‍മകള്‍ അല്പം പങ്കിടുമ്പോഴേക്ക് അവരുടെ കവിളുകളില്‍ കണ്ണീര് ചാലിടുന്നു. അങ്ങനെയുള്ളവര്‍ നല്ല മനസ്സിന്നുടമകളാണ്. എത്ര സങ്കടത്തിന്റെ പെരുമഴയിലും കണ്ണു കവിയാത്ത ചിലരുണ്ട്. അവര്‍ നല്ല മനശ്ശക്തിയുള്ളവരാണ്.
കരയാറുണ്ടോ?
Posted by
Malayali Peringode
, Thursday, February 17, 2011 at Thursday, February 17, 2011, in
Labels:
കരയാറുണ്ടോ?
എപ്പോഴാണ് നമ്മള് കരയാറുള്ളത്?
മനസ്സില്‍ ചിലത് നിറയുമ്പോള്‍. ഓര്‍മകളുടെ അമ്പുകള്‍ ഹൃദയത്തില്‍ മുറിവായിത്തീരുമ്പോള്‍. ദു:ഖം പെയ്ത ജീവിതത്തിന്റെ കഴിഞ്ഞകാലം, വീണ്ടുമൊന്ന് മറിച്ചുനോക്കുമ്പോള്‍. വേര്‍പ്പെട്ടവരുടെ മുഖം മനസ്സില്‍ തെളിയുമ്പോള്‍. ജീവിതത്തിന്റെ അതിലോലമായ അനുഭവങ്ങള്‍ കണ്ണിനെ നനയ്ക്കുന്നു. പെട്ടെന്നു കണ്ണുനിറയുന്ന ചിലരുണ്ട്. ചില ഓര്‍മകള്‍ അല്പം പങ്കിടുമ്പോഴേക്ക് അവരുടെ കവിളുകളില്‍ കണ്ണീര് ചാലിടുന്നു. അങ്ങനെയുള്ളവര്‍ നല്ല മനസ്സിന്നുടമകളാണ്. എത്ര സങ്കടത്തിന്റെ പെരുമഴയിലും കണ്ണു കവിയാത്ത ചിലരുണ്ട്. അവര്‍ നല്ല മനശ്ശക്തിയുള്ളവരാണ്.
ജീവന്റെ ജീവനാം സ്നേഹറസൂല്‍
Posted by
Malayali Peringode
, Monday, February 14, 2011 at Monday, February 14, 2011, in
Labels:
ജീവന്റെ ജീവനാം സ്നേഹറസൂല്‍
ഉഹ്ദ് യുദ്ധം കഴിഞ്ഞ് മുസ്ലിംകള് മടങ്ങുകയാണ്. അതാ, അവരെ കാത്ത് വഴിവക്കില്‍ ഒരു സ്ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാവം. അവളുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു. ഭര്‍ത്താവും പിതാവും സഹോദരനും കൂട്ടത്തിലുണ്ട്. അവരൊക്കെ എന്തായിരിക്കും. ജീവിച്ചിരിപ്പുണ്ടോ അതോ രക്തസാക്ഷികളായോ?
നല്ലതു മാത്രം നുകര്‍ന്നും പകര്‍ന്നും...
Posted by
Malayali Peringode
, Friday, October 29, 2010 at Friday, October 29, 2010, in
Labels:
നല്ലതു മാത്രം നുകര്‍ന്നും പകര്‍ന്നും...
അബ്ദുല്‍വദൂദ്
പണ്ട്: “മോഷണത്തിന്റെ പേരില്‍ നബി(സ) കൈ മുറിച്ച വ്യക്തിയെ ഞാന്‍ ഓര്‍ക്കുകയാണ്. അയാളുടെ കൈ മുറിക്കാന്‍ കല്പിച്ചപ്പോള് തിരുദൂതരുടെ മുഖം ദു:ഖത്താല്‍ വെണ്ണീറു പുരണ്ടതു പോലെ നിറം മാറിയിരുന്നു. ചിലര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അയാളുടെ കൈ മുറിക്കുന്നത് അങ്ങേയ്ക്ക് ഇഷ്ടമില്ലെന്നു തോന്നുന്നു. നബി(സ) പറഞ്ഞു: അതെ, എങ്ങനെയാണ് ഞാനത് ഇഷ്ടപ്പെടുക? നിങ്ങള്‍ നിങ്ങളുടെ സഹോദരനെതിരില്‍ പിശാചിനെ സഹായിക്കുന്നവരാകരുത്. ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ഭരണാധികാരിയുടെ മുന്നിലെത്തിയാല്‍ ശിക്ഷ നടപ്പാക്കുകയല്ലാതെ നിര്‍വാഹമില്ല. എന്നാല്‍, അല്ലാഹു വിട്ടുവീഴ്ച ചെയ്യുന്നവനും വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനുമാണ്. അല്ലാഹുവിന്റെ വചനം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ; `ജനങ്ങള്‍ മാപ്പു നല്‍കുകയും വിട്ടു വീഴ്ച ചെയ്യുകയും വേണം. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.” (24:22)
_____(ബൈഹഖി, സുനനുല്‍ കുബ്റാ 8:326)
ഇന്ദ്രിയങ്ങള്‍ക്കു വശരാകുമ്പോള്‍ ...
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
ഇന്ദ്രിയങ്ങള്‍ക്കു വശരാകുമ്പോള്‍ ...
അബ്ദുൽ വദൂദ്
വ്യക്തിയുടെ ജീവിതത്തെ അളക്കുന്നത് വ്യക്തിത്വത്തെ ആസ്പദിച്ചാണ്. വ്യക്തിത്വം രൂപപ്പെടുന്നതില്‍ അനേകം ഘടകങ്ങളുടെ ശക്തമായ സ്വാധീനമുണ്ട്. ചെയ്യുന്ന പ്രവൃത്തികളും നേടുന്ന അറിവുകളും ഇടപഴകുന്ന കൂട്ടുകാരുമെല്ലാം ആ സ്വാധീന വലയത്തിലുള്‍പ്പെടുന്നു.
യൂസുഫിനെ മറക്കുന്ന യുവാക്കള്‍
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
യൂസുഫിനെ മറക്കുന്ന യുവാക്കള്‍
അബ്ദുൽ വദൂദ്
ചുറുചുറുക്കുള്ള ഒരു യുവാവ്, ഒരിറ്റു പ്രകാശം പോലും എത്തിനോക്കാത്ത കൂരിരുട്ടുള്ള ഒരു ജയിലറയില്‍ കിടക്കുന്നു. നേരത്തിന് ഭക്ഷണമോ വെള്ളമോ സഹായങ്ങളോ ലഭിക്കാത്ത ആ ജയിലില്‍ കിടന്ന്അയാള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു: ``എന്റെ രക്ഷിതാവേ, ആ സ്ത്രീകള്‍ എന്നെ ക്ഷണിക്കുന്ന കാര്യത്തേക്കാളും എനിക്കിഷ്ടം ഈ ജയിലാണ്. അവരുടെ കുതന്ത്രത്തില്‍ നിന്നും നീ എന്നെ അകറ്റിയില്ലെങ്കില്‍ ഞാനതില്‍ പെട്ടുപോവും, അങ്ങനെ ഞാന്‍ വിഡ്ഢികളുടെ കൂട്ടത്തിലകപ്പെടുകയും ചെയ്യും.''
ആകുലതകളില്ലാത്ത മരണം
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
ആകുലതകളില്ലാത്ത മരണം
അബ്ദുൽ വദൂദ്
എന്നെയിപ്പോള്‍ ഏറെ അലട്ടുന്നത് മരണമാണ്. എങ്ങനെയാണ് നാം മരണത്തെ അഭിമുഖീകരിക്കുന്നത്? മരണത്തിന്റെ വാതിലിന്നപ്പുറം നമ്മെ കാത്തിരിക്കുന്നത് എന്തായിരിക്കും? ഇവിടത്തെ അടുപ്പങ്ങളെ വിട്ടുപോകാനുള്ള അവസ്ഥ ഇനിയും മനസ്സിന് കൈവരിക്കാനായിട്ടില്ല.'' (ചെറിയാന് കെ ചെറിയാന്, കലാകൗമുദി 1117-1997 ഫിബ്രവരി 9)
നമ്മളും അന്യരും
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
നമ്മളും അന്യരും
അബ്ദുൽ വദൂദ്
ലോകത്തുള്ള സര്‍വ മനുഷ്യരും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാരെ സംബന്ധിച്ചുമാത്രമേ `സഹോദരങ്ങള്‍' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുള്ളൂവെന്നത് ചിന്തനീയമാണ്.
സ്ത്രീകളോട് പെരുമാറുമ്പോള്‍
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
സ്ത്രീകളോട് പെരുമാറുമ്പോള്‍
-അബ്ദുല്‍വദൂദ്
മൂസാനബിയുടെ ചരിത്രത്തില്‍, അദ്ദേഹം സഹായിച്ച പെണ്‍കുട്ടികള്‍ ആ വിവരം പിതാവിനോട് പറയുകയും പിതാവ് മൂസാനബിയെ വിളിച്ചുകൊണ്ടുവരാന്‍ മൂത്ത പെണ്‍കുട്ടിയെ പറഞ്ഞയക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ആ പെണ്‍കുട്ടിയോടൊപ്പം അദ്ദേഹം അവരുടെ വീട്ടിലേക്ക് ക്ഷണം സ്വീകരിച്ചെത്തുന്നു. പിന്നീട് മൂത്ത പെണ്‍കുട്ടി പിതാവിനോട് മൂസാനബിയെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: ``തീര്‍ച്ചയായും അദ്ദേഹം ശക്തിമാനും വിശ്വസ്തനുമാണ്.''
ഇണകള്‍: ഇഴചേരുന്ന വസ്ത്രങ്ങള്‍
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
ഇണകള്‍: ഇഴചേരുന്ന വസ്ത്രങ്ങള്‍
-അബ്ദുല്‍വദൂദ്
വിപ്ലവകാരിയും സ്വാതന്ത്ര്യസമര നായകനുമായിരുന്ന മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെ നമ്മളറിയും. അഭിമാനത്തോടെ ആ പേര് ഓര്‍മിക്കും. സാഹിബിനെക്കുറിച്ച് എന്‍ പി മുഹമ്മദ് എഴുതിയ നോവലില്‍ ആ വലിയ മനുഷ്യനിലെ മറ്റൊരു മഹാ ഗുണത്തെയാണ് നമ്മെ അറിയിക്കുന്നത്. ഭാര്യ ബീവാത്തുവിനോടൊന്നിച്ചുള്ള ജീവിതം വളരെ ഹ്രസ്വമായിരുന്നു. അവര്‍ രോഗിണിയായി മരണപ്പെട്ടു. എന്നാല്‍ തന്റെ ഇണയോട് സാഹിബിനുണ്ടായിരുന്ന സ്നേഹം അതിരറ്റതായിരുന്നു. മതം അനുവദിച്ചിട്ടും മറ്റൊരു വിവാഹത്തിന് തയ്യാറായില്ല. മധുവിധു തീരും മുമ്പ് മണ്മറഞ്ഞ ബീവാത്തുവിനെ സ്വര്‍ഗത്തില്‍ വെച്ച് വീണ്ടും കണ്ടുമുട്ടാന്‍ അദ്ദേഹം കാത്തിരുന്നു.
പ്രബോധകനോട്
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
പ്രബോധകനോട്
-അബ്ദുല്‍വദൂദ്
അമിതമായി മധുരം കഴിക്കുന്ന മകനെ അതില്‍നിന്ന് പിന്മാറ്റുവാന് ഉപദേശിക്കണമെന്ന് മാതാവ് ഒരു ഗുരുവിനോട് അഭ്യര്‍ഥിച്ചു. ഒരാഴ്ച കഴിഞ്ഞ് വരൂ എന്ന് ഗുരു നിര്‍ദേശിച്ചു. അവര്‍ വന്നു. മകനെ ഗുരു ഉപദേശിച്ചു. ഒരാഴ്ചത്തെ അവധിയെന്തിനായിരുന്നെന്ന് മാതാവ് ചോദിച്ചപ്പോള്‍ ഗുരുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``ഞാനും ഒരു മധുരപ്രിയനായിരുന്നു. ആദ്യം എന്റെ ശീലം മാറ്റിയിട്ടല്ലേ കുട്ടിയെ ഉപദേശിക്കാന്‍ പാടുള്ളൂ?''
Subscribe to:
Posts (Atom)






