tag:blogger.com,1999:blog-85309955734023342592024-03-13T08:30:11.350+04:00തര്‍ബിയMalayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger90125tag:blogger.com,1999:blog-8530995573402334259.post-32437590164933169702011-12-06T22:38:00.002+04:002011-12-06T22:38:58.979+04:00തഹജ്ജുദ്: വിശ്വാസിയുടെ കരുത്ത്<div dir="ltr" style="text-align: left;" trbidi="on"><span style="font-size: large;">എങ്ങും നിശബ്ദത!<br />
എല്ലാ ബഹളങ്ങളും അവസാനിച്ചിരിക്കുന്നു. എല്ലാവരും നീണ്ട നിദ്രയിലേക്ക് അടങ്ങിയൊതുങ്ങിയിരിക്കുന്നു. ഒരാള്‍ തന്റെ പുതപ്പ് നീക്കി പതുക്കെ എണീക്കുന്നു. ആരെയും ശല്യപ്പെടുത്താതെ അയാള്‍ വുദ്വൂവെടുത്ത് നമസ്കാരത്തില്‍ മുഴുകുന്നു.</span><br />
<span style="font-size: large;"><a name='more'></a><br />
സൂര്യന് ഉറക്കമുണരാന്‍ ഇനിയും സമയമുണ്ട്. അയാള്‍ നീണ്ട പ്രാര്‍ഥനയില്‍, നീണ്ട സുജൂദുകള്‍, റുകൂഉകള്‍, കണ്ണീരണിഞ്ഞ തൗബയുടെ സ്വരം....... സ്നേഹനിധിയായ സര്‍വശക്തനോട് എല്ലാം പറയുന്നു. പുതിയൊരു പ്രഭാതത്തെ സ്വീകരിക്കുമ്പോള്‍ ആ മനസ്സും ജീവിതവും എത്ര ആഹ്ലാദകരമായിരിക്കും........!<br />
രാത്രിനമസ്കാരം ഏറ്റവും സുപ്രധാനമായ ഒരു സുന്നത്ത് നമസ്കാരമാണ്. വിശ്വാസത്തെ ശക്തമാക്കാനും മനസ്സിനെ ഏകാഗ്രമാക്കാനും പാപങ്ങള്‍ പൊറുത്തുകിട്ടാനും ഉത്തമമായ ഒരവസരമാണ് `തഹജ്ജുദ്.' നമ്മുടെയുള്ളിലെ തഖ്വയും ഈമാനും പോറലുകളില്ലാതെ നിലനിര്‍ത്താനും കൂടുതല്‍ വേരുറച്ചതാക്കാനും തഹജ്ജുദിലെ ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും പ്രചോദനം നല്കുന്നു. <br />
പ്രവാചകതിരുമേനി(സ) രാത്രി നമസ്കാരത്തെ ഏറെ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഇഹപരലോകത്തുള്ള അതിന്റെ ശ്രേഷ്ഠത വിവരിച്ചിരുന്നു. തിരുമേനി(സ)യുടെ പ്രബോധനത്തിന്റെ ആദ്യഘട്ടങ്ങളില്‍ രാത്രിനമസ്കാരത്തിന് കൂടുതല്‍ പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു. ``അല്ലയോ മൂടിപ്പുതച്ചവനേ, നിശാവേളയില്‍ എഴുന്നേറ്റ് നമസ്കരിക്കൂ'', തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ രാത്രി നമസ്കാരത്തെ സംബന്ധിച്ച് പ്രവാചകതിരുമേനിക്കുള്ള നിര്‍ദേശങ്ങളായിരുന്നു.<br />
രാത്രിനമസ്കാരത്തിന് തുല്യമായ മറ്റൊരു പാഥേയമോ സഹായമോ ഇല്ല. സത്യവിശ്വാസികളെ അത് അങ്ങേയറ്റം സഹായിക്കുന്നു. നിര്‍ണയിക്കാനോ വിഭാവനചെയ്യാനോ കഴിയാത്തത്ര സാധ്യതകളും കഴിവുകളും രാത്രി നമസ്കാരം പ്രദാനംചെയ്യുന്നു. രാത്രി എഴുന്നേല്‍ക്കുന്നത് ആത്മനിയന്ത്രണമാര്‍ജിക്കാന്‍ ഏറെ സഹായകവും നേരാംവണ്ണം ഖുര്‍ആന്‍ ഓതാന്‍ ഉചിതവുമാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.<br />
നബിതിരുമേനി(സ)യുടെ ഒരു വചനംനോക്കൂ: ``നിങ്ങള്‍ രാത്രിനമസ്കാരത്തില്‍ നിഷ്ഠയുള്ളവരാവുക. സുകൃതവാന്മാരായ പൂര്‍വികരുടെ മാതൃകയും ദൈവസാമീപ്യം നേടിത്തരുന്നതും തിന്മകളെ മായ്ച്ചുകളയുന്നതും പാപത്തില്‍നിന്ന് തടയുന്നതും ശരീരസൗഖ്യം നല്കുന്നതുമാകുന്നു രാത്രി നമസ്കാരം.''(ത്വബ്റാനി, തിര്‍മിദി)<br />
ഒരു പ്രബോധകനെ സംബന്ധിച്ചിടത്തോളം ശക്തമായ പിടിവ<br />
ള്ളിയും ആശ്വാസവേളയുമാണ് തഹജ്ജുദിന്റെ സമയം. സ്വന്തം പ്രവര്‍ത്തനങ്ങളെയും ആത്മാര്‍ഥതയെയും പരിചിന്തനം നടത്താനും വിഷമതകള്‍ പങ്കുവെക്കാനും ആ സമയം അയാള്‍ക്ക് ഉത്തമമായിത്തീരുന്നു.<br />
മനസ്സും ശരീരവും ഒട്ടും സമ്മതിക്കാത്ത ഒരു സമയത്ത്, കിനാവുകണ്ട് കിടന്നുറങ്ങുന്ന വേളയില്‍ അതെല്ലാം ഒഴിവാക്കി എഴുന്നേറ്റ് ആരാധനകളില്‍ മുഴുകുക എന്നത് ശക്തമായ ആത്മനിയന്ത്രണമുള്ളവര്‍ക്ക് മാത്രം സാധിക്കുന്നതാണ്.<br />
ത്വബ്റാനി ഉദ്ധരിച്ച മറ്റൊരു ഹദീസ് നോക്കൂ: തിരുമേനി(സ) പറഞ്ഞു: ``ഒരാള്‍ രാത്രി നമസ്കാരം നിര്‍വഹിക്കാന്‍ ഉദ്ദേശിച്ചാല്‍ മലക്ക് വന്നുപറയും: `എഴുന്നേല്ക്കൂ, നേരം അതിക്രമിച്ചിരിക്കുന്നു. നമസ്കരിക്കുക, നിന്റെ നാഥനെ സ്മരിക്കുക.' എന്നാല്‍ അവന്റെയടുത്ത് പിശാച് വന്നു പറയും: `ഇനി നീണ്ട രാത്രിയാണ്. ഇപ്പോള്‍ ഉറങ്ങുക, പിന്നെ എഴുന്നേല്‍ക്കാം. ഇപ്പോള്‍ എഴുന്നേറ്റ് നമസ്കരിച്ചാല്‍ കണ്ണില്‍ ഉറക്കച്ചടവുണ്ടാവും, ശരീരം മെലിയും.' ഈ മനുഷ്യന് പിശാചിനെയാണ് അനുസരിക്കുന്നതെങ്കില്‍ നമസ്കരിക്കാതെ ഉറങ്ങുന്നു. പിശാച് അവന്റെ ചെവിയില്‍ മൂത്രമൊഴിക്കുന്നു.''<br />
സുഹൃത്തെ, നമ്മള് ഇത്ര കാലമായി ആരെയാണ് അനുസരിച്ചത്?</span></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com2tag:blogger.com,1999:blog-8530995573402334259.post-73318704352477333692011-09-18T01:45:00.001+04:002011-09-18T01:46:13.141+04:00മനോധൈര്യത്തിന് ഒരു പ്രാര്‍ഥന<span style="font-size: large;"><span style="color: red;"><strong>`അല്ലാഹുമ്മ</strong></span> ഇന്നീ അസ്അലുക ഈമാനന്‍ യുബാശിറു ഖല്‍ബീ വ യഖീനന്‍ സ്വാദിഖന്‍ ഹത്താ അഅ്ലമ അന് ലാ യുസ്വീബനീ ഇല്ലാ മാ കത്തബ്തനീ വ രിദന്‍ ബിമാ കസബ്ത ലീ.'<br />
(അല്ലാഹുവേ, ഹൃദയത്തില്‍ വേരൂന്നിയ ഈമാനും നീ വിധിച്ചതല്ലാതെ യാതൊരു വിപത്തും എന്നെ ബാധിക്കുകയില്ലെന്ന് അറിയുന്നവിധം സത്യസന്ധമായ ദൃഢബോധ്യവും നീ എനിക്ക് ഭാഗിച്ചു നല്‍കിയതില്‍ പൂര്‍ണ സംതൃപ്തിയോടെ ഞാന്‍ നിന്നോട് ചോദിക്കുന്നു)</span><br />
<span style="font-size: large;"></span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><a name='more'></a><br />
പടച്ചവനിലുള്ള വിശ്വാസം ശക്തമാകാനും അവന്റെ വിധികളിലും തീരുമാനങ്ങളിലും സംതൃപ്തിപ്പെട്ട് ശാന്തി നിറഞ്ഞ ജീവിതം നയിക്കാനും നമുക്ക് ശക്തിയും മനോധൈര്യവും പകര്ന്നുനല്കുന്ന ഒരു പ്രാര്‍ഥനയാണിത്. `മഖാമു ഇബ്റാഹീമി'ല്‍ വെച്ച് നബിതിരുമേനി(സ) പ്രാര്‍ഥിച്ചിരുന്ന ഈ പ്രാര്‍ഥന ഓരോ വിശ്വാസിയും മനഃപാഠമാക്കി ഉരുവിടേണ്ടതാണ്.<br />
നഷ്ടബോധത്തിന്റെ ആകുലതകള്‍ ഒരിക്കലും യഥാര്‍ഥ സത്യവിശ്വാസിയെ ബാധിക്കുകയില്ല. സ്വന്തം മാതാപിതാക്കളെക്കാളും ഇണയെക്കാളും തന്നെ സ്നേഹിക്കുകയും തന്നോട് കാരുണ്യം കാണിക്കുകയും ചെയ്യുന്ന അല്ലാഹുവിനെക്കുറിച്ചുള്ള വിശ്വാസവും പ്രതീക്ഷയുമാണ് അയാളെ നിലനിര്‍ത്തുന്നതും ആത്മബലമുള്ളവനാക്കുകയും ചെയ്യുന്നത്.</span><br />
<br />
<span style="font-size: large;">`അങ്ങനെയായിരുന്നെങ്കില്‍...' `ഉണ്ടായിരുന്നെങ്കില്‍...' `ഇങ്ങനെയായിരുന്നെങ്കില്‍...' എന്നിത്യാദി ചിന്തകളും സംസാരങ്ങളും നബിതിരുമേനി(സ) വിലക്കുകയുണ്ടായി. പൈശാചിക പ്രവര്‍ത്തനങ്ങളുടെ കവാടമാണ് അതുവഴി തുറക്കപ്പെടുന്നതെന്ന് അവിടുന്ന് പറഞ്ഞു. ഇത്തരം സംസാരം സത്യനിഷേധികളുടേതാണെന്ന് വിശുദ്ധഖുര്ആന് നമ്മെ ഉണര്‍ത്തുന്നു. തങ്ങളുടെ ബന്ധുക്കള്‍ ഭൂമിയിലൂടെ സഞ്ചരിക്കുകയോ വിപത്തുകളില്‍ പെട്ട് മരിക്കുകയോ ചെയ്താല്‍, `അവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരിക്കുകയോ വധിക്കപ്പെടുകയോ ഇല്ലായിരുന്നെന്ന്' പറയുന്ന സത്യനിഷേധികളെപ്പറ്റി ആലുഇംറാന് 156ാം വചനത്തില്‍ താക്കീത് ചെയ്യുന്നു.</span><br />
<br />
<span style="font-size: large;">സംഭവിക്കാനുള്ളത് തീര്‍ച്ചയായും സംഭവിക്കും. ഒരാള്‍ക്കും അതിനെ മാറ്റിമറിക്കാനാവില്ല. ഇക്കാര്യം നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കുകയും സ്വയം ഉള്‍ക്കൊള്ളുകയും മറ്റുള്ളവരെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യേണ്ടതുണ്ട്. `ഒരിക്കലും ഒരാപത്തും സംഭവിക്കുന്നില്ല, അല്ലാഹുവിന്റെ ആജ്ഞ പ്രകാരമല്ലാതെ' (അത്തഗാബുന്‍ 11) എന്ന പരിശുദ്ധ വചനം എത്ര വലിയ സമാധാനമാണ് നമുക്ക് പകരുന്നത്.</span><br />
<br />
<span style="font-size: large;">മരണം ഏറ്റവും വലിയ നിശ്ചയമാണ്. ഏതു വലിയവനും അല്ലാഹു നിശ്ചയിച്ച ഒരു തിയ്യതിയുണ്ട്. ജനിച്ചവര്‍ക്കെല്ലാം അതുണ്ട്. ഒന്നുകില്‍ ജനിച്ച്, അല്പ നിമിഷങ്ങള്‍ക്കോ ദിവസങ്ങള്‍ക്കോ ഉള്ളിലായിരിക്കാം. അല്ലെങ്കില്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കാം. എന്തായിരുന്നാലും ആ തിയ്യതിയെ മാറ്റിമറിക്കാന്‍ നമ്മെകൊണ്ട് ആവുകയില്ല. `മരണം വിധിക്കപ്പെട്ടവര്‍ തങ്ങളുടെ മരണസ്ഥലങ്ങളിലേക്ക് സ്വയം പുറപ്പെട്ട് വരുന്നതാകുന്നു' (ആലുഇംറാന് 154) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. സകലതും നേരത്തെ നിശ്ചയിക്കപ്പെട്ടതാണെന്നിരിക്കെ വല്ലതും നഷ്ടപ്പെടുമ്പോഴും തീര്ന്നുപോവുമ്പോഴുമുള്ള ദുഃഖവും നിരാശയും അര്ഥശൂന്യമല്ലേ? നമ്മില്‍നിന്ന് അല്ലാഹു തിരിച്ചെടുത്തതെല്ലാം ഒരു സന്ദര്‍ഭത്തില്‍ അവന് തന്നതു തന്നെയാണ്. `ലില്ലാഹി മാ അഖദ വലില്ലാഹി മാ അഅ്ത്വാ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍' എന്നു പറയാനേ നമുക്ക് നിര്‍ദേശമുള്ളൂ.</span><br />
<br />
<span style="font-size: large;">അല്ലാഹുവിന്റെ വിധി തീര്‍പ്പുകളില്‍ തികഞ്ഞ വിശ്വാസവും ആശ്വാസവും കണ്ടെത്തുന്നവര്‍ക്ക് ജീവിതം സുഖകരമായിരിക്കും. മുഴുവന്‍ ഭൗതിക വ്യഥകളും അവസാനിക്കും. മനസ്സ് ശാന്തിയാല്‍ കുളിര്‍ക്കും. അളവറ്റ, പരിധിയില്ലാത്ത പ്രതിഫലത്തിനും അവര്‍ അര്‍ഹരാകും. </span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com3tag:blogger.com,1999:blog-8530995573402334259.post-28126439860734001552011-09-18T01:43:00.001+04:002011-09-18T01:43:42.213+04:00പണ്ഡിതന്മാര് പാദസേവകരാകരുത്<span style="font-size: large;"><strong><span style="color: red;">അമവീ</span></strong> ഭരണാധികാരി അബ്ദുല്‍മലിക് തന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്കും ആജ്ഞകള്‍ക്കും എതിരു പ്രവര്‍ത്തിക്കുന്നവരെ ഏറെ പീഡിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും പതിവായിരുന്നു. അതിനാല്‍, ആരും അദ്ദേഹത്തെ ധിക്കരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഒരു ദിവസം പ്രമുഖപണ്ഡിതനായ സഈദ്ബിന്‍ മുസയ്യബ് പള്ളിയില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കെ പോലീസ് ഓഫീസര്‍ വന്ന് അദ്ദേഹത്തോട് വലീദ്ബ്നു അബ്ദുല്‍മലികിന്റെ അടുത്തുചെല്ലാനാവശ്യപ്പെട്ടു. ആ പണ്ഡിതവര്യന് ദൃഢസ്വരത്തില്‍ പറഞ്ഞു: ``എനിക്ക് അദ്ദേഹത്തെ കാണേണ്ട ആവശ്യമില്ല.'' ഈ മറുപടി പോലീസ് ഓഫീസര്‍ക്ക് തീരെ രസിച്ചില്ല. ഭീഷണിയുടെ സ്വരത്തില്‍ അയാള്‍ പറഞ്ഞു: ``ഭരണാധികാരിയാണ് താങ്കളെ വിളിക്കുന്നതെന്ന് ഓര്‍മവേണം. ഈ ധിക്കാരം അപകടകരമാണ്.''</span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><a name='more'></a></span><br />
<span style="font-size: large;">``എനിക്ക് വല്ലതും നല്‍കാനാണ് വിളിക്കുന്നതെങ്കില് അത് താങ്കള്‍ തന്നെ സ്വീകരിച്ചുകൊള്ളുക. അഥവാ, വല്ല ദ്രോഹവും വരുത്താനാണെങ്കില്‍ ദൈവേച്ഛയ്ക്ക് വിരുദ്ധമായി ഒന്നും സംഭവിക്കുകയില്ല.'' യാതൊരു ഭാവഭേദവുമില്ലാതെ സഈദ്ബിന്‍ മുസയ്യബ് പ്രതിവചിച്ചു.</span><br />
<br />
<span style="font-size: large;">സമ്പത്തും അധികാരവും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളാണ്. വിജ്ഞാനം അതിനേക്കാളെല്ലാം മഹത്തരമായ ദൈവദാനമാണ്. പക്ഷേ, ഇക്കാര്യം തിരിച്ചറിയുന്നതില്‍ മിക്ക വിജ്ഞാനികള്ക്കും തെറ്റുപറ്റുന്നു. അധികാരത്തിന്റെ നൂലിഴകളില്‍ തൂങ്ങിയാടുന്ന രാഷ്ട്രീയക്കാരുടെയും, ഹറാമും ഹലാലും നോക്കാതെ പണം വാരിക്കൂട്ടുന്ന സമ്പന്നവര്‍ഗത്തിന്റെയും ഒത്താശക്കാരും ഓശാനക്കാരുമായി സമൂഹത്തിലെ വിജ്ഞാനികളും പണ്ഡിതന്മാരും മാറുമ്പോള്‍ അതൊരു കാലഘട്ടത്തിന്റെ ദുരന്തമായിത്തീരുന്നു. അറിവിന്റെ നിലയറിയാത്ത പണ്ഡിതന്മാര് അതിന്റെ വില കൊടുക്കുകയാണ് ചെയ്യുന്നത്. പാണ്ഡിത്യത്തെ പണത്തിന് പണയംവെക്കുന്നു. നന്നേ നിസ്സാരങ്ങളായ ആനുകൂല്യങ്ങള്‍ക്കും ലാഭ-നേട്ടങ്ങള്‍ക്കുംവേണ്ടി അധികാരിവര്‍ഗത്തിന്റെ അനീതികളെ കണ്ടില്ലെന്ന് നടിക്കുകയും അവരുടെ പാദസേവകരായിത്തീരുകയും ചെയ്യുന്നു. അധര്‍മത്തിന്റെ തമ്പുരാക്കന്മാരോട് ഒട്ടിച്ചേര്‍ന്ന്, അവരുടെ പാപങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നു.</span><br />
<span style="font-size: large;">വിജ്ഞാനത്തിന്റെ മൂല്യമറിഞ്ഞവര് ആര്‍ക്കുമുന്നിലും ഒച്ഛാനിച്ചു നില്ക്കുകയില്ല. അയാള്‍ മറ്റാരെക്കാളും ഉയര്ന്നുനില്ക്കുന്നയാളാണ്. സമ്പത്തുകൊണ്ട് അറിവുനേടാനാവില്ല. എന്നാല്‍ അറിവുകൊണ്ട് എന്തും നേടാം. ആരെയെങ്കിലും ചതിയില്‍ വീഴ്ത്തിയോ വഞ്ചന നടത്തിയോ പണം നേടാം. സ്കൂളിന്റെ പടികയറാത്തവനും നാടിന്റെ ഭരണാധികാരിയാവാം, സമ്പന്നനാവാം, കൊട്ടാരങ്ങള്‍ പണിയാം. എന്നാല്‍ വിജ്ഞാനം കരസ്ഥമാക്കാന്‍ നീണ്ട തപസ്യകള് ആവശ്യമാണ്. ഒത്തിരി ഊര്‍ജം, സമയം, ശ്രദ്ധ എല്ലാം ആവശ്യമാണ്. എത്രയോ സുഖങ്ങള്‍ ഒഴിവാക്കേണ്ടിവരും, വിനോദങ്ങള്‍ക്ക് അവധി നല്‍കേണ്ടിവരും. അനേകം പേരുടെ മുന്നില്‍ വിനീതനായ വിദ്യാര്ഥിയാകേണ്ടിവരും. എണ്ണമറ്റ ഗ്രന്ഥപ്പുരകളില്‍ ഊണും ഉറക്കവുമില്ലാതെ കഴിഞ്ഞുകൂടേണ്ടിവരും. നീണ്ട സഞ്ചാരങ്ങളും വിശ്രമമറിയാത്ത വിരഹങ്ങളും സഹിക്കേണ്ടിവരും. അതിനെല്ലാം ഒടുവിലാണ് ഒരാള്‍ ആദരണീയനായ പണ്ഡിതനായിത്തീരുന്നത്.</span><br />
<br />
<span style="font-size: large;">എന്നിട്ട്, ആ പാണ്ഡിത്യവും ചിന്താശേഷിയും ട്രപ്പീസുകളിക്കാരായ അധികാരക്കോമാളികളുടെ അഭീഷ്ടങ്ങള്‍ക്കൊത്ത് നീക്കുപോക്കുകള്‍ക്ക് വിട്ടുകൊടുക്കുകയാണെങ്കില്‍ ഓര്‍ത്തുനോക്കൂ അതിന്റെ ഗൗരവം!</span><br />
<br />
<span style="font-size: large;">അറിവിന്റെ അമൂല്യത അറിഞ്ഞ് ആര്‍ജവം പുലര്‍ത്തുന്ന പണ്ഡിതന്മാര്ക്ക് പലപ്പോഴും പ്രയാസങ്ങള്‍ നേരിടേണ്ടിവന്നേക്കാം. പക്ഷേ, അന്തിമവിജയവും ഔന്നത്യവും ലഭിക്കുക അവര്‍ക്കുമാത്രമായിരിക്കും. തങ്ങളുടെ പ്രീതിനേടാന്‍ പാണ്ഡിത്യം പണയം വെക്കാത്തവരോട് പണക്കാര് പുറമേക്ക് വെറുപ്പ് പ്രകടിപ്പിക്കുമെങ്കിലും മനസ്സില്‍ അതിരറ്റ ആദരവു പുലര്‍ത്താതിരിക്കില്ല. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് വളയാനും ഇഴയാനും വിസമ്മതിക്കുന്ന വിജ്ഞാനികളോട് അധികാരികള്‍ പുറമേക്കു വിരോധം പ്രകടിപ്പിക്കുമെങ്കിലും അത് അതിയായ മതിപ്പും ബഹുമാനവും മനസ്സിലൊതുക്കിക്കൊണ്ടായിരിക്കും.</span><br />
<br />
<span style="font-size: large;">പാണ്ഡിത്യത്തിന്റെ മഹിമയും സൂക്ഷ്മതയും പാലിക്കുന്നവര്‍ ഇന്ന് കുറഞ്ഞുവരികയാണ്. തുച്ഛമായ രാഷ്ട്രീയ ലാഭങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ആരുടെയും കാലുപിടിക്കാന്‍ തയ്യാറാവുകയാണ്. അധികാരസഭകളിലെ ചെറിയ ഇരിപ്പിടങ്ങള്‍ക്കുവേണ്ടി എന്തും സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു.</span><br />
<br />
<span style="font-size: large;">മുസ്ലിം പ്രസ്ഥാനങ്ങളുടെ കടിഞ്ഞാണുകള്‍ സുഖലോലുപന്മാരായ സമ്പന്നര്‍ക്ക് എറിഞ്ഞുകൊടുക്കുന്ന നീചമായ ഏര്‍പ്പാട് ഇന്ന് വര്‍ധിച്ചുവരികയാണ്. കിസ്റാ -കൈസര്‍ ചക്രവര്‍ത്തിമാരുടെ ചുവപ്പു പരവതാനികളിലേക്ക് മെലിഞ്ഞൊട്ടിയ കഴുതപ്പുറത്ത് തുരുമ്പു പിടിച്ച വാളുമായി കടന്നുചെന്ന പൂര്‍വഗാമികളായ സ്വഹാബിമഹത്തുക്കളുടെയും രാജാക്കന്മാരുടെയും നാട്ടുപ്രമാണികളുടെയും തേനൊലിപ്പിക്കുന്ന വാഗ്ദാനങ്ങളില്‍ കണ്ണഞ്ചിപ്പോവാത്തതിനാല് ജയില്‍വാസവും നാടുകടത്തലും വരെ അനുഭവിക്കേണ്ടിവന്ന ഉജ്വലരായ മഹാപണ്ഡിതന്മാരുടെയുമൊക്കെ പേരുപറഞ്ഞ്, പാരമ്പര്യത്തിന്റെ പരമ്പര പാടുന്നവര്‍ക്ക് എങ്ങനെയാണിതിനൊക്കെ സാധിക്കുന്നത്?</span><br />
<br />
<span style="font-size: large;">അതിനാല്‍ നാം മാറിച്ചിന്തിച്ചേ പറ്റൂ. നമ്മുടെ അറിവും അജണ്ടയും ഏതെങ്കിലും പണച്ചാക്കുകള്‍ക്ക് അമ്മാനമാടാനുള്ളതല്ല. നീണ്ട തലമുറകള്‍ നമുക്ക് പിറകെ വരാനുണ്ട്. അവരെഴുതുന്ന ചരിത്രത്തില്‍ നാമൊരിക്കലും കുറ്റവാളികളായിക്കൂടാ. ഈ സമുദായത്തെ നയിക്കുന്ന നേതാക്കളും പണ്ഡിതന്മാരും ഇങ്ങനെയൊക്കെ ഒന്ന് ആലോചിച്ചെങ്കില്....! </span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-8530995573402334259.post-7122608114663833992011-09-18T01:39:00.001+04:002011-09-18T01:40:12.361+04:00അന്യനെ അനിയനാക്കുക<span style="font-size: large;"><strong><span style="color: red;">എം മുകുന്ദന്റെ</span></strong> `ദേവതാരുക്കള്' എന്ന ചെറുകഥ മനോഹരമാണ്. മറ്റുള്ളവര്‍ക്കായി ജീവിക്കുന്നയാളാണ് കഥയിലെ നായകന്. അന്യരുടെ വിഷമങ്ങളും കഷ്ടനഷ്ടങ്ങളുമാണ് അയാളുടെ ജീവിതത്തിന്റെ ആധി. അയാള്‍ പ്രാര്‍ഥിക്കുന്നതിങ്ങനെയാണ്: ``ദൈവമേ, മറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കാനുള്ള എന്റെ മനസ്സ് നീ നിലനിര്‍ത്തേണമേ....''</span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><a name='more'></a><br />
തിരുനബി(സ)യുടെ സുവിശേഷങ്ങളില്‍ സുപ്രധാനമായതാണ് നിസ്വാര്‍ഥമായ ജീവിതം. ആ മഹനീയ ജീവിതത്തില്‍ നിന്ന് ചരിത്രം രേഖപ്പെടുത്തിയ ഹൃദയാകര്‍ഷമായ സംഭവങ്ങളില്‍ നിസ്വാര്‍ഥതയുടെ അനേകം മുഹൂര്‍ത്തങ്ങള്‍ കാണാം. ആര്‍ക്കും ഉപദ്രവങ്ങള്‍ വരുത്താതിരിക്കുക എന്നതുപോലെ തന്നെ പ്രധാനമാണ് ആര്‍ക്കെങ്കിലുമൊക്കെ ഉപകാരം ചെയ്യുക എന്നതും.<br />
ഒട്ടും സ്വാര്‍ഥതയില്ലാതെയുള്ള ജീവിതം ആനന്ദകരമായ സൗഭാഗ്യമാണ്. കൂട്ടുജീവിതത്തിന്റെ ബാധ്യതകളില്‍ നിന്നൊഴിഞ്ഞ്, സ്വന്തം താല്പര്യങ്ങളുടെയും ആവശ്യങ്ങളുടെയും വലയങ്ങളിലേക്കുമാത്രമായി ചുരുങ്ങുമ്പോഴാണ് ഒരാള്‍ സ്വാര്‍ഥിയാവുന്നത്. കൂടെയുള്ളവരുടെ വേദനയോ ആഹ്ലാദമോ അങ്ങനെയുള്ളവരെ തെല്ലും സ്പര്‍ശിക്കുകയില്ല. ആരുടെയും ആവശ്യങ്ങള്‍ അവരെ ബാധിക്കില്ല. ഒരാളുടെയും പ്രതിസന്ധി അവരെ അലോസരപ്പെടുത്തുകയില്ല. വളരെ ചെറിയ ഒരിടത്തെക്കുറിച്ചുമാത്രമേ അവര്‍ക്ക് ചിന്തിക്കാനും പറയുവാനുണ്ടാകൂ. അത്ര തന്നെ ചെറുതും കുടുസ്സായതുമായിരിക്കും അവരുടെ ഹൃദയവും. </span><br />
<br />
<br />
<span style="font-size: large;">യഥാര്‍ഥ വിശ്വാസി ജനങ്ങളോടൊപ്പമുള്ളവനാണ്. ആളുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ജീവിക്കുന്നവരേക്കാള്‍ നല്ലവന്‍, അവരോടൊപ്പം കഴിയുകയും പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുന്നവനാണെന്ന് തിരുനബി(സ) പറയുകയുണ്ടായി. സ്വന്തം ആവശ്യങ്ങളെപ്പോലെ അന്യന്റെ ആവശ്യങ്ങളെയും പരിഗണിക്കുവാനും പരിരക്ഷിക്കാനും വിശ്വാസിക്കു സാധിക്കണം. </span><br />
<br />
<span style="font-size: large;">കൂട്ടത്തിലുള്ളവരുടെയും അകലങ്ങളിലുള്ളവരുടെയും ആധികളും ആകുലതകളും യഥാര്‍ഥ മുസ്ലിമിന്റെ മനസ്സില്‍ വേദനകളായിത്തീരും. സഹജീവികളുടെ രോഗവും കഷ്ട-നഷ്ടങ്ങളും അവന്റെ നിഷ്ക്രിയത്വത്തെ ഇല്ലാതാക്കും. സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതുപോലെ അതൊരു ഉത്തരവാദിത്തമായി അവന് മനസ്സിലാക്കും. ചെയ്യാനാവുന്നതെല്ലാം ചെയ്യും. തിരുനബി(സ)യുടെ ജീവിതം അങ്ങനെയായിരുന്നു.</span><br />
<br />
<span style="font-size: large;">പട്ടിണികിടക്കുന്നവരെ ഭക്ഷണമൂട്ടിയ, ഭക്ഷണമുണ്ണാതെ കഴിഞ്ഞുകൂടിയ എത്രയോ ദിനരാത്രങ്ങള്‍ തിരുമേനി(സ)യുടെയും അനുചരന്മാരുടെയും ജീവിതത്തിലുണ്ടായിരുന്നു. അല്പം സ്വര്‍ണം വീട്ടിലുള്ള കാര്യം നമസ്കാരത്തില്‍വെച്ച് ഓര്മ വന്നപ്പോള്‍, നമസ്കാരം കഴിഞ്ഞ ഉടനെ പോയി അതെടുത്ത് പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്ത ആ ഉദാരതയ്ക്ക് മറ്റെവിടെയാണ് ഉദാഹരണമുള്ളത്? `അന്യനെ പോലും അനിയനാ'ക്കുന്ന സ്നേഹോഷ്മളമായ സാഹോദര്യം!</span><br />
<br />
<span style="font-size: large;">ഒരാള്‍ തന്റെ സഹോദരന്റെ ആവശ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന കാലമത്രെയും അല്ലാഹു അയാളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുമെന്ന് തിരുനബി(സ) പറഞ്ഞു. ത്വബ്റാനി ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ``ഒരു പീഡിതന് മര്‍ദിക്കപ്പെടുമ്പോള്‍ നിങ്ങളാരും അത് കണ്ട് നില്‍ക്കരുത്. അത് തടയാതിരുന്നവര്‍ അല്ലാഹുവിന്റെ ശാപം പേറേണ്ടിവരും.'' </span><br />
<br />
<span style="font-size: large;">ഉപകാരം ചെയ്യുന്നത് പ്രത്യുപകാരം മോഹിച്ചുകൊണ്ടാവരുത്. നാം ചെയ്യുന്നതിനുള്ള പ്രതിഫലം നമുക്ക് അല്ലാഹു നല്‍കുക തന്നെ ചെയ്യും. അബൂദാവൂദ് ഉദ്ധരിച്ച ഒരു നബിവചനം നോക്കൂ; ``ഒരാള്‍ പ്രത്യുപകാരം പ്രതീക്ഷിച്ചു മറ്റൊരാള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യുകയും പാരിതോഷികം സ്വീകരിക്കുകയും ചെയ്താല്‍ മഹാപാപങ്ങളിലേക്കുള്ള വന്‍കവാടം കടക്കുകയാണ് അയാള്‍ ചെയ്യുന്നത്.'' </span><br />
<br />
<span style="font-size: large;">സ്വാര്‍ഥത രണ്ടുവിധത്തിലുണ്ട്. ആര്‍ക്കും ഒരുപകാരവും ചെയ്യാതിരിക്കലാണ് ഒന്ന്. മറ്റൊന്ന്, ആര്‍ക്കെന്തു ചെയ്യുമ്പോഴും അതില്‍ നിന്ന് വല്ലതും നേട്ടമായി ലഭിക്കണമെന്ന് ആഗ്രഹിക്കലും. ഇതുരണ്ടും വിശുദ്ധഖുര്‍ആനും നബിവചനങ്ങളും നിശിതമായി വിമര്‍ശിച്ച കാര്യങ്ങളാണ്. ഇതില്‍ രണ്ടാമത്തേതിനെയാണ് തിരുനബി (സ) ഇവിടെ പ്രത്യേകം എടുത്തുപറയുന്നത്.</span><br />
<br />
<span style="font-size: large;">പരോപകാരം ചെയ്യുമ്പോള്‍ മനസ്സിനു ലഭിക്കുന്ന ആനന്ദം വാക്കുകളിലൊതുങ്ങുന്നതല്ല. ഒരാളുടെയെങ്കിലും ആവശ്യം നിറവേറ്റാനായാല്‍, വേദന പരിഹരിക്കാനായാല്‍ ഓരോ ദിവസവും ഈ ആനന്ദം തുടര്‍ന്നുകൊണ്ടിരിക്കും. </span><br />
<br />
<span style="font-size: large;">നിസ്വാര്‍ഥതയുടെ തെളിമയുള്ള വഴിയിലേക്ക് നമ്മെ നയിക്കാന്‍ മുസ്ലിം ഉദ്ധരിച്ച ഈ ഹദീസ് ധാരാളം മതി: ``അനാവശ്യമായ ആശങ്കകളില്‍ നിന്ന് വിട്ടുനില്‍ക്കുക. കാരണം ആശങ്ക പെരുംനുണയാണ്. വകതിരിവില്ലാതെ ഒന്നും ചുഴിഞ്ഞ് അന്വേഷിക്കരുത്. അമിതായ ആകാംക്ഷ കാണിക്കരുത്. മത്സരങ്ങളില്‍ മതിമറക്കരുത്. അന്യോന്യം അസൂയയും വിദ്വേഷവും വെച്ചുപുലര്‍ത്തരുത്. പരസ്പരം ശത്രുക്കളാവാതെ അല്ലാഹുവിന്റെ അനുസരണയുള്ള അടിമകളാവുക, സഹോദരങ്ങളാവുക. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. സഹോദരനെ പീഡിപ്പിക്കരുത്. ഒറ്റപ്പെടുത്തരുത്. സഹോദരന് കൊള്ളരുതാത്തവനാണെന്ന് കരുതരുത്. ഒരു മുസ്ലിമിന്റെ സമ്പത്തും രക്തവും അഭിമാനവും മറ്റൊരു മുസ്ലിമിന് ഹറാമാണ്. അല്ലാഹു നിങ്ങളുടെ ശരീരമോ സ്വരൂപമോ അല്ല, കര്‍മങ്ങളാണ് നിരീക്ഷിക്കുന്നത്. അല്ലാഹുവിനെക്കുറിച്ചുള്ള ഭയം ഹൃദയത്തിലാണ്. വേറൊരാള്‍ക്ക് നഷ്ടം വരുത്തിക്കൊണ്ട് അയാള്‍ വാങ്ങാന്‍ ഉദ്ദേശിച്ച വസ്തു നിങ്ങള്‍ വിലയ്ക്കെടുക്കരുത്. അല്ലാഹുവിന്റെ അടിമകളാവുക. പരസ്പരം സഹോദരങ്ങളാവുക.......''</span><br />
<br />
<span style="font-size: large;">സത്യവിശ്വാസത്തിലും ദൈവസ്നേഹത്തിലുമായി മുളപ്പിച്ചെടുത്ത വിത്തുകളാണ് മുസ്ലിം സമൂഹത്തില്‍ നിസ്വാര്‍ഥതയുടെ നിഷ്കളങ്ക സാഹോദര്യമായി പുഷ്പിക്കുന്നത്.</span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-8530995573402334259.post-36584791178247435682011-09-18T01:36:00.001+04:002011-09-18T01:36:53.938+04:00അറിവും അലിവും അധ്യാപകരും<span style="font-size: large;"><strong><span style="color: red;">അമേരിക്കയിലെ</span></strong> നീഗ്രോ ആയിരുന്ന മാല്‍ക്കം എക്സിന്റെ ആത്മകഥ പ്രസിദ്ധമാണ്. കറുത്ത വര്‍ഗക്കാരനായ മാല്‍കം, ഇസ്ലാം സ്വീകരിച്ചതിന്റെ ഹൃദയസ്പര്‍ശിയായ ചരിത്രവും അല്‍ഹാജ് മാലിക് അശ്ശഹബാസ് എന്ന പുതിയ പേരും ജീവിതവും നേരിട്ട നിര്‍ദയവും നിരന്തരവുമായ പരാക്രമങ്ങളുടെയും പരിഹാസങ്ങളുടെയും വിവരണവുമാണ് പ്രസ്തുത ആത്മകഥ. ഈ പുസ്തകം അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത് എലിജാ മുഹമ്മദിനാണ്. അമേരിക്കന്‍ മുസ്ലിംകളുടെ വിമോചന നായകന് എന്ന നിലയ്ക്കല്ല ഈ സമര്‍പ്പണം. മറിച്ച്, എലിജാ മുഹമ്മദ് മാല്ക്കമിന്റെ ഗുരുനാഥനായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണപാഠങ്ങളും ഉപദേശങ്ങളും തന്റെ വ്യക്തിത്വത്തിലും ജീവിത വീക്ഷണത്തിലും എത്രമാത്രം വലിയ സ്വാധീനമാണുണ്ടാക്കിയതെന്ന് പുസ്തകത്തില്‍ മാല്‍കം ഉടനീളം വിവരിക്കുന്നുണ്ട്. ഗുരുവര്യനോടുള്ള സ്നേഹവും കടപ്പാടും ആ അക്ഷരങ്ങളില്‍ അദ്ദേഹം നിറയ്ക്കുന്നു.</span><br />
<span style="font-size: large;"></span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><a name='more'></a></span><br />
<span style="font-size: large;">ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഇത്തരം സ്വാധീനങ്ങളുണ്ടാകാതിരിക്കില്ല. അറിവു നല്കിയ അധ്യാപകന്മാര് നമ്മിലുണ്ടാക്കുന്ന പ്രതിഫലനം വിവരണങ്ങളിലൊതുക്കാനാവില്ല. </span><br />
<span style="font-size: large;">മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ശിക്ഷണം ഏതുകുട്ടിയിലും ശക്തമായ സാംസ്കാരിക ബോധം ഉളവാക്കുന്നുണ്ട്. ബാല്യകൗമാരങ്ങള്‍ പിന്നിട്ട് യുവാവും വൃദ്ധനുമെല്ലാം ആയി മാറിയാലും ആ സംസ്കാരങ്ങള്‍ക്ക് മാറ്റമേതുമുണ്ടാവില്ല.</span><br />
<br />
<span style="font-size: large;">എന്നാല്‍ അധ്യാപകര്‍ പകര്ന്നുനല്കുന്നത് അറിവിനോടൊപ്പം ജീവിത വീക്ഷണത്തെകൂടിയാണ്. ജീവിതത്തെ എങ്ങനെ നേരിടണമെന്നതിനെ സംബന്ധിച്ചും കാലത്തോടും ലോകത്തോടുമുള്ള കാഴ്ചപ്പാടുകള്‍ എങ്ങനെ സ്വരൂപിക്കണമെന്നതിനെ സംബന്ധിച്ചുമുള്ള ബോധമുണ്ടാക്കുന്നത് തീര്‍ച്ചയായും ഗുരുവര്യന്മാര് തന്നെയാണ്. സദാ കോപിഷ്ഠനും മുന്‍ധാരണക്കാരനുമായ അധ്യാപകന് അയാളുടെ വിദ്യാര്‍ഥികളില്‍ ഒട്ടും സ്വാധീനിക്കപ്പെടുകയില്ല. എന്നാല്‍ വിനയാന്വിതനും സ്നേഹധനനുമായ ഗുരുവിനെ മാതൃകയാക്കാന്‍ കുട്ടികള്‍ മത്സരിച്ചുകൊണ്ടിരിക്കും. </span><br />
<br />
<span style="font-size: large;">മുസ്ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ മുആവിയതുബ്നു ഹകമിസ്സലമി പറയുന്നു: `ഞാന്‍ നബിതിരുമേനി(സ)യോടൊപ്പം നമസ്കരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ തുമ്മി. ഞാന്‍ `അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ' എന്ന് പ്രാര്‍ഥിച്ചു. ആ സമയം ആളുകളെല്ലാം എന്നെ നോക്കി. ഞാന്‍ ചോദിച്ചു: ശ്ശെ, എന്താണ് നിങ്ങളെന്നെ ഇങ്ങനെ നോക്കുന്നത്? അപ്പോള്‍ അവര്‍ എന്നോട് നിശ്ശബ്ദനായിരിക്കാന്‍ സൂചിപ്പിച്ചു. ഞാന്‍ നിശ്ശബ്ദനായി. തിരുമേനി (സ) നമസ്കരിച്ചു കഴിഞ്ഞപ്പോള്‍-ഞാന്‍ നബി തിരുമേനിയേക്കാള്‍ നല്ലൊരു ഗുരുനാഥനെ അതിനുമുമ്പും ശേഷവും കണ്ടിട്ടില്ല- അദ്ദേഹം എന്നെ ശാസിക്കുകയോ അടിക്കുകയോ ചീത്ത പറയുകയോ ചെയ്തില്ല. അവിടുന്ന് പറഞ്ഞു: `ഇത് നമസ്കാരമാണ്. സംസാരം അതിന് യോജിച്ചതല്ല. അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നതിന്റെയും അവന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നതിന്റെയും ഖുര്‍ആന്‍ ഓതുന്നതിന്റെയും പേരാണ് നമസ്കാരം'</span><br />
<br />
<span style="font-size: large;">നോക്കൂ, എത്ര മനശ്ശാസ്ത്രപരമായാണ് തിരുമേനി(സ) തെറ്റു ചെയ്ത ശിഷ്യനോട് പെരുമാറിയത്. കാലമേറെ കഴിഞ്ഞിട്ടും ആ ശിഷ്യന് അന്നത്തെ അനുഭവം മറന്നിട്ടില്ല. വ്യഭിചരിക്കാന്‍ അനുമതി ചോദിച്ച ഒരാളോട് ഒട്ടും കോപിക്കാതെ നബി(സ) ഒരു ചോദ്യം മാത്രമാണ് ചോദിച്ചത്. `നിന്റെ ഉമ്മയെയോ സഹോദരിയെയോ ഒരാള്‍ വ്യഭിചരിക്കുന്നത് നിനക്കിഷ്ടമാണോ?'. ഈ ചോദ്യം അയാളുടെ മനസ്സിലാണ് പതിച്ചത്. ആ നിമിഷംതന്നെ ആ നീചകൃത്യത്തെക്കുറിച്ചുള്ള വിചാരങ്ങളില്‍ നിന്ന് അയാള്‍ പിന്മാറി.</span><br />
<br />
<span style="font-size: large;">വിദ്യാര്‍ഥികളില്‍ നിന്ന് പരമാവധി അകലം പ്രാപിച്ച് അവരുടെ താല്പര്യങ്ങളെയോ കാഴ്ചപ്പാടുകളെയോ മനസ്സിലാക്കാതെയുള്ള അധ്യാപനം ഒരു വൃഥാവേലയാണ്. അങ്ങനെയുള്ള `മാസ്റ്റര്‍'മാരുടെ ക്ലാസുകള്‍ കാണാപാഠം പഠിക്കാനുള്ള കൂട്ടക്ഷരങ്ങള്‍ എന്നതിനപ്പുറം ഒരു ഗുണവും സൃഷ്ടിക്കുകയില്ല. `ഗുരു' എന്ന വാക്കിന്റെ ആശയം `അന്ധകാരത്തെ നീക്കുന്നയാള്‍' എന്നാണ്. നിരക്ഷരത മാത്രമല്ല അന്ധകാരം. സ്വഭാവങ്ങളിലും സമീപനങ്ങളിലുമെല്ലാം അതുണ്ട്. അതിനെയെല്ലാം തൂത്ത് കളഞ്ഞ് വിശുദ്ധിയുടെ നിറദീപങ്ങളായി തന്റെ ഓരോ വിദ്യാര്‍ഥിയും ശോഭിക്കണമെന്ന് ഓരോ അധ്യാപകനും ആഗ്രഹിക്കണം. അതിനായി പരിശ്രമിക്കണം. പരിശ്രമങ്ങളില്‍ വിജയക്കണമെങ്കില്‍ കുട്ടികളെ അറിയണം. അവരെ ഉള്‍കൊള്ളണം. അവരുടെ കൂടെ ജീവിക്കണം. കൂട്ടത്തിലാവുമ്പോഴും മാതൃകയാകണം. വില കളയാതെ വിദ്യപകരണം. അത്തരം അധ്യാപകരെ ജീവിതാന്ത്യം വരെ വിദ്യാര്‍ഥികള്‍ ഓര്‍ക്കും. അവരുമായുള്ള ബന്ധം നിലനിര്‍ത്തും. അവര്‍ക്കായി പ്രാര്‍ഥിക്കും. നബിതിരുമേനി (സ) അത്തരത്തിലുള്ള അധ്യാപകനായിരുന്നു.</span><br />
<br />
<span style="font-size: large;">കാലങ്ങള്‍ക്കു ശേഷവും കണ്ടുമുട്ടുമ്പോള്‍ `ഇതെന്റെ ഗുരുനാഥനാണ്' എന്ന് പരിചയപ്പെടുത്തുമ്പോള്‍ ശിഷ്യനും, അതുകേള്‍ക്കുമ്പോള്‍ ഗുരുനാഥനുമുണ്ടാകുന്ന അനുഭൂതി വളരെ വലുതാണ്. മറിച്ചാണെങ്കിലും അങ്ങനെ തന്നെ. ഓര്‍മയില്‍ തങ്ങുന്ന അനുഭവങ്ങളുടെയും ഒളിമങ്ങാത്ത സ്നേഹ സ്വരങ്ങളുടെയും കാലമായി ഓരോ വിദ്യാര്‍ഥിക്കും തന്റെ അധ്യാപനകാലം മാറണമെന്ന് അധ്യാപകര്‍ ആഗ്രഹിക്കുകയാണ് ആദ്യം വേണ്ടത്. ഗുരുനാഥന്മാരുടെ ശാപ കോപങ്ങള്‍ക്ക് അവസരമൊരുക്കുകയില്ലെന്ന് ശിഷ്യന്മാര്ക്കും നിര്‍ബന്ധബുദ്ധിയുണ്ടായിരിക്കണം.</span><br />
<br />
<span style="font-size: large;">ലോകമാകെ അറിയപ്പെടുന്ന പണ്ഡിതനായി വളര്‍ന്നപ്പോഴും ഇമാം ശാഫ്ഈ (റ) തന്നെ കുട്ടിക്കാലത്ത് പഠിപ്പിച്ച അധ്യാപകനെ കണ്ടപ്പോള്‍ താഴ്മയോടെ എണീറ്റുനിന്ന് അദ്ദേഹത്തെ ആദരിച്ചു. കാലങ്ങളേറെ പിന്നിട്ടാലും പരസ്പരമുള്ള ബന്ധം കേടുകൂടാതെ നിലനിര്‍ത്താന്‍ ഗുരുശിഷ്യന്മാര്‍ക്ക് സാധിക്കണം. അതൊരു ഇസ്ലാമിക മര്യാദയാണ്. ഗുരുനാഥന്മാര്‍ക്കായി പ്രാര്‍ഥിക്കുന്ന ശിഷ്യന്മാരാണോ നമ്മള്? നമ്മുടെ ശിഷ്യന്മാര് നമുക്കായി പ്രാര്‍ഥിക്കുന്നുണ്ടായിരിക്കുമോ? ഓരോരുത്തരും ചിന്തിച്ചു നോക്കൂ. </span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-8530995573402334259.post-6290813994223493362011-09-18T01:33:00.001+04:002011-09-18T01:34:08.653+04:00നിഷ്കളങ്കത നമ്മെ നയിക്കട്ടെ<span style="font-size: large;"><strong><span style="color: red;">അല്ലാഹുവിനെക്കുറിച്ചുള്ള</span></strong> പ്രതീക്ഷയാണ് ജീവിതത്തെ നിലനിര്‍ത്തുന്നത്. അവന്റെ വാഗ്ദാനങ്ങള്‍, സ്വര്‍ഗം, പ്രതിഫലം ഇതെല്ലാം നമ്മെ ഊര്‍ജസ്വലരും നിഷ്കളങ്കരുമാക്കി മാറ്റുന്നു. ഈ നിഷ്കളങ്കതയാണ് നമ്മെ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നത്. അല്ലാഹുവിന്നിഷ്ടമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുക എന്നത് ജീവിതനിയോഗമായി സ്വീകരിക്കുന്ന അവസ്ഥ കൈവരുന്നതും അങ്ങനെ തന്നെ.</span><span style="font-size: large;"></span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><a name='more'></a><br />
കര്‍മങ്ങള്‍ അല്ലാഹു കാണുവാനുള്ളതാണ്. പ്രതിഫലം ലഭിക്കുന്നതും അവങ്കല്‍ നിന്നുതന്നെ. അവന്റെ നിയമങ്ങളും നിര്‍ദേശങ്ങളുമാണ് നമ്മെ കര്‍മസുരഭിലമായ ജീവിതാവസ്ഥയിലേക്ക് തെളിക്കേണ്ടത്.</span><br />
<br />
<span style="font-size: large;">പക്ഷേ, നമ്മുടെ കാലത്ത് അപകടകരമായ ഒരവസ്ഥ നിലവിലുണ്ട്. ദീനിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പോലും നിലീനമായിരിക്കുന്ന ഒരു ദുസ്വഭാവം. ഒരിക്കലും ഒരു വിശ്വാസിയില്‍ കാണപ്പെടാന്‍ പാടില്ലാത്ത ഒന്ന്. അതാണ് പ്രകടനവാഞ്ഛ. അല്ലാഹുവിനെ ബോധിപ്പിക്കാനുള്ള കര്‍മങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ചെയ്യുന്നു. അല്ലാഹുവിന്റെ തൃപ്തിയേക്കാള്‍ ജനങ്ങളുടെ തൃപ്തി തേടുന്നു. അല്ലാഹുവിന്റെ പ്രതിഫലത്തേക്കാള്‍ ജനങ്ങളുടെ അഭിനന്ദനം ആഗ്രഹിക്കുന്നു.<br />
നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമെന്താവണം? എന്താണ് നമ്മുടെ ചാലകശക്തി? കര്മരംഗത്തിറങ്ങുന്നതിന് മുമ്പ് ഓരോരുത്തരും ആയിരം തവണ സ്വന്തത്തോട് ചോദിക്കേണ്ട ചോദ്യമാണിത്. നമ്മുടെ ചാലക ശക്തിയും പ്രേരകവും അല്ലാഹുവിന്റെ വചനങ്ങളാണ്, അവന്റെ വാഗ്ദാനങ്ങളാണ്. അതല്ലാത്തതൊന്നും നമ്മുടെ പ്രേരകമായിക്കൂടാ. നാം കാണുന്നില്ലെങ്കിലും നമ്മെ കാണുന്നവനായ അല്ലാഹു. നമ്മെ നിരീക്ഷിക്കുന്നവായ പടച്ചവന്. കാണാമറയത്തുനിന്ന് അനുഗ്രഹങ്ങളുടെ കെടാവര്ഷം പെയ്തിറക്കുന്ന ഒരേയൊരു നാഥന്.</span><br />
<br />
<span style="font-size: large;">`സ്വഹീഹ് ബുഖാരി'യില്‍ ഒന്നാമതായി ഉദ്ധരിച്ച ഹദീസ് കര്‍മങ്ങളുടെ യഥാര്‍ഥ ലക്ഷ്യവും ഉദ്ദേശ്യവും എന്താവണം എന്നതിനെക്കുറിച്ച വിശ്രുത നബിവചനമാണ്. അല്‍ഖമത്തുബ്നു വഖാസ് അല്ലൈസി (റ) പറയുന്നു: ഉമറുബ്നുല്‍ഖത്വാബ് മിമ്പറില്‍ നിന്ന് പറയുന്നത് ഞാന്‍ കേട്ടു: ``നബി(സ) പ്രസ്താവിച്ചു. തീര്‍ച്ചയായും കര്‍മങ്ങള്‍ അവയുടെ ഉദ്ദേശ്യമനുസരിച്ച് മാത്രമാകുന്നു. ഓരോ മനുഷ്യനും താന്‍ എന്താണോ ഉദ്ദേശിച്ചത് അതുമാത്രമായിരിക്കും. ആര്ജിക്കാന്പോകുന്ന ഐഹികനേട്ടങ്ങളോ വിവാഹം കഴിക്കേണ്ട സ്ത്രീയോ ആണ് ഒരാളുടെ ഹിജ്റയുടെ ഉദ്ദേശ്യമെങ്കില്‍ അവന്റെ ഹിജ്റ അതിനുവേണ്ടിയുള്ളതായിരിക്കും.'' (ബുഖാരി). മറ്റൊരു റിപ്പോര്‍ട്ടില്‍: ``ഒരാളുടെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണെങ്കില്‍ അവന്റെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമായിരിക്കുമായിരിക്കും.'' ഒരേ കര്‍മത്തിന്റെ ഫലം വ്യത്യസ്തമാകുന്നത് അവയുടെ പ്രേരക ശക്തിയെ ആശ്രയിച്ചുകൊണ്ടായിരിക്കുമെന്നാണ് തിരുമേനി (സ) ഇവിടെ പഠിപ്പിക്കുന്നത്.</span><br />
<br />
<span style="font-size: large;">അല്ലാഹുവിനെ പ്രതീക്ഷിച്ചുകൊണ്ടുള്ളതാണ് ഈടുള്ള പ്രവര്‍ത്തനം. യര്മൂക് യുദ്ധവേളയില്‍ ഖാലിദുബ്നു വലീദ് (റ) ഈ ആശയം വ്യക്തമാക്കിയത് നോക്കൂ: ``അല്ലാഹുവിന്റെ ദിവസങ്ങളില്‍ ഒന്നാണ് ഈ സുദിനം. ദുരഭിമാനമോ അതിക്രമ ചിന്തയോ ഇതില്‍ പാടുള്ളതല്ല. നിങ്ങള്‍ തികഞ്ഞ ആത്മാര്‍ഥതയോടെ ജിഹാദ് ചെയ്യണം. നിങ്ങളുടെ കര്‍മങ്ങള്‍ കൊണ്ട് അല്ലാഹുവിനെ മാത്രമാവണം നിങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇതിനുശേഷവും ദിവസങ്ങള്‍ വരാനുണ്ട്.'' (താരീഖുത്വബ്രി, 3:395) </span><br />
<br />
<span style="font-size: large;">സ്വാര്‍ഥതയും ദുരഭിമാനവും ലാഭചിന്തയും നിറഞ്ഞുനില്ക്കുന്ന ഇക്കാലത്ത് `ഇഖ്ലാസ്' നഷ്ടപ്പെടാതെ എങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത് എന്നതിനെ സംബന്ധിച്ച് നാം ജാഗരൂകരാകേണ്ടതുണ്ട്. നാം പോലും അറിയാതെ നമ്മുടെ മനസ്സിലും കാപട്യം കടുന്നുവരാം. നമ്മുടെ പ്രവര്‍ത്തനങ്ങളെ ആളുകളെല്ലാം വാഴ്ത്തുന്നുണ്ടാവാം. ആളുകള്‍ പരസ്പരം നമ്മെക്കുറിച്ച് നല്ലതു പറയുന്നുണ്ടാവാം. പക്ഷേ, പുറത്തുള്ള സൗന്ദര്യത്തോളം അകത്തുണ്ടാവണമെന്നില്ല. പതിനായിരങ്ങളെ ഭക്തിയിലേക്കും പരലോക ചിന്തയിലേക്കും നയിക്കാന്‍ നമ്മുടെ പ്രഭാഷണം കൊണ്ടും സംസാരം കൊണ്ടും കഴിഞ്ഞേക്കാം. പക്ഷേ നാമെവിടെയെത്തി? നമ്മുടെ പ്രസംഗം കേട്ട് കൃത്യമായി ഇസ്ലാമിക ജീവിതം നയിക്കുന്നവര്‍ ധാരാളമുണ്ടാവാം. രാത്രി നമസ്കാരങ്ങള്‍ പോലും മുറതെറ്റാതെ നിര്‍വഹിക്കുന്നവര്‍ നമ്മുടെ ശ്രോതാക്കളിലുണ്ടാവാം. പക്ഷേ പ്രസംഗിക്കുന്നവര്‍ ഇപ്പോഴും അതൊന്നും ആരംഭിച്ചിട്ടു പോലുമുണ്ടാവില്ല. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവര്‍ സ്വന്തത്തെ ചോദ്യം ചെയ്യേണ്ട ഒരു സുപ്രധാന വിഷയമാണിത്. ദീന് പ്രസംഗിക്കാനുള്ളതല്ല, പ്രവര്‍ത്തിക്കാനുള്ളതാണ്.</span><br />
<br />
<span style="font-size: large;">ആത്മാര്ഥതയില്ലാത്തവര് നേതൃത്വത്തിലേക്കു വന്നാല്‍ ഒരു പ്രസ്ഥാനം തകരാന്‍ അതുമതി. പ്രസ്ഥാനം അല്ലാഹുവിന്റെ കരുണാകടാക്ഷത്തില്‍ നിന്ന് അകറ്റപ്പെടാനും വ്യക്തികളുടെ വഴിവിട്ട കര്‍മങ്ങള്‍ കാരണമാവും. പ്രസ്ഥാനത്തിന് സ്വാധീനവും പേരും പെരുമയും വര്‍ധിക്കുമ്പോള്‍ ആരും അഹങ്കാരികളാവരുത്. ഏതെങ്കിലും ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സ്വാധീനം കൊണ്ടുമാണ് ഇതെല്ലാം നേടിയതെന്നു ആരും വിചാരിക്കരുത്. എല്ലാം പടച്ചവന്റെ അനുഗ്രഹങ്ങളായി എണ്ണുക. അങ്ങനെയാവുമ്പോള്‍ പരസ്പരം ഐക്യപ്പെടുകയും ഒന്നിച്ചു നീങ്ങുകയും ചെയ്യും. ഇമാം ഇബ്നുല്‍ ജൗസി(റ) പറഞ്ഞു: ``ആത്മാര്‍ഥതയില്ലാത്തവന്‍ വഴുതിവീഴും'' (സൈദുല്ഖാത്വിര്: 355) വ്യക്തിയെ സംബന്ധിച്ച ഈ താക്കീത് വ്യക്തികളുടെ കൂട്ടായ്മയായ സംഘടനയ്ക്കും വെളിച്ചമാകേണ്ടതാണ്.<br />
മഹാനായ അബ്ദുല്‍ഖാദിര്‍ ജീലാനി പറയുന്നു: ``മകനേ, ഹൃദയത്തിന്റെ കര്‍മം ഇല്ലാതെയുള്ള നാവിന്റെ വിജ്ഞാനം സത്യസരണിയില്‍ ഒരു ചുവടും മുന്നോട്ട് വെയ്ക്കാന്‍ നിന്നെ പ്രാപ്തനാക്കില്ല. ഹൃദയത്തിന്റെ സഞ്ചാരമാണ് സഞ്ചാരം.'' (അല്‍ഫത്ഹുര്‍റബ്ബാനി: 29)</span><br />
<br />
<span style="font-size: large;">പ്രകടനവാഞ്ഛയോടെയുള്ള നമസ്കാരം നിഷ്ഫലമാണെന്ന് മാത്രമല്ല, അത്തരക്കാര്‍ക്ക് നാശമാണുള്ളതെന്ന് ഖുര്‍ആന്‍ (അല്‍ മാഊന്‍: 4-6) നമ്മെ താക്കീത് ചെയ്യുന്നുണ്ട്. ആളുകളെ കാണിക്കാന്‍ ധനം ദാനം ചെയ്യുന്നതിനെ സംബന്ധിച്ച് ഖുര്‍ആന്റെ ഉദാഹരണം നോക്കൂ: ``....ഒരു ഉറച്ച പാറപ്പുറത്ത് അല്പം മണ്ണുണ്ടായിരുന്നു. ഒരു നല്ല മഴ പെയ്തപ്പോള്‍ മണ്ണ് മുഴുവന്‍ ഒലിച്ചുപോയി. പാറപ്പുറം മിനിത്ത പാറപ്പുറം മാത്രമായി അവശേഷിച്ചു.'' (അല്‍ബഖറ: 265) ആത്മാര്‍ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അധികം കര്‍മങ്ങള്‍ വേണ്ടിവരില്ലെന്ന് നബി(സ) പറഞ്ഞതുകൂടി ചേര്‍ത്തുവായിക്കുക.</span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-8530995573402334259.post-88209620809712008892011-09-18T01:31:00.001+04:002011-09-18T01:32:04.788+04:00ഖുര്‍ആന്‍ ഉള്ളിലേക്ക് പെയ്യുമ്പോള്‍<span style="font-size: large;"><strong><span style="color: red;">അനുസരണക്കേട്</span></strong> കാണിക്കുമെന്ന് ഭയപ്പെടുന്ന ഭാര്യയെ ത്വലാഖ് ചൊല്ലുന്നതിന് മുമ്പ്, കിടപ്പറയില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് ഖുര്‍ആന്‍ (നിസാഅ് 34) നിര്‍ദേശിക്കുന്നു. ഖുര്‍ആനിനെ മുസ്ലിം സമുദായം ഉപേക്ഷിച്ചതിനെക്കുറിച്ച് പരലോകത്ത് വെച്ച് നബിതിരുമേനി(സ) അല്ലാഹുവിനോട് പരാതിപ്പെടുന്നതിനെ സംബന്ധിച്ചും ഖുര്‍ആന്‍ (ഫുര്‍ഖാന്‍ 30) പറയുന്നു.ഈ രണ്ട് ആയത്തുകളും തമ്മില്‍ ആശയതലത്തില്‍ വലിയ അകലമുണ്ട്. പക്ഷേ, ഭാര്യയില്‍ നിന്ന് `ഒഴിഞ്ഞുനില്‍ക്കുക' എന്നതിനും ഖുര്‍ആനിനെ മുസ്ലിംകള് `ഉപേക്ഷിച്ചു' അല്ലെങ്കില്‍ `അവഗണിച്ചു' എന്നതിനും അല്ലാഹു പ്രയോഗിച്ചത് `ഹജറ' എന്ന പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ, ഒരേ ആശയമുള്ള രണ്ട് പദങ്ങളാണ്.</span><br />
<br />
<span style="font-size: large;"><a name='more'></a></span><br />
<span style="font-size: large;">നോക്കൂ, ഭാര്യയോടൊപ്പം ഒരേ സ്ഥലത്ത് ഒരേ കിടപ്പറയില്‍ കിടക്കുമ്പോഴും ഭര്‍ത്താവ് അവളെ ഉപേക്ഷിക്കുന്നതുപോലെ - ഒരേ കാലത്ത് ഒരേ സമയത്ത് ഒന്നിച്ച് കഴിയുമ്പോഴും നമ്മള് ഖുര്‍ആനിനെ അവഗണിക്കുന്നുവെന്ന് ഈ പദത്തിന്റെ വിശാലമായ അര്‍ഥത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതല്ലേ?</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ഖുര്‍ആന്‍ അല്ലാഹുവിന്റേതാണ്. അവന്റെ ശക്തിമഹത്വങ്ങളുടെ ഉത്തമ നിദര്‍ശനമാണ് അതിന്റെ ഓരോ വാക്കുകളും അക്ഷരങ്ങളും. വിശ്വാസിയുടെ ജീവിതത്തിന് നേര്‍മാര്‍ഗത്തിന്റെ വെളിച്ചവും തെളിച്ചവും പകരുന്ന ഖുര്‍ആന്‍, സര്‍വ മനുഷ്യരുടെയും വഴികളില്‍ സന്മാര്ഗത്തിന്റെ നന്മ ഉപദേശിക്കുന്നു.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ഖുര്‍ആനിന്റെ ഓരോ അക്ഷരവും ദൃഷ്ടാന്തമാണ്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ സമ്പൂര്‍ണമായ അമാനുഷിക ഗ്രന്ഥമാണ്. ഋജുവും സരളവുമായ ഒരു ജീവിതവീക്ഷണത്തിലേക്ക് അത് നമ്മെ വഴിനടത്തുകയും അതിലൂടെ നിത്യവിജയത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ഖുര്‍ആനുമായുള്ള ബന്ധം എത്ര നന്നാക്കുന്നുവോ അത്രയും ഒരാളുടെ ജീവിതം ലക്ഷ്യാധിഷ്ഠിതമായിത്തീരുമെന്നത് ഉറപ്പാണ്. ആ ലക്ഷ്യം അയാളെ പക്വവും സാത്വികവുമായ ആലോചനകളിലേക്ക് നയിക്കുന്നു. അങ്ങനെ ജീവിതം ആ വചനങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നു. നാവിന്റെ ചലനങ്ങളും ഇന്ദ്രിയങ്ങളുടെ ഉപയോഗവും പ്രവര്‍ത്തനങ്ങളുമെല്ലാം ആ വചനങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കപ്പെടുന്നു. നബിതിരുമേനി (സ)യുടെ സ്വഭാവം ഖുര്‍ആനായിരുന്നുവെന്ന് ആഇശ(റ) പറഞ്ഞതിന്റെ അടിസ്ഥാനമിതാണ്. നബിതിരുമേനി(സ) ഖുര്‍ആന്‍ പഠിപ്പിക്കുകയും അത് പകര്‍ത്തുകയും ചെയ്താണ് ഒരു സമൂഹത്തെ മാറ്റിത്തീര്‍ത്തത്. മറ്റു യാതൊന്നുകൊണ്ടും അവരെ മാറ്റിച്ചിന്തിപ്പിക്കുവാന്‍ സാധിക്കുമായിരുന്നില്ലതാനും.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ഖുര്‍ആന്‍ വിശ്വാസികളുടെ ഇമാമാണ്. ഇമാം എന്നാല്‍ മുന്നില്‍ നില്‍ക്കുന്നത്, മാര്ഗനിര്ദേശകന്. ഖുര്‍ആന്‍ അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതും. നമ്മുടെ ഓരോ ചലനവും നിയന്ത്രിതമായിത്തീരാനാണ് ഖുര്‍ആനിന്റെ അനുശാസനം. സൂറഃ ഇസ്റാഈല്‍ 36ാം വചനത്തില്‍ അത് വ്യക്തമാണ്. അല്ലാഹുവിന്റെ പ്രതിഫലം മോഹിച്ച് എല്ലാം നിയന്ത്രിക്കപ്പെടണം.</span><br />
<span style="font-size: large;">ആശയങ്ങളെ ജീവിതത്തിലേക്ക് പകര്‍ത്തുക എന്നതാണ് പ്രധാനം. എന്നാല്‍ ഖുര്‍ആന്‍ വചനങ്ങളുടെ പാരായണവും വലിയ പുണ്യമുള്ള കാര്യമാണ്. ആ പുണ്യം തിരക്കിനും ബഹളങ്ങള്‍ക്കുമിടയില്‍ നമുക്ക് പലപ്പോഴും നഷ്ടപ്പെടുന്നില്ലേ എന്ന് ആലോചിച്ചുനോക്കൂ.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ഉബൈദത്തുല് മുലൈകി(റ)യില്‍ നിന്ന് നിവേദനം ചെയ്ത ഒരു നബിവചനം: ``ഖുര്‍ആനിന്റെ അനുയായികളേ, നിങ്ങള്‍ ഖുര്‍ആനിനെ തലയിണയാക്കരുത്. രാപ്പകലുകളില്‍ അത് വേണ്ടവിധം പാരായണം ചെയ്യുക. നിങ്ങള്‍ അത് പ്രചരിപ്പിക്കുകയും ഭംഗിയായി പാരായണം നടത്തുകയും ചെയ്യുക. ഖുര്‍ആനിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ വിജയികളായേക്കും. അതുമുഖേന നിങ്ങള്‍ ഭൗതികഫലങ്ങള്‍ ആഗ്രഹിക്കരുത്. എന്നാല്‍ അതിന് മഹത്തായ പ്രതിഫലമുണ്ട്.'' (മിശ്കാത്ത്)</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">`തലയിണയാക്കരുത്' എന്നതുകൊണ്ടുദ്ദേശിക്കുന്നത് `അശ്രദ്ധകാണിക്കരുത്' എന്നാണെന്ന് ഹദീസ് വ്യാഖ്യാനഗ്രന്ഥങ്ങളില്‍ കാണുന്നു.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ഒരിക്കല്‍ അബൂദര്‍റില്‍ ഗിഫ്ഫാരി(റ) നബിതിരുമേനി(സ)യുടെ സന്നിധിയില്‍ വന്ന്, `ദൈവദൂതരേ, എന്നെ ഉപദേശിച്ചാലും' എന്ന് അപേക്ഷിച്ചു. അപ്പോള്‍ തിരുമേനി(സ) പറഞ്ഞതിങ്ങനെയായിരുന്നു: നീ അല്ലാഹുവോട് ഭയഭക്തിയുള്ളവനായിരിക്കുക. അത് നിന്റെ മുഴുവന്‍ കാര്യത്തെയും ഭംഗിയാക്കിത്തീര്ക്കും. അബൂദര്‍റ്(റ) പറഞ്ഞു: ``ഇനിയും ഉപദേശിച്ചാലും.'' അപ്പോള്‍ അവിടുന്ന് വീണ്ടും ഉപദേശിച്ചു: ``ഖുര്‍ആന്‍ പാരായണവും അല്ലാഹുവിനെക്കുറിച്ച സ്മരണയും പതിവാക്കുക. എന്നാല്‍ ഉപരിലോകത്ത് നീ സ്മരിക്കപ്പെടും. ഭൂമിയില്‍ നിനക്കത് പ്രകാശവുമായിരിക്കും.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">മറ്റൊരിക്കല്‍ തിരുമേനി(സ) പറഞ്ഞു: ``വെള്ളംകൊണ്ട് ഇരുമ്പ് തുരുമ്പ് പിടിക്കുന്നതുപോലെ മനസ്സിനും തുരുമ്പ് പിടിക്കുന്നതാണ്.'' സ്വഹാബികള്‍ ചോദിച്ചു: ``ദൈവദൂതരേ, എന്തുകൊണ്ടാണ് ഞങ്ങള്‍ മനസ്സിന്റെ തുരുമ്പ് നീക്കുക?'' തിരുമേനി(സ) പറഞ്ഞു: ``മരണത്തെ ധാരാളമായി ഓര്‍ക്കുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്യുക.''</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">പ്രഭാതത്തിലെ ഖുര്‍ആന്‍ പാരായണത്തെ ഖുര്‍ആന്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. ശാന്തസുന്ദരമായ ഒരു പുതിയ ദിനത്തിന്റെ വിളംബരം തുടങ്ങുമ്പോള്‍ അല്ലാഹുവിന്റെ വിശുദ്ധവചനങ്ങള്‍ അതില്‍ ലയിച്ചുചേരുന്ന ആനന്ദമുള്ള അവസരമാണത്. സാരഗര്‍ഭമായ ഖുര്‍ആന്‍ വചനങ്ങളുടെ ലക്ഷ്യവും ആശയവും ഉള്‍ക്കൊണ്ട് അവ വായിച്ചെടുക്കുമ്പോള്‍ അതെത്ര ആസ്വാദ്യകരമാണ്! പരിശുദ്ധവചനങ്ങളുടെ പാരായണത്തോടെ ഒരു പുതിയ സുദിനത്തെ വരവേല്‍ക്കുകയാണ് അതിലൂടെ നാം ചെയ്യുന്നത്. പ്രയാസപ്പെട്ട് ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലമുണ്ടെന്ന് നബി(സ) അരുളുകയുണ്ടായി. ഖുര്‍ആന്‍ നമ്മെ നയിക്കട്ടെ. ആമീന്‍.</span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-8530995573402334259.post-86265858442078598782011-09-18T01:26:00.002+04:002011-09-18T01:28:06.592+04:00സുഖം അല്പം പോരേ?<span style="font-size: large;"><strong><span style="color: red;">കൈയിലൊരു</span></strong> പൊതിയുമായി വരുന്ന ജാബിറി(റ)നോട് ഉമര്‍(റ) ചോദിച്ചു: ``എന്താണത്?'' </span><br />
<span style="font-size: large;">``മാംസത്തിന് വല്ലാത്ത ആഗ്രഹം തോന്നി. ഞാനതൊരു കഷണം വാങ്ങി.''</span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><a name='more'></a></span><br />
<br />
<span style="font-size: large;">``ആഗ്രഹം തോന്നുന്നതെല്ലാം വാങ്ങുകയാണോ? അന്ത്യനാളില്‍ അല്ലാഹു, `നിന്റെ ആഗ്രഹങ്ങളെല്ലാം ഇഹലോകത്ത് വെച്ച് തന്നെ പൂര്‍ത്തീകരിച്ചിരിക്കുന്നു' എന്നു പറഞ്ഞു മടക്കിവിട്ടേക്കുമോ എന്ന് ഭയപ്പെടുന്നില്ലേ?''</span><br />
<br />
<span style="font-size: large;">ഉമറി(റ)ന്റെ ഈ ഓര്‍മപ്പെടുത്തല്‍ ജാബിറി(റ)ന്റെ മനസ്സില്‍കൊണ്ടു. അദ്ദേഹം ആ മാംസം ഭക്ഷിച്ചില്ല.</span><br />
<br />
<span style="font-size: large;">ഒരിക്കല്‍ ഹഫ്സ്ബ്നു അബില്‍ ആസ്വി(റ)നെ ഉമര്‍(റ) സദ്യക്ക് ക്ഷണിച്ചു. ഹഫ്സ് ക്ഷണം സ്വീകരിച്ചെത്തിയപ്പോള് സദ്യ കണ്ട് ആശ്ചര്യപ്പെട്ടു. വിലകുറഞ്ഞ കുറച്ച് റൊട്ടിക്കഷ്ണങ്ങളും വെള്ളവുമായിരുന്നു വിഭവങ്ങള്‍. അവ കഴിക്കാന്‍ ഹഫ്സ് തയ്യാറായില്ല.</span><br />
<br />
<span style="font-size: large;">ഉമര്‍(റ) ചോദിച്ചു: ``നിങ്ങള്‍ ഈ ഭക്ഷണം നിരസിക്കാനെന്താണ് കാരണം?''</span><br />
<br />
<span style="font-size: large;">``അതു വളരെ പരുക്കനാണ്. എനിക്കു വീട്ടില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട ഭക്ഷണം തയ്യാറായിരിപ്പുണ്ട്.'' ഇതായിരുന്നു ഹഫ്സിന്റെ മറുപടി.</span><br />
<br />
<span style="font-size: large;">``ഹോ, അതാണ് കാര്യം അല്ലേ? നിങ്ങള്‍ കരുതുന്നോ, ഇളം പ്രായമുള്ള ഒരു നെയ്യാടിനെ പാകം ചെയ്തതും നേരിയ ഗോതമ്പുപൊടികൊണ്ടുള്ള കട്ടികുറഞ്ഞ പത്തിരിയും തിത്തിരപ്പക്ഷിയുടെ കണ്ണിന്റെ നിറമുള്ള മൂത്തുപഴുത്ത മുന്തിരി വെള്ളത്തിലിട്ട് മാന്‍കിടാവിന്റെ രക്തവര്‍ണം വരുമ്പോള്‍ കിട്ടുന്ന പാനീയവും ചേര്‍ത്ത് ആഡംബരപൂര്‍വം ഭക്ഷണം കഴിക്കാന്‍ കഴിയാത്തവനാണ് ഉമര്‍ എന്ന്?''</span><br />
<br />
<span style="font-size: large;">ഉമറിന്റെ ഈ ചോദ്യം കേട്ട ഹഫ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു: ``മുന്തിയ വിഭവങ്ങളെക്കുറിച്ച് നല്ല പരിചയമുണ്ടല്ലോ താങ്കള്‍ക്ക്.''</span><br />
<br />
<span style="font-size: large;">``അതെ, അത് ശരിയാണ്. എനിക്ക് അവയെല്ലാം നന്നായറിയാം. ഇന്ന് അവ ഭക്ഷിക്കുന്നവരേക്കാളും എനിക്കറിയാം. പക്ഷേ, എന്റെ സല്‍കര്‍മങ്ങളുടെ പ്രതിഫലം കുറഞ്ഞുപോകുമോ എന്ന ഭയംകാരണം ഞാനതെല്ലാം ഉപേക്ഷിക്കുന്നുവെന്നു മാത്രം. ഗര്‍ഭിണികള്‍ തികയാതെ പ്രസവിച്ചുപോവുകയും മുലയൂട്ടുന്ന അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചോടുകയും ചെയ്യുന്ന ഭയാനകമായ ഒരു ദിവസത്തിലെ രക്ഷയ്ക്കുവേണ്ടി അവയൊക്കെ ഞാന്‍ ഉപേക്ഷിക്കുന്നു. എല്ലാ സുഖാനുഗ്രങ്ങളും എനിക്ക് അന്നു മതി. അന്ന് അല്ലാഹു ചിലരോട് ഇങ്ങനെ പറയുമെന്ന് ഞാന്‍ കേട്ടിരിക്കുന്നു. `നിങ്ങളുടെ അനുഗ്രഹങ്ങളെല്ലാം നിങ്ങള്‍ ഐഹിക ജീവിതത്തില്‍ വെച്ചുതന്നെ ആസ്വദിക്കുകയും പാഴാക്കിക്കളയുകയും ചെയ്തിരിക്കുന്നു.' അത്തരക്കാരില്‍ ഉള്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.''</span><br />
<br />
<span style="font-size: large;">സുഖാസ്വാദനങ്ങളുടെ കേദാരമാണ് ഇഹലോകം. എവിടെയും ആനന്ദിപ്പിക്കുന്ന അനുഭവങ്ങള്‍! പണവും ആരോഗ്യവുമുണ്ടെങ്കില്‍ എന്തും കൈവരിക്കാം. എത്രയും വാങ്ങിക്കൂട്ടാം. എങ്ങനെയും ജീവിക്കാം. മനംകുളിര്‍പ്പിക്കുന്ന കാഴ്ചകളും ആനന്ദലഹരിയില്‍ തളച്ചിടുന്ന കേന്ദ്രങ്ങളും നമുക്ക് ചുറ്റും സുലഭമാണ്. മനസ്സ് എപ്പോഴും അവയെ ആഗ്രഹിച്ചുപോവുന്നു. നിരന്തരം നമ്മുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നു. കാഴ്ചകളിലൂടെയും കേള്‍വികളിലൂടെയും തിന്മയെ കുറിച്ചുള്ള വിചാരങ്ങള്‍ മനസ്സില്‍ രൂപപ്പെടുന്നു. നന്മ-തിന്മകളുടെ അതിരുകളെ വകവെക്കാതെ പാപങ്ങളിലേക്കെടുത്തുചാടുന്നു. മനുഷ്യന്റെ ഈ ദൗര്‍ബല്യത്തെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്, നാമെല്ലാം അനുഭവിക്കുന്നുമുണ്ട്.</span><br />
<br />
<span style="font-size: large;">ഇഹലോകത്തുനിന്ന് നമുക്ക് ലഭിക്കാനുള്ള പങ്ക് മറന്നുപോകരുതെന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇഹലോകത്തെ അമിതമായി അനുഭവിച്ചവരുടെ ദുരന്തകഥകളും ഖുര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നു.</span><br />
<br />
<span style="font-size: large;">ഒരു ചെറിയ വിചാരം മതിയാകും, വലിയ വിപത്തിലേക്ക് നാം എത്തിച്ചേരാന്‍. ഒരു കാഴ്ചയോ സംസാരമോ സ്പര്‍ശനമോ ഓര്‍മയോ ഗുരുതരമായ തിന്മകളിലേക്ക് എത്തിച്ചെന്നു വരാം. അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മയും ഭയവുംകൊണ്ടല്ലാതെ അതില്‍നിന്നൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ല. നിമിഷനിശ്വാസങ്ങളില് നിരന്തരം അല്ലാഹു ഓര്‍മിക്കപ്പെടുന്നുണ്ടെങ്കില്‍, അവന്റെ താക്കീതുകള്‍ പിന്തുടരുന്നുണ്ടെങ്കില് പാപങ്ങളിലേക്കു പോകാതെ ജീവിതം സുരക്ഷിതമാകും.</span><br />
<br />
<span style="font-size: large;">അല്ലാഹു ഈ ഭൂമിയില്‍ ഒരുക്കിതന്ന വിഭവങ്ങളെയൊന്നും നിഷേധിക്കാന്‍ നമുക്ക് അര്‍ഹതയില്ല. അവനൊരുക്കിയ അലങ്കാരങ്ങളെ നിഷിദ്ധമാക്കുന്നത് തെറ്റാണ്. `സൂറതുത്തഹ്രീമി'ല്‍ ഇതിനെ സംബന്ധിച്ച് താക്കീത് ചെയ്യുന്നു.</span><br />
<br />
<span style="font-size: large;">അല്ലാഹു നല്കിയ അനുഗ്രഹങ്ങള്‍ അനുഭവിക്കുമ്പോള്‍ ആ രക്ഷിതാവിന്റെ കാരുണ്യത്തെയും കൃപയെയും സ്മരിക്കണം. അവന് നന്ദിയും സ്തുതിയുമര്‍പ്പിക്കണം. അതല്ലാതെ കൃപാലുവും സ്നേഹധനനുമായ രക്ഷിതാവിനെ വിസ്മരിക്കുവാനും അവന്റെ മാര്‍ഗത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കുവാനുമാണ് ഭൂമിയിലെ ആസ്വാദനങ്ങള്‍ അനുഭവിക്കുന്നതെങ്കില്‍ നാം നഷ്ടക്കാരായിത്തീരുമെന്നത് തീര്‍ച്ചയാണ്.</span><br />
<br />
<span style="font-size: large;">സുഖാഡംബര ജീവിതത്തില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക് യഥാര്‍ഥ ഇസ്ലാമിന്റെ വിശ്വാസകര്‍മങ്ങള്‍ മുറതെറ്റാതെ അനുഷ്ഠിക്കാന്‍ പ്രയാസമാണ്. സുഖാനുഭവങ്ങളെ നിയന്ത്രിക്കുകയും ഇഹലോക ജീവിതത്തെ നിസ്സാരമായി കാണുകയും പരലോകത്തെ പ്രധാന ലക്ഷ്യമായി പരിഗണിക്കുകയും ചെയ്യുന്നവര്‍ക്കേ ദീനിനെ അറിഞ്ഞ് അനുഷ്ഠിക്കുവാനാകൂ. മുആദി(റ)നെ യമനിലേക്ക് പറഞ്ഞയക്കുന്ന സമയത്ത് നബി(സ) അദ്ദേഹത്തെ ഉപദേശിച്ചത് ഇങ്ങനെയായിരുന്നു: ``താങ്കള്‍ സുഖങ്ങളെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ നല്ല അടിമകള്‍ സുഖിയന്മാരല്ല.''</span><br />
<br />
<span style="font-size: large;">സ്വന്തം താല്പര്യങ്ങളെ നിയന്ത്രിക്കുകയും അല്ലാഹുവിന്റെ താല്പര്യങ്ങളെ വിലമതിക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ ഇസ്ലാമിക വ്യക്തിത്വം പൂര്‍ണമാവുന്നത്.</span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-8530995573402334259.post-2487741428739568982011-09-18T01:23:00.001+04:002011-09-18T01:23:36.017+04:00ശല്യംചെയ്യാത്ത ചങ്ങാതിമാര്‍<span style="font-size: large;"><strong><span style="color: red;">ചില</span></strong> സുഹൃത്തുക്കളുണ്ട്. അവര്‍ എത്രപേര്‍ നമ്മുടെ കൂടെയുണ്ടായിരുന്നാലും യാതൊരു വിധത്തിലും ശല്യം ചെയ്യുകയില്ല; ഉപദ്രവങ്ങളും വരുത്തുകയില്ല. മാത്രമല്ല, നമ്മോടൊപ്പം കഴിയുന്ന സമയങ്ങളിലെല്ലാം പുതിയതും വിലപ്പെട്ടതുമായ കാര്യങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നു, എല്ലാം നല്ലതുമാത്രം.</span><br />
<br />
<a name='more'></a><br />
<span style="font-size: large;">ഇങ്ങനെയുള്ള സുഹൃത്തുക്കളെ ആരും കൊതിച്ചുപോകും. അവരോടൊപ്പം സമയം ചെലവഴിക്കാന്‍ മോഹിക്കും. അവരെ സ്വന്തമാക്കാന്‍ ശ്രമിക്കും. ആരാണീ സുഹൃത്തുക്കള്‍ എന്നറിയുമോ? നല്ല പുസ്തകങ്ങള്‍.</span><br />
<br />
<span style="font-size: large;">അറിവിന്റെ അക്ഷയഖനികളാണ് പുസ്തകങ്ങള്‍. ആസ്വാദനത്തിന്റെയും ആലോചനയുടെയും അനന്ത തീരങ്ങളിലേക്ക് അവ നമ്മെ നയിക്കുന്നു.</span><br />
<br />
<span style="font-size: large;">പുസ്തകങ്ങളോടുള്ള ചങ്ങാത്തം നല്ല വ്യക്തിത്വം പകര്‍ന്നുതരുന്നു. വായന നമ്മുടെ കാഴ്ചപ്പാടുകളിലും ജീവിത വീക്ഷണങ്ങളിലും നന്മയുടെ പൂക്കള്‍ വിടര്‍ത്തുന്നു. കൂട്ടിയോജിപ്പിക്കപ്പെട്ട കുറെ അക്ഷരങ്ങളുടെ സംയോജനമല്ല പുസ്തകങ്ങള്‍. ആ ആക്ഷരങ്ങളില്‍ ജീവിതം പടരുന്നുണ്ടെങ്കില്‍, നന്മയുടെ വസന്തം വിടരുന്നുണ്ടെങ്കില്‍, അറിവിന്റെ താപം ലയിക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ ജീവിതത്തിന് പുതിയ വെളിച്ചമേകും.</span><br />
<br />
<span style="font-size: large;">വിശ്രമ സമയങ്ങള്‍ നിരര്‍ഥകമായ വിനോദങ്ങളിലൂടെ കഴിച്ചുകൂട്ടുന്നവരാണ് പലരും. വെറുതെ സംസാരിച്ചും അമിതമായി ഉറങ്ങിയും സമയം നഷ്ടപ്പെടുത്തുന്നവര്‍ക്ക് നഷ്ടപ്പെടുന്നത് തിരിച്ചുകിട്ടാത്ത മൂല്യവത്തായ നിമിഷങ്ങളാണ്.</span><br />
<br />
<span style="font-size: large;">പുസ്തകങ്ങളോടൊപ്പമുള്ള നിമിഷങ്ങള്‍ ആനന്ദകരമായിത്തീരണമെങ്കില്‍ അതൊരു ശീലമായി വളരണം. ഓരോ നല്ല പുസ്തകവും സ്വന്തമാക്കാനും വായിക്കാനുമുള്ള മോഹമുണ്ടാകുന്നത് അത്തരക്കാര്‍ക്ക് മാത്രമായിരിക്കും.</span><br />
<br />
<span style="font-size: large;">സത്യവിശ്വാസി പുസ്തകങ്ങളെ സ്നേഹിക്കുന്നവനായിരിക്കണം. നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് വായന. ലോകത്തിനാകമാനം അനുഗ്രഹമായി നിയുക്തനായ നബിതിരുമേനി (സ)യുടെ ദിവ്യദൃഷ്ടാന്തമായി അല്ലാഹു നല്‍കിയത് ഒരു ഗ്രന്ഥമാണ്. നിത്യ വിസ്മയങ്ങളുടെ അക്ഷയജ്യോതിസ്സായ വിശുദ്ധഖുര്ആന്! അക്ഷരജ്ഞാനമില്ലാത്ത നബിതിരുമേനി(സ)യോട് `വായിക്കുക!' എന്ന് നിര്‍ദേശിച്ചുകൊണ്ട് ആരംഭിച്ച മഹാഗ്രന്ഥം. ലോകാവസാനം വരെ വായനയെ നിലനിര്‍ത്തിയ മതമാണ് ഇസ്ലാം. കാരണം എക്കാലത്തും ഖുര്‍ആനിനെ സുരക്ഷിതമായി നിലനിര്‍ത്തുമെന്ന് അല്ലാഹു പറഞ്ഞതാണല്ലോ.</span><br />
<br />
<span style="font-size: large;">നമ്മുടെ ജീവിതത്തിലെ പത്തുമിനുട്ട് നിസ്സാരമായി തോന്നിയേക്കാം. പക്ഷേ ദിവസം പത്തുമിനിട്ടു വായിച്ചാല്‍ കൊല്ലത്തില്‍ എത്രയോ പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കാം. വളരെ ചെറിയ നമ്മുടെ ഈ ജീവിതത്തില്‍ ധാരാളം ഗ്രന്ഥങ്ങള്‍ വായിച്ചുതീര്‍ക്കാനുള്ള സമയങ്ങള്‍ നഷ്ടപ്പെട്ടില്ലേ?<br />
എത്ര ഉയര്‍ന്ന അക്കാദമിക പഠനം നടത്തിയാലും വിജ്ഞാനത്തിന്റെ വാതില്ക്കലേ എത്തുന്നുള്ളൂ. മഹാവിജ്ഞാനങ്ങളുടെ വിസ്മയ ലോകം ബാക്കിയാണ്. തുടര്‍ന്നുള്ള വായനകൊണ്ടേ ആ അറിവിന്റെ പൂങ്കാവിലേക്കെത്തുകയുള്ളൂ.</span><br />
<br />
<span style="font-size: large;">പുസ്തകങ്ങള്‍ വാങ്ങുമ്പോഴും വായിക്കുമ്പോഴും വിശ്വാസികള്‍ പുലര്‍ത്തേണ്ട ചില ചിട്ടകളുണ്ട്. വെറുതെ സമയം കളയുന്നതുപോലെ തന്നെയാണ് ആവശ്യമില്ലാത്ത പുസ്തകങ്ങള്‍ വായിക്കുന്നതും. നന്മ നിറഞ്ഞ ജീവിതത്തിനും നേരുനിറയുന്ന ചിന്തകള്‍ക്കും നമ്മുടെ വായന നിമിത്തമായിത്തീരണം. കാല്പനികവും അയഥാര്‍ഥവുമായ യക്ഷിക്കഥകളും അശ്ലീലസാഹിത്യങ്ങളും വാങ്ങി വായിക്കുന്നത് സമയ നഷ്ടമെന്നുമാത്രമല്ല, തിന്മകളിലേക്കുള്ള പ്രോത്സാഹനമായതിനാല്‍ ശിക്ഷാര്‍ഹവുമാണ്. പ്രപഞ്ച സൗന്ദര്യത്തെ ആവിഷ്കരിക്കുകയും മനുഷ്യബന്ധങ്ങളുടെ സൗന്ദര്യം അടയാളപ്പെടുത്തുകയും ചെയ്യുന്ന കഥകളും കവിതകളും യാത്രാവിവരണങ്ങളും ഇക്കൂട്ടത്തില്‍ പെടുത്തിക്കൂടാ.</span><br />
<br />
<span style="font-size: large;">ചരിത്രം വായിക്കാനും സൂക്ഷിക്കാനുമുള്ളതല്ല. വായിക്കാനും ആവര്‍ത്തിക്കാനുമുള്ളതാണ്. ഇസ്ലാമിക ചരിത്രവും ലോക ചരിത്രവും വായിക്കുന്നതിലൂടെ ഇന്ന് നമ്മളിലെത്തി നില്ക്കുന്ന കാലം എന്ന യാഥാര്‍ഥ്യത്തിന്റെ ശരിയും തെറ്റും നിറഞ്ഞ പാഠങ്ങള്‍ നമുക്ക് ഉള്‍ക്കൊള്ളാനാവും.<br />
ഇസ്ലാമിക വിജ്ഞാന സാഹിത്യം ഇന്ന് വളരെ വിപുലമാണ്. കൈയ്യെത്തും ദൂരത്ത് അവയെല്ലാം ലഭ്യമാണ്. എന്നിട്ടും വായന വളരെ കുറഞ്ഞിരിക്കുന്നു. ആര്‍ഭാടത്തിനോ പെരുമ കാണിക്കാനോ സ്വീകരണ മുറിയില്‍ കട്ടിയുള്ള പുസ്തകങ്ങള്‍ അടുക്കിവെക്കുന്നവരില്‍ പലരും അവയുടെ പേജുകളിലൂടെ കണ്ണോടിച്ചിട്ടുപോലുമുണ്ടാവില്ല.</span><br />
<br />
<span style="font-size: large;">അന്തസ്സാരം അനുഭവിച്ചുകൊണ്ടുള്ള വായന ഹൃദ്യമാണ്. ഓരോ അക്ഷരവും ഓരോ വരിയും പുതിയ അറിവിന്റെ നക്ഷത്രമായിത്തീരണം. അവസാന പുറവും വായിച്ചവസാനിപ്പിക്കുന്നതോടെ നമ്മുടെ വ്യക്തിത്വത്തിലും ജീവിത വീക്ഷണത്തിലും അത് സാരമമായ പ്രതിഫലനം സൃഷ്ടിക്കണം.</span><br />
<br />
<span style="font-size: large;">പണം സമ്പാദിച്ചത് എവിടെനിന്നാണെന്നും അത് എങ്ങനെയാണ് ചെലവഴിച്ചതെന്നും പരലോകത്ത് ചോദിക്കപ്പെടും. അതിനാല്‍ പണം കൊടുത്ത് പുസ്തകങ്ങള്‍ ശേഖരിക്കുമ്പോള്‍ അവ സഭ്യമാണോ എന്നും നന്മ പകരുമോ എന്നും ഉറപ്പുവരുത്തേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്.<br />
സൂറതുലുഖ്മാനിലെ ആറാം വചനം ഓര്‍ക്കുക: ``യാതൊരറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയാനും അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലക്കുവാങ്ങുന്നവര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്ക് അപമാനകരമായ ശിക്ഷയാണുള്ളത്.'' </span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-8530995573402334259.post-20272041231559901072011-09-18T01:20:00.001+04:002011-09-18T01:21:17.158+04:00നേതാവ് ഓര്‍മിക്കേണ്ടത്<span style="font-size: large;"><strong><span style="color: red;">നേതൃത്വം</span></strong> അല്ലാഹു നല്കുന്ന അനുഗ്രഹമാണ്. ഭാരമോ ഭാഗ്യമോ ആയി അത് തീരാം. നേതൃപദവി ചുമലിലെത്തുന്നതോടെ ഏതൊരാളും തന്റെ സമീപനരീതികളിലും സംവേദനങ്ങളിലും ഏറെ മാറ്റങ്ങളും വിവേകവും ശീലിക്കേണ്ടതായി വരുന്നു. കാരണം അയാള്‍ നേതാവാണ്. അനുയായികളുടെ ആള്‍ക്കൂട്ടത്തില്‍ അയാള്‍ പ്രോജ്വലിച്ചുനില്ക്കുന്നു. അയാളുടെ വാക്കുകള്‍ അനുസരിക്കപ്പെടുന്നു, വിലമതിക്കപ്പെടുന്നു. ഓരോ ചലനവും മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു. ഓരോ സമീപനങ്ങളും വിലയിരുത്തപ്പെടുന്നു. ശരീരഭാഷ വരെ നിരൂപണം ചെയ്യപ്പെടുന്നു. അഥവാ ഒരാള്‍ നേതാവാകുന്നതോടെ പലതും ശ്രദ്ധിക്കേണ്ടിവരുന്നു. പലരെയും തൃപ്തിപ്പെടുത്തേണ്ടിവരുന്നു.</span><br />
<span style="font-size: large;">എങ്കിലും ഏതു നേതാവും അയാളുടെ സ്വകാര്യതയില്‍ ഏക വ്യക്തിയാണ്. സ്വന്തം കണ്ണിലും കാഴ്ചപ്പാടിലും അദ്ദേഹം സാധാരണക്കാരനായ മനുഷ്യനാണ്. ഇനിയും ഏറെ ന്യൂനതകള്‍ പരിഹരിക്കേണ്ടതായ മനുഷ്യന്, വേദനകളും വികാരങ്ങളുമുള്ള പച്ചയായ മനുഷ്യന്. പക്ഷേ ഇവയൊക്കെ അദ്ദേഹത്തിനേ അറിയൂ. അനുയായികള്‍ക്ക് അദ്ദേഹം നേതാവുമാത്രമാണ്. നേതാവ് ഒരാളാണ്. അനുയായികള്‍ എത്രയോ പേരും. അവരുമായെല്ലാം അദ്ദേഹം ഇടപെടേണ്ടിവരും. വ്യത്യസ്ത പ്രായക്കാര്‍, വ്യത്യസ്ത സ്വഭാവക്കാര്‍, അഭിപ്രായങ്ങള്‍, വ്യത്യസ്ത തലങ്ങളില്‍ ജീവിക്കുന്നവര്‍.... അവരെയെല്ലാം ഏകോപിച്ചുകൊണ്ടുപോവുകയും പരിഗണിക്കുകയും ചെയ്യുന്നതിലെ വിജയമാണ് നേതാവിന്റെ വിജയം.<span style="font-size: xx-small;"></span></span><br />
<span style="font-size: large;"><br />
<span style="font-size: large;"><a name='more'></a></span></span><br />
<span style="font-size: large;">വിജയങ്ങളുടെയെല്ലാം അടിസ്ഥാനം ഭക്തിയാണ്. നേതൃത്വത്തിനും അതു തന്നെയാണ് അനിവാര്യമായത്. സ്വുഫ്യാനുബ്നു ഉയയ്ന(റ) പറഞ്ഞു: ``ഒരാള്‍ തനിക്കും അല്ലാഹുവിനുമിടയിലെ ബന്ധം നന്നാക്കിയാല്‍ അയാള്‍ക്കും ജനങ്ങള്‍ക്കുമിടയിലെ ബന്ധം അല്ലാഹു നന്നാക്കും.'' (ഇബ്നുതൈമിയ്യ, മജ്മൂഉഫതാവാ 7:10)</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ഒന്നിലധികം പേര് നമസ്കരിക്കുമ്പോള്‍ അതിലൊരാള്‍ ഇമാം ആകണമെന്നത് നിര്‍ബന്ധമാണ്. മുന്നില്‍ നില്ക്കുന്ന ഇമാമിനെ പിന്തുടരലാണ് പുറകിലുള്ളവരുടെ ബാധ്യത. അയാളുടെ ഓരോ ചലനങ്ങളിലും അല്പംപോലും അതിരുകടക്കലോ താളഭംഗമോ ഇല്ലാതെ ഒപ്പമാവുകയെന്നതാണ് ജാഅത്ത് നമസ്കാരത്തിന്റെ അന്തസ്സാരവും ചൈതന്യവും. ഈ ചൈതന്യം തന്നെയാണ് സംഘടനാ പ്രവര്‍ത്തനത്തിലും ഉണ്ടാവേണ്ടത്. നമസ്കാര സന്ദര്‍ഭത്തില്‍ ഇമാമിന്റെ ഖുര്‍ആന്‍ പാരായണത്തിലോ അനുഷ്ഠാന രീതികളിലോ തെറ്റുവല്ലതും സംഭവിച്ചാല്‍ അത് മഅ്മൂമുകള്‍ക്ക് തിരുത്താം. ആ തിരുത്തല്‍പോലും സ്നേഹപൂര്‍വമാണ്. സൗമ്യതയോടെ ഇമാമിനെ പിശക് ഓര്‍മിപ്പിക്കുന്നു. `സ്വുബ്ഹാനല്ലാഹ്' എന്ന വിശുദ്ധമായ അര്ഥധ്വനിയുള്ള വാക്കാണ് അതിനുപയോഗിക്കേണ്ടത്, അതല്ലാതെ ഒന്നും പാടില്ല. ബഹളമുണ്ടാക്കി ആളെ കൂട്ടുകയോ ഉപജാപങ്ങള്‍ നടത്തി ഇമാമിനെതിരെ തിരിയുകയോ ചെയ്യുന്നത് അനിസ്ലാമികമാണ്.</span><br />
<span style="font-size: large;">രാഷ്ട്രീയ പാര്‍ട്ടികളിലെ പോലെ കടിപിടികൂട്ടുകയും കാലുവാരി കൈക്കലാക്കുകയും ചെയ്യുന്നതല്ല ഇസ്ലാമിലെ നേതൃപദവികള്‍. അത്തരത്തിലുള്ള നേതാക്കള്‍ മുസ്ലിംകള്ക്ക് ശാപമാണ്. ഇസ്ലാമിക ചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള ചില അഭിശപ്ത യുഗങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">അനുയായികളില്‍ ഒരു കൂട്ടരെ സ്വന്തക്കാരും സ്വകാര്യക്കാരുമാക്കി അവരിലൂടെ ഉപശാല വൃത്തങ്ങള്‍ പണിയുന്നത് നേതാവ് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ്. ഉമര്ബിന് അബ്ദില്‍അസീസ് പറഞ്ഞ വിഖ്യാതമായ ഒരു വചനമുണ്ട്: ``ഒരു കൂട്ടര് തങ്ങളുടെ ദീന്‍കാര്യങ്ങളില്‍ അവരുടെ സംഘത്തെ കൂടാതെ രഹസ്യവര്ത്തമാനത്തിലേര്പ്പെട്ടാല് ഓര്‍ക്കുക, അവര്‍ മാര്ഗഭ്രംശനത്തിന് അടിത്തറ പാകിക്കഴിഞ്ഞു.'' (ഇമാം അഹ്മദ്, കിതാബുസ്സുഹ്ദ്, പേജ് 291)</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ലോബികളെയും ഗ്രൂപ്പുകളെയും വളര്‍ത്തി, സ്വകാര്യതകള്‍ സൃഷ്ടിക്കുന്ന നേതാക്കളുടെ ചെയ്തികള്‍ കാലങ്ങളോളം തുടരുന്ന പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെക്കുക. പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടെയും വഴിയില്‍ നിന്ന് വേര്‍പെട്ട് അടക്കം പറച്ചിലും സ്വകാര്യ ഭാഷണങ്ങളും നടത്തിയവരാണ് പില്ക്കാലത്ത് ഖവാരിജുകളും ജഹമിയ്യ-മുര്‍ജിഅ വിഭാഗങ്ങളുമായി ഇസ്ലാമില്‍ നിന്ന് വേര്തിരിഞ്ഞുപോയത്.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">സ്വന്തം സംഘടനയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഏതു നേതാവിനെയും കര്‍മോത്സുകനാക്കുന്നത്. സംഘടനയുടെ നന്മയ്ക്കു വേണ്ടിയുള്ള അയാളുടെ സഞ്ചാരത്തില്‍ സഹകാരികളാവേണ്ടവരാണ് അനുയായികള്‍. കാര്‍ക്കശ്യത്തോടെ സംസാരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ നേതാവ് അങ്ങനെ ചെയ്തേ പറ്റൂ. കൈ പിടിക്കേണ്ടിടത്ത് നിഷ്ക്രിയനായി നോക്കി നില്‍ക്കരുത്. ചില സന്ദര്‍ഭങ്ങളില്‍ അരുതെന്ന് പറഞ്ഞേ തീരൂ. നിശ്ശബ്ദനാകേണ്ട സമയങ്ങളും ഉണ്ട്. വാക്കുകളുടെ വില മനസ്സിലാക്കിയില്ലെങ്കില്‍ ഒടുവില്‍ ഖേദിക്കേണ്ടിവരും. ദുരുപയോഗിക്കാനോ വളച്ചൊടിക്കാനോ സാധ്യതയുള്ളതൊന്നും പറയാതിരുന്നാല്‍ രക്ഷപ്പെട്ടു.</span><br />
<span style="font-size: large;">ആധിപത്യം നല്കിയ അല്ലാഹുവിനെ യൂസുഫ് നബി(അ) പ്രകീര്‍ത്തിക്കുന്നുണ്ട്. തന്റെ കാലയളവില്‍ പ്രസ്ഥാനത്തെ നല്ല നിലയില്‍ നയിക്കാനും നന്മയുള്ള പുരോഗതി കൈവരിക്കാനും സാധിച്ചിട്ടുണ്ടെങ്കില്‍, ഏറ്റെടുത്ത ഉത്തരവാദിത്വം ഏറ്റക്കുറവുകളില്ലാതെ നിര്വഹിക്കാനായിട്ടുണ്ടെങ്കില് ഏതു നേതാവിനും അല്ലാഹുവിനെ സ്തുതിക്കാ നാവും. അങ്ങനെയല്ലെങ്കില്‍ എന്നുമൊരു പേടിസ്വപ്നമായി നേതൃപദവി അവശേഷിക്കും.</span><br />
<span style="font-size: large;">ഏതു നേതാവും ഒരു കുടംബനാഥന് കൂടിയാണ്. ആ ബാധ്യത അയാള്‍ നിര്‍വഹിച്ചേ പറ്റൂ. ഭാര്യ, മക്കള്‍, കുടുംബങ്ങള്‍, അയല്‍ക്കാര്‍.... എല്ലാവരോടുമുള്ള ഉത്തരവാദിത്തങ്ങള്‍ നേതൃപദവിയോടുള്ള പോലെ തന്നെ പ്രാധാന്യമേറിയതാണ്. എന്നാല്‍ സ്വന്തം താല്പര്യങ്ങള്ക്കും കുടുംബത്തിന്റെ അഭ്യുന്നതിക്കും വേണ്ടി നേതൃപദവികളെ ദുരുപയോഗം ചെയ്യുന്നത് കടുത്ത വഞ്ചനയാണുതാനും.</span><br />
<span style="font-size: large;">തനിക്ക് കിട്ടിയ നേതൃപദവി മുഖേന ഒരു ചെറിയ പണം പോലും അനര്‍ഹമായി സമ്പാദിച്ചിട്ടില്ലെന്ന് ഏതു നേതാവും ഉറപ്പുവരുത്തണം. സര്‍ക്കാറിന്റെ മണ്ണെണ്ണ ഒഴിച്ച് വീട്ടിലെ വിളക്ക് കത്തിച്ചതിന് ഭാര്യയെ ശകാരിച്ച ഉമറുബ്നു അബ്ദില്‍അസീസ് (റ) എന്ന മഹാനായ ഭരണാധികാരി എത്ര വലിയ മാതൃകയാണ് കാണിച്ചുതന്നത്. അതോടൊപ്പം തന്നെ നേതാവിന്റെ വിഷമതകള്‍ കണ്ടറിയാന്‍ അനുയായികള്‍ ശ്രമിക്കുകയും വേണം.</span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-8530995573402334259.post-18995435395324898202011-09-18T01:13:00.002+04:002011-09-18T01:15:26.700+04:00സമയം ജീവിതമാണ്<span style="font-size: large;"><strong><span style="color: red;">ഓരോ</span></strong> പ്രഭാതവും വിടരുന്നത് ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടാണെന്ന് വിഖ്യാത പണ്ഡിതന് ഹസന് ബസ്വരി പറഞ്ഞു: ``അല്ലയോ മനുഷ്യാ, ഞാനൊരു പുതിയ സൃഷ്ടി, നിന്റെ കര്‍മത്തിനു സാക്ഷി, അതുകൊണ്ട് നീ എന്നെ പ്രേയാജനപ്പെടുത്തുക. ഞാന്‍ പോയിക്കഴിഞ്ഞാല്‍ അന്ത്യനാള്‍ വരെ തിരിച്ചുവരാന്‍ പോകുന്നില്ല.''</span><br />
<span style="font-size: large;"></span><br />
<span style="font-size: large;"><a name='more'></a></span><br />
<br />
<span style="font-size: large;">സമയമാണ് ജീവിതം. ജീവിതത്തെ ക്രിയാത്മകമാക്കുന്നതില്‍ സമയബോധത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ചെറുതും വലുതുമായ ഓരോ നിമിഷ നിശ്വാസങ്ങളെയും ഉപകാരപ്രദവും ഉപയോഗപ്രദവുമാക്കുകയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല.</span><br />
<br />
<span style="font-size: large;">ദുഃഖമുള്ളപ്പോള്‍ മേഘങ്ങളെ പോലെയും സന്തോഷമുള്ളപ്പോള്‍ കാറ്റടിക്കുംപോലെയുമാണ് സമയത്തിന്റെ സഞ്ചാരമെന്ന് പറയാറുണ്ട്. അഥവാ സമയത്തെക്കുറിച്ചുള്ള ധാരണയങ്ങനെയാണ്. ഐഹിക ജീവിതത്തില്‍ മനുഷ്യന്റെ ആയുസ്സ് എത്ര ദീര്‍ഘിച്ചാലും മരണമാണ് ജീവിക്കുന്ന ഏതൊരു വസ്തുവിന്റെയും അവസാനമെന്നാകുമ്പോള് അത് വളരെ കുറഞ്ഞ സമയമാണ്. മരണസമയത്ത് മനുഷ്യന് താന്‍ ജീവിച്ച കൊല്ലങ്ങളും ദശാബ്ദങ്ങളുമെല്ലാം ഒരു മിന്നല്‍ പിണറിന്റെ സമയത്തോളം ചുരുങ്ങിയതായി തോന്നും. പ്രവാചകനായ നൂഹ് നബി(അ)യെ കുറിച്ച് പറയാറുണ്ട്: ``പ്രളയത്തിനു മുമ്പും അതിനു ശേഷവുമായി ആയിരത്തിലധികം കൊല്ലം ജീവിച്ച നൂഹ്നബിയെ മരിപ്പിക്കാന്‍വേണ്ടി മരണത്തിന്റെ മലക്ക് വന്നു. മലക്ക് അദ്ദേഹത്തോട് ചോദിച്ചു: `നബിമാരില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചവനാണല്ലോ താങ്കള്‍! ഈ ഐഹിക ജീവിതത്തെപ്പറ്റി എന്തു തോന്നുന്നു? നൂഹ് നബി പറഞ്ഞു: `രണ്ട് കവാടമുള്ള വീട് പോലെയാണിത്. ഒരു കവാടത്തിലൂടെ അതിനുള്ളിലേക്ക് കടക്കുന്നു. മറ്റേ കവാടത്തിലൂടെ പുറത്തേക്കുവരുന്നു.'' (യൂസുഫുല്‍ ഖര്‍ദാവി `അല്‍ വഖ്ത്തു ഫീ ഹയാത്തില്‍ മുസ്ലിം' എന്ന കൃതിയില്‍ ഉദ്ധരിച്ചത്)</span><br />
<br />
<span style="font-size: large;">ഈ കഥ വിശ്വസനീയമാണെങ്കിലും അല്ലെങ്കിലും മരണസമയത്ത്, കഴിഞ്ഞുപോയ ആയുഷ്കാലം മനുഷ്യന് കുറഞ്ഞ സമയമായാണ് തോന്നുകയെന്നത് യാഥാര്‍ഥ്യമാണ്. ``അതിനെ അവന് കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ ഇവിടെ കഴിച്ചുകൂട്ടിയിട്ടില്ലാത്തപോലെയായിരിക്കും.'' (അന്നാസിയാത്ത് 46) ``അവന് അവരെ ഒരുമിച്ചുകൂട്ടുന്ന ദിവസം പകലില്‍ നിന്നല്പസമയം മാത്രമേ അവര്‍ (ഇഹലോകത്ത്) കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്നപോലെ തോന്നും.'' (യൂനുസ് 45)</span><br />
<br />
<span style="font-size: large;">നമ്മോട് ചോദിക്കാതെ സൂര്യന് ഉദിക്കുന്നു, ചന്ദ്രന് വന്നുപോകുന്നു, കാലം അതിവേഗം മുന്നോട്ടുനീങ്ങുന്നു. ആയുസ്സ് കുറയുകയും വയസ്സ് വര്‍ധിക്കുകയും ചെയ്യുന്നു. സമയരേണുക്കളുടെ നിശ്ശബ്ദ പ്രയാണത്തില്‍ നാം നിസ്സഹായരാവുന്നു. അവസാനം മനുഷ്യന് വിലപിക്കും, `ഹൊ! എത്ര വേഗമാണ് കാലം കടന്നുപോയത്!' </span><br />
<br />
<span style="font-size: large;">ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച് യുവത്വത്തിലും യുവത്വത്തിലെ സജീവതയെക്കുറിച്ച് വാര്‍ധക്യത്തിലും ആലോചിക്കുന്നവരാണ് നാം. എല്ലാം പോയ്മറഞ്ഞതിനു ശേഷം കൈനീട്ടി വിലപിച്ചിട്ടെന്തു കാര്യം? സമയത്തെ അവസരോചിതമായി കൈകാര്യം ചെയ്യണമെങ്കില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പണ്ഡിതന്മാര് പറയുന്നു: ഒന്ന്, ഓരോ ചെറിയ നിമിഷത്തെക്കുറിച്ചും അല്ലാഹു ചോദ്യം ചെയ്യുമെന്നും അങ്ങനെ ചോദ്യംചെയ്യപ്പെടാതെ ഒരു കാലടിപോലും മുന്നോട്ടുപോവില്ലെന്നുള്ള പ്രവാചകന്റെ താക്കീത് മുഴുസമയങ്ങളിലും ആലോചനകളിലുണ്ടാവുക. രണ്ട്, നമ്മുടെ സമയത്തെ കൊല്ലുന്ന തരത്തിലുള്ള സകല പ്രവണതകളില്‍ നിന്നും വിട്ടുനില്‍ക്കുക. മൂന്ന്, ഇന്നുതന്നെ ചെയ്യാനാവുന്ന ഒരു കാര്യത്തെ നാളേക്ക് നീട്ടിവെക്കാതിരിക്കുക. </span><br />
<br />
<span style="font-size: large;">സമയത്തിന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിയവര്‍ കഴിയുന്നത്ര നന്മകള്കൊണ്ട് ഒഴിവുവേള ധന്യമാക്കും. പ്രയാസത്തോടും മടിയോടും കൂടി സല്ക്കര്മങ്ങളില് മുഴുകുകയോ, മടി കാരണം കുറച്ചുമാത്രം ചെയ്യുകയോ, ബാക്കി മറ്റൊരു സമയത്തേക്ക് നീട്ടിവെക്കുകയോ, അതുമല്ലെങ്കില്‍ മുഴുവനും മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയോ ചെയ്യില്ല. ജീവിതാവസാനം ഖേദിക്കുന്ന അവസ്ഥയിലേക്കായിരിക്കും അങ്ങനെ നീട്ടിവെക്കുന്നവരുടെ പര്യവസാനം. രോഗബാധിതനായി, മരണം പ്രതീക്ഷിക്കവെ വിഖ്യാത സാഹിത്യകാരന് ഗബ്രിയേല്‍ മാര്‍ക്കേസ് എഴുതി: ``ഇനിയുമൊരു ജീവിതമുണ്ടെങ്കില്‍ ഞാനൊരു നിമിഷംപോലും കണ്ണടക്കില്ല. കാരണം, കണ്ണടക്കുന്ന ഓരോ നിമിഷത്തിലും എനിക്ക് നഷ്ടപ്പെടുന്നത് വെളിച്ചത്തിന്റെ അറുപത് സെക്കന്റുകളാണെന്ന് ഞാനറിയുന്നു.'' </span><br />
<br />
<span style="font-size: large;">നബി(സ) പഠിപ്പിച്ച പ്രാര്‍ഥനകളിലും ദിക്റുകളിലും പ്രഭാതത്തിലും പ്രദോഷത്തിലും മുസ്ലിമിനോട് ഇങ്ങനെ ഉരുവിടാന്‍ കല്പിക്കുന്നു: ``അല്ലാഹുവേ, ദുഃഖത്തില്‍നിന്നും പ്രയാസത്തില്‍നിന്നും അലസതയില്‍ നിന്നും ബലഹീനതയില്‍ നിന്നും ഞാന്‍ നിന്നോട് ശരണം തേടുന്നു.'' <br />
സമയത്തെ സംബന്ധിച്ചുള്ള ബോധം ജീവിതത്തെ സംബന്ധിച്ചുള്ള ജാഗ്രതയാണ്.<br />
വ്യക്തികളെ വിലയിരുത്തുമ്പോള്‍ അബ്ദുല്ലാഹിബ്നു ഉമറും സുഹൃത്തുക്കളും കഅ്ബയുടെ അങ്കണത്തില്‍ വിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വൃദ്ധന് കടന്നുവന്ന് ചോദിച്ചു: ``ആരാണ് നിങ്ങളുടെ നേതാവ്? എനിക്ക് ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്.''<br />
കൂട്ടുകാരെല്ലാം അബ്ദുല്ലാഹിബ്നു ഉമറിനെ ചൂണ്ടിക്കാണിച്ചു. വൃദ്ധന് ചോദിച്ചു: </span><br />
<br />
<span style="font-size: large;">``ഉസ്മാനുബ്നു അഫ്ഫാന്‍ ബദ്ര് യുദ്ധത്തില്‍ പങ്കെടുത്തിരുന്നോ?''</span><br />
<br />
<span style="font-size: large;">മറുപടി: ``ഇല്ല''</span><br />
<br />
<span style="font-size: large;">`ഉസ്മാന് ഉഹ്ദ്യുദ്ധത്തില്‍ പിന്തിരിഞ്ഞോടുകയുണ്ടായോ?'</span><br />
<br />
<span style="font-size: large;">``അതെ, അങ്ങനെ സംഭവിച്ചു.''</span><br />
<br />
<span style="font-size: large;">``ഉസ്മാന് ബൈഅത്തുര്രിദ്വ്വാനില് സംബന്ധിച്ച് ഉടമ്പടി ചെയ്തോ?''</span><br />
<br />
<span style="font-size: large;">``ഇല്ല!''</span><br />
<br />
<span style="font-size: large;">ഉസ്മാനി(റ)നെക്കുറിച്ച് മനസ്സിലുണ്ടായിരുന്ന ധാരണകളെ ബലപ്പെടുത്തുന്ന മറുപടികളാണ് അബ്ദുല്ലാഹിബ്നു ഉമറില്‍ നിന്ന് കിട്ടിയതെന്ന സന്തോഷത്തില്‍ തക്ബീര്‍ ചൊല്ലി പിരിഞ്ഞുപോകാനൊരുങ്ങിയ വൃദ്ധനെ തിരികെ വിളിച്ച് ഇബ്നു ഉമര്‍(റ) പറഞ്ഞു: ``ഉസ്മാനെ കുറിച്ച് അഭിപ്രായം മെനയാന്‍ വരട്ടെ, ഈ മൂന്ന് സംഭവങ്ങളും ഞാന്‍ വിശദീകരിക്കാം. എന്നിട്ടു തീരുമാനിക്കൂ എന്തുവേണമെന്ന്.''</span><br />
<br />
<span style="font-size: large;">``ബദ്ര് യുദ്ധവേളയില്‍ നബി(സ)യുടെ പുത്രി റുഖിയ്യ(റ) രോഗിണിയായി കിടക്കുകയായിരുന്നു. ഭര്‍ത്താവായ ഉസ്മാൻ (റ)നോട് അവരെ ശുശ്രൂഷിച്ച് മദീനയില്‍ തങ്ങാന്‍ നബി(സ) കല്പിച്ചതായിരുന്നു. മാത്രമല്ല, ബദ്ര് യുദ്ധത്തില്‍ പങ്കുവഹിച്ച പ്രതിഫലവും ഗനീമത്തും നബി(സ) ഉസ്മാന് വാഗ്ദാനം നല്‍കുകയും ചെയ്തു. ഉഹ്ദ് യുദ്ധത്തിലാവട്ടെ അല്ലാഹു പ്രഖ്യാപിച്ച പൊതുമാപ്പില്‍ ഉസ്മാനും(റ) ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നമ്മുടെ വിശ്വാസവും പ്രാര്‍ഥനയും. ബൈഅത്തുരിദ്വാന്‍ നടന്ന സന്ദര്‍ഭത്തില്‍ നബി(സ)യുടെ നിര്‍ദേശപ്രകാരം ഖുറൈശികള്‍ക്ക് അഭിമതനായ പ്രമുഖ വ്യക്തിത്വം എന്ന നിലയ്ക്ക് അവരുമായുള്ള ചര്‍ച്ചകള്‍ക്കും സംഭാഷണങ്ങള്‍ക്കുമായി നബി(സ) ഉസ്മാനെ മക്കയിലേക്ക് അയച്ചതായിരുന്നു. ഉസ്മാന്റെ(റ) അഭാവത്തിലുണ്ടായ ഉടമ്പടി വേളയില്‍, റസൂല്‍(സ) തന്റെ വലതുകൈപ്പത്തി ഇടതു കൈപ്പത്തിക്കുമേല്‍ വെച്ച് `ഇത് ഉസ്മാന്റെ കൈയാണ്. ഞാനിതാ ഉസ്മാനുമായി ബൈഅത്ത് ചെയ്യുന്നു' എന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനാല്‍ ഉടമ്പടിയില്‍ പങ്കെടുത്തതിന് തുല്യമായി അത്. ഇതാണ് ഈ മൂന്ന് സംഭവങ്ങളുടെയും സത്യാവസ്ഥ. ഇനി താങ്കള്‍ക്ക് പോകാം.''</span><br />
<br />
<span style="font-size: large;">മറ്റുള്ളവരെ വിലയിരുത്തുമ്പോള്‍ നമ്മില്‍ കൂടുതല്‍ പേരും ഈ വൃദ്ധന്റെ സമീപനമല്ലേ പുലര്‍ത്താറുള്ളത്? ആരെങ്കിലും വല്ലതും പറയുന്നത് കേട്ട് സമൂഹം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരെക്കുറിച്ച് അയഥാര്‍ഥമായ മുന്‍വിചാരങ്ങള്‍ സൃഷ്ടിക്കപ്പെടാറുണ്ട്. മാത്രമല്ല, നമ്മുടെ കൂട്ടത്തിലുള്ളവരെ കുറിച്ചുതന്നെ അവര്‍ ഒരിക്കല്‍പോലും വിചാരിക്കാത്ത കാര്യങ്ങള്‍ കെട്ടിവെച്ച് കഥകള്‍ മെനയാനും അത് നിഷ്കളങ്കരായ പൊതുസമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ച് കൈയടി വാങ്ങാനും മിടുക്കുള്ളവര്‍ ഇന്ന് കൂടുതലാണ്. `നിങ്ങളതിനെ നിസ്സാരമായി കാണുന്നു, എന്നാലത് അല്ലാഹുവിന്റെയടുത്ത് വലിയ അപരാധമാണ്' എന്ന് സൂറത്തുന്നൂറിലെ 15ാം വചനത്തില്‍ അല്ലാഹു പറഞ്ഞത് ഈ വിഷയത്തെക്കുറിച്ചാണ്.</span><br />
<br />
<span style="font-size: large;">മനുഷ്യര്‍ തമ്മില്‍ അകലുന്നതിന്റെയും പിണങ്ങുന്നതിന്റെയും അടിസ്ഥാന കാരണങ്ങളിലൊന്നാണിത്. മുന്വിചാരങ്ങളേതുമില്ലാതെ തെളിഞ്ഞ മനസ്സോടെ ആളുകളെ സമീപിക്കാനാണ് തനിക്കിഷ്ടമെന്ന് നബിതിരുമേനി(സ) പറയുകയുണ്ടായി.</span><br />
<br />
<span style="font-size: large;">വിശ്വാസികള്‍ പരസ്പരം `കണ്ണാടികള്‍' ആണെന്ന് റസൂല്‍(സ) പറഞ്ഞു. കണ്ണാടി നിര്‍വഹിക്കുന്ന ധര്‍മമെന്താണ്? ഒരാള്‍ കണ്ണാടിക്കുമുമ്പില്‍ നില്ക്കുമ്പോള് അയാളുടെ ദേഹത്തിലെ ചെളിയും ചെളിപ്പാടും കാണിക്കുന്നു. അയാള്‍ പോയി മറ്റൊരാള്‍ വന്നാല്‍ ആദ്യത്തെയാളുടെ ന്യൂനതകളേതും രണ്ടാമനെ കണ്ണാടി അറിയിക്കുന്നില്ല. ഈ സല്ഗുണം വിശ്വാസികളും അനുവര്‍ത്തിക്കണമെന്നാണ് ഈ ഉപമയുടെ താല്പര്യം. </span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com2tag:blogger.com,1999:blog-8530995573402334259.post-2282062614942009142011-06-10T11:22:00.001+04:002011-06-10T11:24:39.146+04:00കൊള്ളാം, നന്നായിട്ടുണ്ട്!<div style="text-align: right;">അബ്ദുല്‍വദൂദ്</div><br />
<b style="color: red;"><span style="font-size: large;">ഇസ്റാഈല്‍ </span></b>വംശത്തില്‍ രണ്ട് സഹോദരന്മാരുണ്ടായിരുന്നു. ഒരാള്‍ നല്ല ഭക്തന്. മറ്റെയാള്‍ തെറ്റു ചെയ്യുന്നവന്. ഭക്തന് സഹോദരനെ എപ്പോഴും ഉപദേശിക്കും. ഒരിക്കല്‍ കോപത്തോടെ ഇങ്ങനെ പറഞ്ഞു: ``നിനക്കൊരിക്കലും അല്ലാഹു പൊറുത്തുതരില്ല. നീ സ്വര്‍ഗത്തിലും പ്രവേശിക്കില്ല.'' രണ്ടുപേരും അല്ലാഹുവിന്റെ മുന്നിലെത്തുമ്പോള്‍ പാപിയോട് അല്ലാഹു പറയും: ``എന്റെ കാരുണ്യത്താല്‍ താങ്കള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ.''<br />
<a name='more'></a><br />
ഭക്തനോടുള്ള കല്പന യിങ്ങനെ: ``എന്നെക്കുറിച്ച് നീയാണോ കൂടുതലറിയുന്നവന്‍? നീ നരകത്തിലേക്ക് പോയ്ക്കോളൂ'' -തിരുനബി(സ) പറഞ്ഞ ഈ കഥ ഉദ്ധരിച്ചശേഷം അബൂഹുറയ്റ(റ) പറയുന്നു: ``ഒരാള്‍ ഉച്ചരിക്കുന്ന ഒരു വാക്കുമതി, ചിലപ്പോള്‍ അയാളുടെ ഇഹപര ലോകങ്ങള്‍ ആകെ കുഴപ്പത്തിലാകാന്‍.'' (ബൈഹഖി, ശുഅബുഈമാന്‍ 6689)<br />
<br />
തെറ്റുകാരോടുള്ള സമീപനവും വാക്കിന്റെ വിലയും പഠിപ്പിക്കുന്ന തിരുവചനമാണിത്. ആശയ വിനിമയത്തിന്റെ പ്രധാന ഉപാധിയെന്ന നിലയില്‍ വാക്കുകള്‍ വളരെ പ്രധാനമാണ്. ഉചിതമല്ലാത്ത ഒറ്റവാക്ക് ഒട്ടനവധി അപകടങ്ങളിലേക്ക് എത്തിച്ചെന്നുവരാം. ബന്ധങ്ങളെ തകര്‍ത്തെറിയാന്‍ ഒരു ചെറിയ വാക്കിനുപോലും കരുത്തുണ്ട്. മറ്റുള്ളവരുടെ വ്യക്തിത്വത്തിന് അംഗീകാരവും വളര്‍ച്ചക്ക് സഹായവും ഇഷ്ടത്തിന് വളവുമാകുന്ന വാക്കുകള്‍ പകരുമ്പോള്‍ ബന്ധങ്ങള്‍ക്ക് ശക്തിയും സൗഹൃദങ്ങള്‍ക്ക് വൈപുല്യവും കൈവരും. `നീ ഒരിക്കലും ശരിയാവില്ല', `നിന്നോട് എത്ര പറഞ്ഞിട്ടും ഗുണമില്ല', `ഇതൊന്നും ശരിയായിട്ടില്ല' തുടങ്ങിയ വാക്കുകള്‍ കേള്‍ക്കാനിഷ്ടമില്ലാത്തവ ആയതിനാല്‍ പറയാനും ഇഷ്ടപ്പെടരുത്. അതേ വാക്കുകളുടെ സ്ഥാനത്ത് `കൊള്ളാം, നന്നായിട്ടുണ്ട്', `ഇനിയും നന്നാക്കാന്‍ നിനക്ക് കഴിയും', `നീ ശ്രമിച്ചാല്‍ സാധിക്കും' പോലുള്ള വാക്കുകള്‍ ഒരേസമയം പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഗുണമായിത്തീരുന്നു. ഇണകള്‍ തമ്മിലും മക്കളോടും വിദ്യാര്‍ഥികളോടും മാത്രമല്ല, പ്രബോധകരുടെ ഉപദേശങ്ങളിലും ഇവ്വിധമുള്ള സമീപനമാണ് വിജയം വരുത്തുക. നേരെ മറിച്ചായാല്‍ മാറ്റങ്ങളൊന്നും കാണാനുണ്ടാവില്ല. മികച്ച ചെടികളും ചിലപ്പോള്‍ മുരടിച്ച് പോകും. നേരാംവണ്ണം വെള്ളവും വളവും കിട്ടിയാല്‍ അത്രയൊന്നും മികച്ചതല്ലാത്ത ചെടികളും തളിര്‍ത്തുവരും; അല്ലേ?<br />
<br />
മറ്റുള്ളവരുടെ നന്മകള് കാണലും അവര്‍ക്കെല്ലാം നന്മ മാത്രം പ്രതീക്ഷിക്കലുമാണ് മുസ്ലിമിന്റെ ഗുണം. നല്ല മനസ്സ് നല്ലത് കാണും. കേടുള്ള മനസ്സ് കേടുള്ളതേ കാണൂ.<br />
<br />
തെറ്റുകുറ്റങ്ങളില്‍ നിന്ന് സര്‍വരെയും വിമോചിപ്പിക്കേണ്ട ദൗത്യം നമുക്കുണ്ടെങ്കിലും അത് എങ്ങനെയായിരിക്കണമെന്നതു കൂടി പഠിച്ചതിനു ശേഷമേ അതിന് പുറപ്പെടാവൂ. ഇല്ലെങ്കില്‍ വിപരീതഫലമായിരിക്കും ലഭിക്കുക. ഉമറിന്റെ<br />
(റ) ഒരു വചനമുണ്ട്: ``നിങ്ങളുടെ സഹോദരന് ഒരു തെറ്റുപറ്റിയാല്‍ അയാളെ ആ വീഴ്ചയില്‍ നിന്ന് പിടിച്ചെഴുന്നേല്പിക്കാനും നേര്‍മാര്‍ഗത്തില്‍ നടത്താനുമാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ചെയ്തുപോയ തെറ്റിന്റെ പേരില്‍ അയാളില്‍ തൗബയ്ക്കുള്ള ചിന്ത ഉണരാനും അല്ലാഹു അയാള്‍ക്ക് പൊറുത്തുകൊടുക്കാനും നിങ്ങള്‍ പ്രാര്‍ഥിക്കുക. ഒരിക്കലും നിങ്ങളുടെ സഹോദരന്റെ കാര്യത്തില്‍ പിശാചിനെ സഹായിക്കരുത്.'' (ശുഅബു ഈമാന്‍ 6690)<br />
<br />
``സത്യവിശ്വാസികള്‍ പരസ്പരം ദയ കാണിക്കുന്നവരാണ്'' (48:29) എന്ന വചനത്തെ അബ്ദുല്ലാഹിബ്നുഅബ്ബാസ്(റ) വിശദീകരിക്കുന്നത് നോക്കൂ: ``വിശ്വാസികളില്‍ പാപം ചെയ്യുന്നവന് നല്ലവനു വേണ്ടിയും നല്ലവന്‍ പാപിക്കു വേണ്ടിയും പ്രാര്ഥിച്ചുകൊണ്ടിരിക്കും. പാപി നല്ലവനെ കാണുമ്പോള്‍ പ്രാര്‍ഥിക്കും: ``അല്ലാഹുവേ, നീ ഇയാള്‍ക്ക് നല്‍കിയിട്ടുള്ള നന്മകളില് ഇയാളെ നീ അനുഗ്രഹിക്കുകയും സന്മാര്ഗത്തില് ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യേണമേ.'' മറ്റെയാള്‍ പാപിക്കുവേണ്ടി പ്രാര്‍ഥിക്കും: ``അല്ലാഹുവേ, അയാളെ നേര്‍വഴിയില്‍ നടത്തേണമേ. ഇയാളുടെ തൗബ സ്വീകരിച്ച് വീഴ്ചകള്‍ പൊറുത്തുകൊടുക്കേണമേ.'' (ഇഹ്യാ ഉലൂമിദ്ദീന്‍ 2:194)<br />
<br />
``തെറ്റുചെയ്യുന്നവരുടെ തെറ്റുകളെയാണ് വെറുക്കേണ്ടത്. തെറ്റില്‍ നിന്ന് ഒഴിഞ്ഞാല്‍ അതോടെ അയാളെ കൂട്ടുകാരനാക്കുകയും ചെയ്യുക'' എന്ന് അബുദ്ദര്‍ദാഅ്(റ) പറയുന്നുണ്ട്. നന്മ കല്പിക്കുക എന്നത് ബാധ്യതയാണ്. പക്ഷേ, ആ ബാധ്യത ഒരാളുടെയും അഭിമാനത്തിന് കേടുപറ്റാതെയും ആരെയും ആക്ഷേപിക്കാതെയും നിര്‍വഹിക്കാമെന്നാണ് നിര്‍ദേശം. തിരുനബി(സ) പറഞ്ഞിട്ടുണ്ട്: ``ഈ വ്യക്തി സ്വര്‍ഗത്തിലാണ്, അയാള്‍ നരകത്തിലാണ് എന്നൊക്കെ വിധിക്കുന്നവര്‍ക്ക് നഷ്ടം.'' (ഇമാം സുയൂഥി, ജാമിഉസ്സഗീര്‍ 9650)<br />
<br />
കാരുണ്യവാനായ അല്ലാഹുവിന്റെ സന്ദേശം കൈമാറുന്നവര്‍ കാരുണ്യമുള്ളവരാകണം. സ്നേഹം കൊണ്ടുനിറഞ്ഞ മനസ്സില്‍ നിന്നുവരുന്ന വാക്കുകള്‍ക്ക് സ്വാധീനശക്തി വര്‍ധിക്കും. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍ കേള്‍ക്കുന്നവരുടെയും ഹൃദയത്തില്‍ പതിക്കും. നാവില്‍ നിന്ന് വരുന്നത് ചെവിയിലേ തട്ടൂ. ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ക്ക് വലിയ ശബ്ദം വേണ്ടിവരില്ല. ആദരവും ബഹുമാനവുമാണ് മറ്റുള്ളവര്‍ക്ക് നമ്മില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച സമ്മാനം. എല്ലാ ബന്ധങ്ങളുടെ വിജയരഹസ്യവും അതാണ്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു, നിസ്സാരനായ മനുഷ്യനെ ബഹുമാനിച്ചിരിക്കുന്നു എന്ന് പറഞ്ഞതില്‍ നിന്ന് അത് വ്യക്തമാണല്ലോ. ആദരവ് കലര്‍ന്ന വാക്കുകളാവണം ഉപദേശങ്ങള്‍. ഒരു ചെറിയകുട്ടിക്കുപോലും അഭിമാനബോധമുണ്ട്. അത് അംഗീകരിച്ചും അതിനെ ആദരിച്ചുമാവണം സംസാരങ്ങള്‍.<br />
<br />
നല്ല ഗുണങ്ങളെ പ്രശംസിച്ചും പിശുക്കില്ലാതെ അഭിനന്ദിച്ചും സംസാരിക്കുന്നതോടെ കേള്‍ക്കുന്നവരുടെ ഹൃദയത്തില്‍ നമുക്കൊരു ഇരിപ്പിടം ലഭിക്കുന്നു. പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യവും അതോടെ കൈവരുന്നു.<br />
<br />
കുറ്റപ്പെടുത്തല്‍ കുറ്റങ്ങളെ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരാളുടെയും ബാധ്യത അല്ലാഹു നമ്മെ ഏല്പിച്ചിട്ടില്ലല്ലോ. തിരുനബി(സ) പോലും പറഞ്ഞിട്ടുണ്ട്: ``അല്ലാഹുവാണ് സത്യം, അന്ത്യദിനത്തില്‍ എനിക്കെന്താണ് സംഭവിക്കുക എന്നുപോലും എനിക്കറിയില്ല.'' (ബുഖാരി 1243)<br />
<br />
ഖലീഫ ഉമറിന്റെ(റ) ഒരു താക്കീതും ചേര്‍ത്തുവായിക്കാം: ``നിങ്ങളുടെ കാര്യത്തില്‍ എനിക്കുള്ള പേടി, ഓരോരുത്തരും അവരുടെ അഭിപ്രായത്തെ വലുതായി കാണുന്നതാണ്. താന്‍ പണ്ഡിതനാണെന്ന് ആരെങ്കിലും സ്വയം വാദിച്ചാല്‍ അവന് പണ്ഡിതനല്ല. താന്‍ സ്വര്‍ഗാവകാശിയാണെന്ന് ഒരാള്‍ പറഞ്ഞാല്‍ അയാളുടെ സ്ഥിതിയും അതുതന്നെ.'' (കന്‍സുല്‍ഉമ്മാല്‍ 8862)Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-8530995573402334259.post-25337617068818398412011-06-10T11:19:00.001+04:002011-06-10T11:20:15.632+04:00ഈ വിളക്കിന് തിരി കൊടുക്കുക<div style="text-align: right;">അബ്ദുല്‍വദൂദ്</div><br />
<b style="color: red;"><span style="font-size: large;">ശക്തമായി</span></b> മഴ പെയ്താലും കമഴ്ത്തിവെച്ച കലത്തിനകത്തേക്ക് വെള്ളം കേറാറില്ലല്ലോ. തുന്നുവെച്ച കലത്തിലാണ് വെള്ളം നിറയുക. അല്ലാഹുവില്‍ നിന്നിറങ്ങുന്ന മഴ എത്ര പെയ്താലും ചില ഹൃദയങ്ങള്‍ക്കുള്ളിലേക്ക് അത് പ്രവേശിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. നല്ല വിളക്ക് അന്ധന്റെ കൈയില്‍ നല്കിയിട്ടെന്തു കാര്യം! അല്ലാഹുവില്‍ നിന്നുള്ള പുതുമഴയും പുലര്‍വെളിച്ചവുമാണ് വിശുദ്ധ ഖുര്‍ആന്‍. പുതുമ തീരാത്ത പൂമഴയാണത്. വെറുതെ നനഞ്ഞുപോകാനുള്ളതല്ല ഈ മഴ. നമ്മുടെ ഉള്ളിന്റെയുള്ളില്‍ പടര്‍ന്നുകയറേണ്ടതാണ്.<br />
<a name='more'></a><br />
വിശുദ്ധഖുര്‍ആനാണ് `യഥാര്‍ഥ വെളിച്ചം' എന്ന് അല്ലാഹു പറയുന്നു; വെളിച്ചമാണല്ലോ സത്യം. ഇരുട്ട് എന്ന് നാം വിളിക്കുന്നത് വെളിച്ചമില്ലാത്ത അവസ്ഥയെയാണ്. ഇസ്ലാമില്ലാത്ത കാലഘട്ടത്തെ `ജാഹിലിയ്യത്ത്' എന്നാണ് വിളിക്കുന്നത്. എങ്കില്‍ ജാഹിലിയ്യത്ത് അവസാനിച്ചുവോ? ഇല്ല. ഇസ്ലാം എവിടെയൊക്കെ എത്തിയിട്ടില്ലയോ അവിടെയൊക്കെ ബാക്കിയുള്ളത് ജാഹിലിയ്യത്താണ്. ബിലാലിനെ `കറുത്ത പെണ്ണിന്റെ മകനേ' എന്നു വിളിച്ച സ്വഹാബിയോട് ``താങ്കളിലിനിയും ജാഹിലിയ്യത്ത് ബാക്കിയുണ്ടെന്ന്'' തിരുനബി(സ) പറഞ്ഞല്ലോ. അപ്പോള്‍ ജാഹിലിയ്യത്ത് എന്നാല്‍ ഒരു കാലഘട്ടമല്ല, ഒരു സന്ദര്‍ഭമാണ്. ആ സന്ദര്‍ഭം എവിടെയും ഇനിയുമുണ്ടാകും, നമ്മിലുമുണ്ടാകും. ജാഹിലിയ്യത്തിന്റെ കറകള്‍ കഴുകാന്‍ ഖുര്‍ആനാണ് പോംവഴി.<br />
<br />
അനേകം വെളിച്ചങ്ങളുടെ നടുവില്‍ നില്ക്കുന്ന മനുഷ്യരോടാണ് `യഥാര്‍ഥ വെളിച്ച'ത്തെക്കുറിച്ച് അല്ലാഹു പറയുന്നത്. സുന്ദരമായ വസ്ത്രം ധരിച്ചവരോട് `തഖ്വയുടെ വസ്ത്ര'ത്തെക്കുറിച്ചും അല്ലാഹു പറഞ്ഞിട്ടുണ്ട്. എത്ര വെളിച്ചം ചുറ്റുമുണ്ടെങ്കിലും യഥാര്‍ഥ വെളിച്ചം ഉള്ളിലില്ലെങ്കില്‍ അകത്ത് ഇരുട്ട് പരക്കും. വേണ്ടത്ര വസ്ത്രം ധരിച്ചാലും `തഖ്വയുടെ വസ്ത്രം' ഇല്ലെങ്കില്‍ മറയില്ലാത്തവരായി മാറുന്നതു പോലെ.<br />
<br />
ഡോക്ടര്‍ എഴുതിത്തന്ന മരുന്നുശീട്ട് നമ്മള് വായിക്കാറുള്ളത് എങ്ങനെയാണ്? ഒട്ടും ഇഷ്ടമില്ലാതെ, അല്ലേ? എന്നാല്‍ നമുക്ക് വളരെ പ്രിയപ്പെട്ട ഒരാള്‍ എഴുതിത്തന്ന കത്ത് എങ്ങനെയാണ് വായിക്കാറുള്ളത്? ഉള്ളുനിറഞ്ഞ ഇഷ്ടത്തോടെ വീണ്ടും വീണ്ടും വായിക്കും. പൊന്നുപോലെ സൂക്ഷിക്കും. വായിച്ച് വായിച്ച് മനപ്പാഠമാക്കും. എങ്കില്‍ അങ്ങനെയാണ് അല്ലാഹുവിന്റെ സന്ദേശമായ ഖുര്‍ആന്‍ വായിക്കേണ്ടത്; തീരാത്ത ഇഷ്ടത്തോടെയും അടങ്ങാത്ത ആര്‍ത്തിയോടെയും.<br />
<br />
എങ്ങനെയായിരുന്നു സ്വഹാബികള്‍ ഖുര്‍ആന്‍ വായിച്ചിരുന്നത്? ഇബ്നുമസ്ഊദ്(റ) പറഞ്ഞുതരുന്നു: ``പ്രവാചകനില്‍ നിന്ന് പത്ത് ആയത്തുകള്‍ ഞങ്ങള്‍ പഠിച്ചാല്‍ അതിലെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയിട്ടല്ലാതെ അതിനു ശേഷമിറങ്ങിയ ആയത്തുകള്‍ പഠിക്കാന്‍ പോയിരുന്നില്ല.'' (ബൈഹഖി-സുനനുല്‍ കുബ്റാ 3:170)<br />
<br />
നമ്മോടുള്ള സ്നേഹം കൊണ്ടാണ് പ്രിയങ്കരനായ അല്ലാഹു ഖുര്‍ആന്‍ തന്നത്. ഇനി അല്ലാഹുവിന്റെ സവിശേഷമായ സ്നേഹം ലഭിക്കുന്നവര്‍ ആരാണ്? തിരുനബി(സ) പറഞ്ഞു: ``ജനങ്ങളില്‍ അല്ലാഹുവിന് വളരെ പ്രിയങ്കരരായ ചിലരുണ്ട്. ഖുര്‍ആനിന്റെ ആളുകളാണവര്‍.'' (നസാഈ-കുബ്റാ 80:31)<br />
<br />
ഇബ്നു മസ്ഊദിന്റെ ശക്തമായ ഒരു താക്കീതുണ്ട്: ``ഖുര്‍ആന്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ആ ഗ്രന്ഥം നമുക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ ആളുകള്‍ അതിന്റെ പാരായണം തന്നെ ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നു. ഒരക്ഷരം പോലും തെറ്റാതെ ചിലര്‍ ഖുര്‍ആന്‍ ആദ്യാവസാനം വായിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അതിന്നനുസരിച്ച് ജീവിക്കാന്‍ അവര്‍ മറന്നുപോവുകയും ചെയ്യുന്നു.'' (ഇഹ്യാഉലുമിദ്ദീന് 1:275)<br />
<br />
ഖുര്‍ആന്‍ വായിക്കാത്തവര്‍ നമ്മില്‍ കുറവാണ്. നിത്യവും ആ ഖുര്‍ആനിലേക്ക് നമ്മള് ചെല്ലുന്നുണ്ട്. ദീര്‍ഘനേരം ആ വചനങ്ങള്‍ക്കൊപ്പം കഴിഞ്ഞിട്ടും വെറും കൈയോടെയാണ് പലരും തിരിച്ചുപോരുന്നത്. പര്‍വതങ്ങളെപ്പോലും പ്രകമ്പനം കൊള്ളിക്കാന്‍ ശക്തിയുള്ളതാണ് ഖുര്‍ആനിലെ വചനങ്ങള്‍ (അല്ഹശ്ര് 21). എന്നിട്ടുമെന്താണ് നമ്മുടെയുള്ളില്‍ ഒരു പ്രകമ്പനവും ഇല്ലാത്തത്?<br />
<br />
``ഖുര്‍ആനില്ലാത്ത ഹൃദയം ആള്‍പ്പാര്‍പ്പില്ലാത്ത വീടുപോലെയാണ്'' എന്ന് തിരുനബി മുന്നറിയിപ്പ് നല്‍കുന്നുണ്ട് (ഹാകിം 1:554). ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ ചിതലു കൂടും, മാറാല കെട്ടും, അഴുക്ക് പെരുകും, ഇഴജന്തുക്കള്‍ കടന്നുകൂടും. ഖുര്‍ആനിന്റെ വെളിച്ചമെത്താത്തിടത്ത് അഴുക്കും ഇരുട്ടും തങ്ങിനില്ക്കും.<br />
<br />
ആറാം നൂറ്റാണ്ടും ആധുനിക നൂറ്റാണ്ടും തമ്മില്‍ വ്യത്യാസങ്ങള്‍ നിരവധിയുണ്ട്. ലോകം ആകെ മാറിപ്പോയിട്ടുണ്ട്. പക്ഷെ മാറിയത് മുഴുവന്‍ പുറത്താണ്. അകത്തെ അഴുക്കും ഇരുട്ടും വര്‍ധിക്കുക തന്നെയാണ്. പുറത്ത് എത്ര വെളിച്ചമുണ്ടെങ്കിലും അകത്തെ വെളിച്ചമാണ് പ്രധാനം. നോക്കൂ, കടുത്ത ദാരിദ്ര്യം കാരണം തിരുനബി(സ)യുടെ വീട്ടില്‍ നാല്പതു ദിവസത്തോളം വിളക്കു കത്തിച്ചിരുന്നില്ല. പക്ഷേ, അതേ തിരുനബിയാണ് ലോകത്തിനു മുഴുവന്‍ നിറഞ്ഞു കത്തുന്ന വെളിച്ചമായത്.<br />
<br />
വായിച്ചു പുണ്യം നേടാന്‍ മാത്രമുള്ളതല്ല ഖുര്‍ആന്‍. അറബികള്‍ക്ക് മാതൃഭാഷയില്‍ ഗ്രന്ഥം നല്‍കിയത് അതുകൊണ്ടാണല്ലോ. പഠിച്ച് ചിന്തിച്ച് പകര്‍ത്താനുള്ളതാണ് ഈ മഹാഗ്രന്ഥം. `നമസ്കരിക്കുക' എന്ന് കല്പിക്കപ്പെട്ടപ്പോള് തിരുനബി(സ) നമസ്കരിച്ചു. `വായിക്കുക' എന്ന കല്പന കിട്ടിയപ്പോള്‍ വായന പഠിച്ചില്ല. ഖുര്‍ആനിന്റെ വായന മറ്റൊരു വായനയാണ്.<br />
<br />
കൂരിരുട്ടില്‍ നമ്മുടെ കൈയില്‍ സ്വര്‍ണം കൊണ്ടു നിര്‍മിച്ച വിളക്കുണ്ടായിട്ടെന്തു കാര്യം? ആ വിളക്കില്‍ വെളിച്ചമുണ്ടെങ്കിലേ ഗുണമുള്ളൂ. നമ്മുടെ കൈയിലെ സ്വര്‍ണ വിളക്കാണ് ഖുര്‍ആന്‍. പലതരം ഇരുട്ടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ വിളക്കില്‍ നിന്ന് നാമെത്ര വെളിച്ചം പുണരുന്നുണ്ട്? നമ്മുടെ നെഞ്ചിലെ കൂരിരിട്ടിനെ കീറിമുറിക്കാന്‍ നമ്മള് പഠിച്ച ഖുര്‍ആന്‍ കരുത്തു നല്കുന്നുണ്ടോ? മനപ്പാഠമായി വെറുതെ ഖുര്‍ആന്‍ ഉറങ്ങിക്കിടക്കുന്ന നെഞ്ചില്‍ തൊട്ട് ചോദിച്ചു നോക്കൂ: ഈ വിളക്കിന് തിരികൊടുത്താല്‍ നമ്മിലെ തിന്മകള്ക്ക് തീപ്പിടിക്കും.Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-8530995573402334259.post-75815582849165590962011-06-10T11:18:00.003+04:002011-06-10T11:19:43.884+04:00തടിച്ചുവീര്‍ക്കും മുമ്പ്<div style="text-align: right;">അബ്ദുൽ വദൂദ്</div><b style="color: red;"><span style="font-size: large;">ഖലീഫ</span></b> അബൂബക്റിന്(റ) ഭക്ഷണം കൊണ്ടുവരുന്ന ഒരാളുണ്ടായിരുന്നു. ഒരു രാത്രി അയാള്‍ കൊണ്ടുവന്ന വിശേഷ വിഭവം വേഗമെടുത്ത് ഖലീഫ കഴിച്ചു. അയാള്‍ ചോദിച്ചു: ``ഞാന്‍ ഭക്ഷണം കൊണ്ടുവരുമ്പോഴെല്ലാം എവിടെ നിന്നാണത് കിട്ടിയതെന്ന് താങ്കള്‍ ചോദിക്കാറുണ്ട്. ഇന്നു മാത്രം എന്താ ചോദിക്കാതെ കഴിച്ചത്?''<br />
<br />
``ഹോ, ഞാനത് മറന്നു. വിശപ്പ് കാരണം കഴിച്ചുപോയതാ. പറയൂ, എവിടെ നിന്നാണ് ഇത് കിട്ടിയത്?''<br />
<br />
അയാള്‍ പറയാന്‍ തുടങ്ങി: ``ജാഹിലിയ്യാ കാലത്ത് ഞാന്‍ ചിലര്‍ക്ക് മന്ത്രിച്ചൂതി കൊടുക്കാറുണ്ടായിരുന്നു. അതിന്റെ പ്രതിഫലം അന്ന് അവര്‍ തന്നിരുന്നില്ല. ഇന്ന് ഞാന്‍ അവരുടെ വീടിന്നടുത്ത് പോയപ്പോള്‍ അവരുടെ വീട്ടില്‍ വിവാഹാഘോഷം നടക്കുകയായിരുന്നു. എന്നെയും അവര്‍ അതിലേക്ക് ക്ഷണിച്ചു. തിരിച്ചുപോന്നപ്പോള്‍ എനിക്ക് നല്കിയ ഭക്ഷണമാണ് താങ്കളിപ്പോള്‍ കഴിച്ചത്.''<br />
<br />
``നീ എന്നെ നശിപ്പിച്ചുകളഞ്ഞല്ലോ'' എന്നു പറഞ്ഞ് അബൂബക്ര്(റ) വിരലുകള്‍ വായിലിട്ട് പ്രയാസപ്പെട്ട് ഛര്ദിക്കാന് തുടങ്ങി. എന്നിട്ടിങ്ങനെ പറഞ്ഞു: ``എന്റെ ജീവന് നഷ്ടപ്പെടേണ്ടി വന്നാലും ഹറാമിന്റെ ഈ ഭക്ഷണം ഞാന്‍ പുറത്തുകളയുക തന്നെ ചെയ്യും. കാരണം, തിരുനബി ഒരിക്കല്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ``അന്ത്യനാളില്‍ നരകത്തോട് ഏറ്റവും അടുത്തുനില്ക്കുന്നത് ഹറാമായ ഭക്ഷണം കഴിച്ചുവളര്‍ന്ന ശരീരങ്ങളായിരിക്കും. ഈ ഭക്ഷണം കഴിച്ചതു കാരണം എന്റെ ശരീരം നരകാവകാശിയാകുമോ എന്നാണെന്റെ പേടി.'' (ഹല്‍യതുല്‍ ഔലിയാഅ്, ഹാഫിദ് അബൂനുഐം, 361)<br />
<br />
വേഗത്തില്‍ ഹറാം കടന്നുവരാവുന്ന സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള തിരുനബി(സ)യുടെ താക്കീതും ആ താക്കീതിനെ എത്ര ഗൗരവത്തില്‍ അബൂബക്ര് സിദ്ദീഖ്(റ) ജീവിതത്തില്‍ ഉള്‍ക്കൊണ്ടുവെന്നും തെളിയിക്കുന്ന ഈ സംഭവത്തില്‍ നിന്ന് പഠിക്കാന്‍ പല പാഠങ്ങളുണ്ട്. ഹറാമിന്റെ നേരിയ കലര്‍പ്പിനെ പോലും അതീവ ജാഗ്രതയോടെ അകറ്റിനിര്‍ത്തിയ അസാമാന്യ ഭക്തിയാണ് സിദ്ദീഖുല്‍ അക്ബര്‍(റ) അടക്കമുള്ള സ്വഹാബീസമൂഹം ജീവിത്തില്‍ പുലര്‍ത്തിയത്. സമ്പത്തിന്റെ ചതിക്കുഴികളില്‍ വീഴാതെയും ചെളിപുരളാതെയും ജീവിക്കണമെങ്കില്‍ അത്ര ഭക്തി നമ്മളും കരുതിവെക്കുക തന്നെ വേണം.<br />
<br />
``മദ്യത്തിന് ലഹരിയുള്ളതുപോലെ സമ്പത്തിനും ഒരു ലഹരിയുണ്ട്'' എന്ന് ഉമര്‍(റ) പറഞ്ഞിട്ടുണ്ട്. വളരെ വേഗത്തില്‍ അടിമപ്പെടുകയും എന്നാല്‍ അത്ര വേഗത്തില്‍ രക്ഷപ്പെടാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന ഉന്മാദം സമ്പത്തിനോടും മദ്യത്തോടും മനുഷ്യനുണ്ട്. ആ ലഹരിയില്‍ നിന്ന് സുരക്ഷിതരാകാന്‍ അധികപേര്‍ക്കും സാധിക്കില്ല. ``അല്ലാഹുവാണ് സത്യം, നിങ്ങള്‍ക്ക് ദാരിദ്ര്യം വരുമോ എന്നതല്ല, മുന്‍കാലക്കാര്‍ക്കുണ്ടായതു പോലെ സുഖങ്ങള്‍ പെരുകുമോ എന്നതാണ് എനിക്ക് പേടി. അപ്പോള്‍ അവര്‍ പസ്പരം മത്സരിച്ചതുപോലെ നിങ്ങളും മത്സരിക്കും. അവര്‍ നശിച്ചതുപോലെ നിങ്ങളും നശിക്കും.'' തിരുനബി(സ) ഇത്ര ആധിയോടെ ഇങ്ങനെ ഉപദേശിച്ചത് വെറുതെയല്ലല്ലോ.<br />
<br />
മുസ്ലിം സൈന്യം ഇറാഖ് ജയിച്ചടക്കിയ സന്ദര്‍ഭം. സ്വര്‍ണക്കൂമ്പാരങ്ങള്‍ ഖലീഫ ഉമറിന്റെ(റ) മുന്നിലെത്തി. അതു കണ്ടപ്പോള്‍ അദ്ദേഹം കരയാന്‍ തുടങ്ങി. ``അമീറുല്‍ മുഅ്മിനീന്‍, താങ്കളെന്തിനാണ് കരയുന്നത്? അല്ലാഹു നമുക്ക് വിജയം നല്‍കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും അതിലൂടെ താങ്കളുടെ കണ്‍കുളിര്‍പ്പിക്കുകയുമല്ലേ ചെയ്തത്?''<br />
<br />
കരച്ചില് നിര്‍ത്താതെ ഉമര്‍(റ) പറഞ്ഞതിങ്ങനെ: ``തിരുനബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഏതൊരു സമൂഹത്തിന് ഇഹലോകം തുറക്കപ്പെടുന്നുവോ അവര്‍ക്കിടയില്‍ അന്ത്യനാള്‍ വരേക്കും നീണ്ടുനില്‍ക്കുന്ന ശത്രുതയും വിദ്വേഷവും അല്ലാഹു ഇളക്കിവിടാതിരിക്കില്ല. നമ്മുടെ കാര്യത്തില്‍ റസൂലിന്റെ ഈ പ്രവചനം പുലരുമോ എന്നാണെന്റെ പേടി.'' (രിജാലു ഹൗലര്‍റസൂല്‍, 173)<br />
<br />
പണത്തില്‍ പാപം കലരാതിരിക്കാന്‍ തിരുനബി(സ) പലവട്ടം താക്കീതുചെയ്യുന്നുണ്ട്. പട്ടിണി സഹിക്കേണ്ടി വന്നാലും ഹറാമായതൊന്നും നമ്മളോ നമ്മുടെ കുടുംബമോ ഭക്ഷിക്കരുതെന്ന് ജീവിതം കൊണ്ട് മാതൃക കാണിച്ച് നിര്‍ദേശിക്കുകയും ചെയ്യുന്നു. ശദ്ദാദുബ്നു ഔസിന്റെ സഹോദരി ഉമ്മുഅബ്ദില്ല ഒരു സംഭവം പറഞ്ഞുതരുന്നു: ``ഒരിക്കല്‍ തിരുനബി(സ)ക്ക് സ്വഹാബികള്‍ ഒരു കപ്പ് പാല് സമ്മാനിച്ചു. അതെവിടെ നിന്ന് കിട്ടിയെന്നും എങ്ങനെ കിട്ടിയെന്നുമെല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ് പാല് കുടിച്ചത്. എന്നിട്ട് പറഞ്ഞു: നല്ലതല്ലാതൊന്നും ഭക്ഷിക്കരുതെന്നും സല്‍ക്കര്‍മങ്ങളല്ലാതൊന്നും പ്രവര്‍ത്തിക്കരുതെന്നും നമ്മളോട് കല്പിച്ചിട്ടുണ്ട്.''<br />
<br />
നോക്കൂ മറ്റൊരു താക്കീത്: പത്ത് ദിര്‍ഹമിന് വാങ്ങിയ വസ്ത്രത്തില്‍ ഒരു ദിര്‍ഹം ഹറാമായി സമ്പാദിച്ചതാണെങ്കില്‍ പോലും ആ വസ്ത്രം കൂടെയുള്ളത്ര കാലം അയാളുടെ ഒരു നമസ്കാരവും അല്ലാഹു സ്വീകരിക്കുകയില്ല.'' (ബൈഹഖി, ശുഅബുഈമാന്‍ 6114, മജ്മൂഉസ്സവാഇദ് 10:292)<br />
<br />
തിരുനബി(സ)യുടെ പ്രയങ്കരനായ ശിഷ്യന് സഅദ്(റ) ഒരിക്കല്‍ അഭ്യര്‍ഥിച്ചു: ``അല്ലാഹുവിന്റെ റസൂലേ, പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നവരില്‍ എന്നെയും ഉള്‍പ്പെടുത്താന്‍ അല്ലാഹുവിനോട് അങ്ങ് പ്രാര്‍ഥിക്കുമോ?''<br />
<br />
സഅദിനുള്ള തിരുനബി(സ)യുടെ മറുപടി നമുക്കുമുള്ളതാണ്: ``താങ്കളുടെ ഭക്ഷണം ഹറാമില്‍ നിന്ന് മുക്തമാക്കുക. എങ്കില്‍ താങ്കളുടെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കും. അല്ലാഹുവാണ് സത്യം, ഒരാള്‍ ഹറാമായ ഭക്ഷണത്തില്‍ നിന്ന് ഒരു ഉരുള കഴിച്ചാല്‍ പോലും അയാളുടെ നാല്പത് ദിവസത്തെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല.'' (മജ്മൂഉസ്സവാഇദ് 10:291)<br />
<br />
നമ്മുടെ കാലത്ത് ഇവ്വിഷയത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമുണ്ട്. ഹറാമുകള്‍ പെരുകിയ കാലമാണിത്. ഇങ്ങനെയൊരു കാലം വരുമെന്ന് റസൂല്‍(സ) പ്രവചിച്ചിട്ടുണ്ട്. ഹറാമിന്റെ അഴുക്ക് കലരാതെ ജീവിക്കുന്നവര്‍ തീക്കൊള്ളി പിടിച്ചവനെപ്പോലെ പ്രയാസങ്ങള്‍ സഹിക്കേണ്ടി വരുമെന്നും പറഞ്ഞു. പലിശയുടെ പുകയെങ്കിലും തട്ടാത്തവര്‍ ആരുമുണ്ടാവില്ലെന്നും താക്കീതുചെയ്തു. ഹറാമുകൊണ്ട് നമ്മളും നമ്മുടെ മക്കളും തടിച്ചുവീര്‍ക്കണോ?Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-8530995573402334259.post-4950950374505462412011-06-10T11:14:00.001+04:002011-06-10T11:15:39.098+04:00പുണ്യത്തിന്റെ കവാടങ്ങള്‍<div style="text-align: center;">-തസ്കിയ്യ-</div><div style="text-align: center;">ശംസുദ്ദീന്‍ പാലക്കോട്</div><br />
<span style="color: red; font-size: large;"><b>അബൂഹുറയ്റ(റ)</b></span> പറയുന്നു: ``നബി(സ) പറഞ്ഞു: അവന് നിര്ഭാഗ്യവാന്! അപ്പോള്‍ ചിലര്‍ ചോദിച്ചു: ആരാണ് പ്രവാചകരേ അവന്? നബി(സ) പറഞ്ഞു: തന്റെ മാതാപിതാക്കളില്‍ രണ്ടുപേരോ അവരിലൊരാളോ വാര്‍ധക്യം ബാധിച്ച അവസ്ഥയില്‍ തന്നോടൊപ്പമുണ്ടായിട്ടും സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന്.'' (മുസ്ലിം)<br />
<a name='more'></a><br />
മാലിക്ബ്നു റബീഅ(റ) പറയുന്നു: ``ഞങ്ങള്‍ നബി(സ)യുടെ സമീപത്തിരിക്കുകയായിരുന്നു. അപ്പോള്‍ ബനൂസ്സുലൈമയില്‍ പെട്ട ഒരാള്‍ വന്ന് ചോദിച്ചു. പ്രവാചകരേ, മരിച്ചുപോയ നിന്റെ മാതാപിതാക്കള്‍ക്കു വേണ്ടി എനിക്ക് ചെയ്യാവുന്ന വല്ല പുണ്യകര്‍മവുമുണ്ടോ? അവിടുന്ന് പറഞ്ഞു: ഉണ്ട്, അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക. അവരുടെ നരകമോചനത്തിനു വേണ്ടി അല്ലാഹുവോട് തേടുക. അവര്‍ ചെയ്ത കരാറുകള്‍ പൂര്‍ത്തീകരിക്കുക, അവരിലൂടെ നിലനില്‍ക്കുന്ന കുടുംബബന്ധം ചേര്‍ക്കുക, അവരുടെ സ്നേഹിതരെ ആദരിക്കുക.'' (അബൂദാവൂദ്)<br />
<br />
മാതാപിതാക്കളും സന്താനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന രണ്ട് ഹദീസുകളാണിവ. രണ്ട് ഹദീസുകളില്‍ നിന്നും വായിച്ചെടുക്കാവുന്ന മതകീയ തത്വങ്ങളും നിയമങ്ങളും ഇങ്ങനെ സംഗ്രഹിക്കാം:<br />
<br />
1. വൃദ്ധരായ മാതാപിതാക്കളെ സന്താനങ്ങള്‍ ശല്യമായോ ഭാരമായോ അല്ല കാണേണ്ടത്. `ഡിസ്പോസിബിള്‍ സംസ്കാരം' വ്യാപിച്ചുകൊണ്ടിരിക്കുകയും പഞ്ചായത്തുകള്‍ തോറും വൃദ്ധസദനങ്ങള്‍ ആരംഭിക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുകയും ചെയ്യുന്ന ഇക്കാലത്ത് അവശരായ വൃദ്ധ മാതാപിതാക്കള്‍ അവഗണിക്കപ്പെടേണ്ടവരല്ലെന്ന സന്ദേശം പകര്‍ന്നു തരുന്ന ഈ ഹദീസുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്.<br />
<br />
2. മാതാപിതാക്കളെ സ്നേഹിച്ചും പരിചരിച്ചും അവര്‍ക്ക് സാന്ത്വനസ്പര്‍ശമായി മക്കള്‍ സമീപത്തുണ്ടാകുന്നത് മരണാനന്തരം മക്കള്‍ക്ക് സ്വര്‍ഗപ്രവേശം എളുപ്പമാക്കും.<br />
<br />
3. വൃദ്ധരായ മാതാപിതാക്കളെ അവഗണിച്ച് അവരുടെ സങ്കടങ്ങള്‍ക്കും വേദനകള്‍ക്കും വില കല്പിക്കാതെ ഭാര്യാസന്താനങ്ങളുടെ സുഖജീവിതത്തില്‍ മാത്രം ശ്രദ്ധയുമൂന്നി ജീവിക്കുന്നവര്‍ക്ക് ഈ ലോകത്ത് താല്ക്കാലികവും നൈമിഷികവുമായ `സ്വര്‍ഗം' പണിയാന്‍ സാധിക്കുമായിരിക്കും. പക്ഷെ, പരലോകത്ത് സ്വര്‍ഗപ്രവേശം വിദൂരസാധ്യത മാത്രമായിരിക്കും.<br />
<br />
4. അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥ ജീവിത വിജയത്തിലും വിശ്വസിക്കുന്നവര്‍ക്ക് വൃദ്ധരായ മാതാപിതാക്കളെ അവഗണിക്കാനോ വഴിയാധാരമാക്കാനോ തോന്നുകയില്ല.<br />
<br />
5. മരണത്തിനപ്പുറത്തേക്കും തുറന്നുകിടക്കുന്ന നന്മയുടെ വാതിലുകളാണ് മാതാപിതാക്കള്‍. മരണാനന്തരവും മാതാപിതാക്കളുമായി ബന്ധപ്പെട്ടു കിടക്കുന്ന അഞ്ച് പുണ്യാവസരങ്ങള്‍ വിശ്വാസികളായ മക്കളുടെ മുമ്പില്‍ തുറന്നുകിടക്കുന്നു. ഈ കാര്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിലൂടെ മാതാപിതാക്കള്‍ അവരുടെ ജീവിതകാലത്തും അവരുടെ മരണശേഷവും അവരുടെ സഹൃദയരായ മക്കള്‍ക്ക് പുണ്യം നേടാനുള്ള `കല്പവൃക്ഷങ്ങ'ളാണ്.<br />
<br />
6. മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിന് മൂന്ന് സന്ദര്‍ഭങ്ങളുണ്ട്. അവരുടെ ജീവിതകാലത്ത് അല്ലാഹുവിന്റെ കാരുണ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുക, അവര്‍ക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കുക, നമുക്ക് മുമ്പേ മരിച്ചുപോയ മാതാപിതാക്കളുടെ മഗ്ഫിറത്തിനും മര്‍ഹമത്തിനും വേണ്ടി നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക എന്നിവയാണവ.<br />
<br />
7. ജീവിതകാലത്ത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന സഹായങ്ങള്‍, വാഗ്ദാനങ്ങള്‍, അമാനത്തുകള്‍ എന്നിവ മരണപ്പെട്ട മാതാപിതാക്കള്‍ നിര്‍വഹിച്ചിരുന്നത് സാമ്പത്തികവും സാഹചര്യവും അനുകൂലമുള്ള മക്കള്‍ തുടര്‍ന്നും നടത്തിക്കൊണ്ടുപോകണം. `ഉപ്പയും ഉമ്മയും നിങ്ങളെയൊക്കെ സഹായിച്ചിട്ടുണ്ടാകാം. പക്ഷേ, ഞങ്ങള്‍ക്കതിന് മനസ്സില്ല' എന്ന ചിന്താഗതി കൈവന്ന പുണ്യത്തെ തട്ടിമാറ്റലാണെന്ന് വിശ്വാസികളായ സന്താനങ്ങള്‍ ഓര്‍ക്കണം.<br />
<br />
8. മാതാപിതാക്കള്‍ മരിച്ചുപോയെങ്കിലും അവരുടെ സഹോദരങ്ങളും സഹോദര മക്കളും ഉണ്ടെങ്കില്‍ അവരുമായി കുടുംബബന്ധം കാത്തുസൂക്ഷിക്കേണ്ടത് സന്താനങ്ങളുടെ കടമയാകുന്നു. നമ്മുടെ മാതാപിതാക്കള്‍ എന്ന `ഇടക്കണ്ണി' ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നാം പറയുന്നതും അറിയുന്നതുമായ എളാപ്പ, മൂത്താപ്പ, എളേമ, മൂത്തമ്മ അവരുടെ മക്കളായ നമ്മുടെ സഹോദരങ്ങള്‍ എന്നീ ബന്ധങ്ങള്‍ തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ! മരണപ്പെട്ട ഉപ്പയുടെയും ഉമ്മയുടെയും ബന്ധുക്കളെ സ്വന്തക്കാരും ബന്ധക്കാരുമായി കണ്ട് നല്ല ബന്ധം സ്ഥാപിക്കുന്നത് മാതാപിതാക്കള്‍ മരിച്ചാലും തുറന്നുകിടക്കുന്ന പുണ്യത്തിന്റെ വാതിലുകളാണ്.<br />
<br />
9. മരണപ്പെട്ട മാതാപിതാക്കളുടെ ബന്ധുക്കളോട് മാത്രമല്ല, അവരുടെ സ്നേഹിതരോടും മക്കള്‍ക്ക് കടപ്പാടുണ്ട്. മാതാവിതാക്കളുടെ സ്നേഹിതന്മാരാണ് എന്ന ഒറ്റ പരിഗണന വെച്ച് അവരെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്യണമെന്നാണ് ഹദീസ് നല്കുന്ന ഗുണപാഠം. (മാതാപിതാക്കളുടെ ദുര്‍വൃത്തരായ, മാതാപിതാക്കളെത്തന്നെ വഴിതെറ്റിക്കാന്‍ കാരണക്കാരായ കൂട്ടുകാര്‍ക്ക് ഇത് ബാധകമല്ല.)<br />
<br />
10. ദൈവമാര്‍ഗത്തിലുള്ള ധര്‍മസമരത്തിനും പലായനത്തിനും (ജിഹാദിനും ഹിജ്റക്കും) സ്വയം സന്നദ്ധരായി വന്ന ഒരു സ്വഹാബിയോട് നബി(സ) ചോദിച്ചു: നിനക്ക് വൃദ്ധരായ മാതാപിതാക്കളുണ്ടോ? അദ്ദേഹം ഉണ്ട് എന്നുത്തരം പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ``നീ അല്ലാഹുവില്‍ നിന്ന് പ്രതിഫലമാണുദ്ദേശിക്കുന്നതെങ്കില്‍ തിരിച്ചു പോവുക! എന്നിട്ട് നിന്റെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്തുകൊടുക്കുക.'' അബ്ദുല്ലാഹിബ്നു അംറുബ്നു ആസില്‍ നിന്ന് ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവവും മേല്പറഞ്ഞ കാര്യങ്ങളോട് ചേര്‍ന്ന് വായിച്ചാല്‍ മാതാപിതാക്കള്‍ നമുക്ക് സ്വര്‍ഗത്തിലേക്കുള്ള അകലം കുറച്ചുതരുന്ന പ്രകാശവഴികളാണെന്ന് ബോധ്യപ്പെടും. പക്ഷെ, `ഞാനും എന്റെ കെട്ട്യോളും കുട്ടികളും' എന്ന് മാത്രമായിരിക്കുന്ന സമകാലിക `ലൈഫ് സ്റ്റൈല്‍' മാറ്റാതെ ഈ പ്രകാശവഴിയും നന്മയുടെ വാതിലും കാണാന്‍ കഴിയില്ല!Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-8530995573402334259.post-59806953848704415222011-06-10T11:10:00.002+04:002011-06-10T11:16:46.439+04:00തകര്‍ത്തെറിയേണ്ട മണിമന്ദിരങ്ങള്‍<div style="text-align: right;">അബ്ദുല്‍വദൂദ്</div><br />
<span style="color: red; font-size: large;"><b>അല്ലാഹു</b></span> നീതിമാനാണ്. ഓരോ നാട്ടിലുമുള്ള എല്ലാവര്ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സമ്പത്ത് അന്നാട്ടില്‍ തന്നെ അല്ലാഹു നല്‍കിയിട്ടുണ്ട്. പക്ഷേ ചിലര്‍ക്ക് കൂടുതലായും വേറെ ചിലര്‍ക്ക് കുറച്ചായുമാണ് നല്‍കിയിരിക്കുന്നത്. എന്നിട്ട് കുടൂതലുള്ളവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങളും നല്കി. ആരും പട്ടിണി കിടക്കാതിരിക്കാന്‍ ആവശ്യമുള്ള മുന്‍കരുതലുകള്‍ ഒരുക്കിവെച്ചു.<br />
<br />
<a name='more'></a><br />
<br />
പക്ഷേ, കൂടുതല്‍ കിട്ടിയവര്‍ ആ നിര്‍ദേശങ്ങളെല്ലാം മറക്കുന്നു. അവര്‍ സ്വന്തത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. പണം പെരുപ്പിക്കുന്നതിനെ കുറിച്ചല്ലാതെ പണമില്ലാത്തവനെപ്പറ്റി ചിന്തിക്കുന്നേയില്ല. സ്വന്തം വീടിന്റെ മോടിയെക്കുറിച്ചല്ലാതെ ഒരു കൊച്ചുവീടെങ്കിലും സ്വപ്നം കാണുന്നവനെപ്പറ്റി ആലോചിക്കുന്നില്ല. സ്വന്തം മക്കളെക്കുറിച്ചാലോചിക്കുന്നതിനിടയില്‍ പാവങ്ങളുടെ മക്കളെ കാണാതെ പോകുന്നു. അപ്പുറത്തുള്ളവന്റെ സങ്കടങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ സ്വന്തം വീടിനു ചുറ്റും ആകുന്നത്ര ഉയരത്തില്‍ മതിലുപണിയുന്നു. അഥവാ, സ്വന്തം ബാധ്യത വിസ്മരിക്കുന്നു.<br />
<br />
അന്‍സ്വാരിയായ ഒരാളുടെ വീടിനു മുന്നില്‍ വലിയൊരു ഗേറ്റ് പണിതത് തിരുനബി(സ) കണ്ടു. ``അന്ത്യനാളില്‍ ഇതുപോലുള്ളതെല്ലാം അത് നിര്‍മിച്ചയാള്‍ക്ക് ദോഷമായിത്തീരും'' എന്നായിരുന്നു തിരുനബിയുടെ പ്രതികരണം. ഇതറിഞ്ഞപ്പോള്‍ അയാള്‍ തിരുനബിയുടെ അടുത്തെത്തി. സലാം പറഞ്ഞു. തിരുനബി(സ) സലാം മടക്കിയില്ലെന്നു മാത്രമല്ല, അയാള്‍ക്കു നേരെ മുഖം തിരിച്ചു. കരഞ്ഞുകൊണ്ടോടിപ്പോയ അയാള്‍ ആ ഗേറ്റ് പൊളിച്ചുകളഞ്ഞു. റസൂല്‍(സ) പറഞ്ഞു: അല്ലാഹു അദ്ദേഹത്തിന് കരുണ ചൊരിയട്ടെ; അല്ലാഹു അദ്ദേഹത്തിന് കരുണ ചൊരിയട്ടെ!'' (അബൂദാവൂദ് 5237)<br />
<br />
സ്വന്തത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരെ അല്‍പന്മാരായാണ് തിരുനബി വിശേഷിപ്പിച്ചത്. സുഖങ്ങളില്‍ മനംനിറഞ്ഞ് സ്വാര്‍ഥചിന്തയോടെ ജീവിക്കുന്നവരെ മഹാവിഡ്ഢികളെന്നും പറഞ്ഞു. സ്വന്തത്തിനു വേണ്ടിയല്ല, മറ്റുള്ളവര്‍ക്ക് വേണ്ടി കരയുന്നവരാണ് ഉന്നതന്മാര്. സ്വാര്‍ഥതയുടെ കെട്ടുവെള്ളത്തില്‍ ചീര്‍ത്തുപോകാനല്ല, സാമൂഹിക ബോധത്തിന്റെ അകങ്ങളിലേക്ക് ഒഴുകിയെത്താനാണ് ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നത്.<br />
<br />
ആഡംബരവും സുഖചിന്തയും സത്യവിശ്വാസത്തിന്റെ ലക്ഷണമല്ല. സൗകര്യങ്ങളൊരുക്കാനും ഈ ജീവിതത്തിന്റെ നന്മക്കുവേണ്ടി പ്രാര്‍ഥിക്കാനും പറഞ്ഞതോടൊപ്പം ദുര്‍വ്യയങ്ങളില്‍ നിന്നകലാനും അല്ലാഹു കല്പിക്കുന്നു. ഭക്തിയോടെ ജീവിക്കുന്നതില്‍ നിന്ന് നമ്മെ തടയാന്‍ സുഖചിന്തകള്‍ക്ക് കഴിയും. നമുക്കു വേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാനാണ് ഇസ്ലാമിന്റെ കല്പന. കണ്ണില്‍ കാണുന്ന മനുഷ്യരെ സ്നേഹിക്കാതെ കണ്ണില്‍ കാണാത്ത അല്ലാഹുവിനെ സ്നേഹിക്കുന്നതെങ്ങനെ?<br />
<br />
കൊതിപ്പിക്കുന്ന ലോകമാണ് ചുറ്റും. ആഗ്രഹങ്ങളെല്ലാം സഫലമാക്കാന്‍ വായ്പകള്‍ നിറയുന്നു. ഭവനവായ്പകള്‍, വാഹനവായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍.... അങ്ങനെ എന്തിനും ഏതിനും വായ്പകള്‍. വീട് നിര്‍മാണത്തിനാണ് കൂടുതലാളുകളും വായ്പകളെ ആശ്രയിക്കുന്നത്. പണി തുടങ്ങാത്ത വീടിനും പണിപൂര്‍ത്തിയാക്കാത്ത വീടിനും വായ്പകളുണ്ട്. ആ പലിശപ്പാമ്പിനെ തോളില്‍ ചുറ്റാത്തവര്‍ വളരെക്കുറച്ചുപേര്‍ മാത്രം!<br />
<br />
ആവശ്യത്തില്‍ കവിഞ്ഞ വീടു നിര്‍മിക്കുന്നവരാണ് വായ്പകള്‍ക്ക് ക്യൂ നില്‍ക്കുന്നത്. മറ്റുള്ളവര്‍ക്കൊപ്പിച്ച് ജീവിക്കുന്നവര്‍ക്ക് ഒരു വായ്പ കൊണ്ടൊന്നും എവിടെയുമെത്തില്ലല്ലോ. സ്വന്തം വരുമാനത്തിനൊത്ത് ജീവിക്കാന്‍ ശീലിച്ചാല്‍ സമാധാനത്തോടെ ജീവിക്കാം. പക്ഷേ അധികമാളുകള്‍ക്കും ആ ശീലം നഷ്ടമായിരിക്കുന്നു.<br />
<br />
വീട് നിര്‍മാണത്തെക്കുറിച്ച തിരുനബിയുടെ താക്കീതുകള്‍ നമ്മളൊന്നു കേള്‍ക്കണം. ഒരൊറ്റ തിരുവചനം മതി എല്ലാം തിരിച്ചറിയാന്‍: ``അല്ലാഹു ഒരാള്‍ക്ക് നാശം ഉദ്ദേശിച്ചാല്‍ കളിമണ്ണിലും ഇഷ്ടികക്കട്ടകളിലും അയാള്‍ക്ക് താല്പര്യമുണ്ടാക്കും. അങ്ങനെ അയാള്‍ വീട് നിര്‍മാണത്തില്‍ മുഴുകാന്‍ തുടങ്ങും.'' (ത്വബ്റാനി-കബീര്‍ 10287, മജ്മഉസ്സവാഇദ് 4:70)<br />
<br />
അബ്ബാസുബ്നു അബ്ദില്‍ മുത്വലിബ്(റ) ഒരു മണിമാളിക പണിതത് അറിഞ്ഞ റസൂല്‍(സ) അത് പൊളിച്ചുകളയാനാണ് കല്പിച്ചത്. അത് വില്പന നടത്തി പണം ദാനം ചെയ്താല്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍ തിരുനബി ദൃഢസ്വരത്തില്‍ പറഞ്ഞു: ``പൊളിച്ചു കളയുക.'' (അബൂദാവൂദ്)<br />
<br />
തിരുനബിയുടെ താക്കീതുകള്‍ ഗൗരവതരമാണ്. നമ്മള് പൊളിച്ചുകളയേണ്ടത് മനസ്സിലെ മണിമാളികകളാണ്. ആര്‍ത്തികൊണ്ടും മോഹങ്ങള്‍ കൊണ്ടും സുഖചിന്തകള്‍ കൊണ്ടും മൂടിക്കെട്ടിയ മനസ്സില്‍ ഭക്തിയുടെ വെളിച്ചം പകരുമ്പോള്‍ മോഹങ്ങളുടെ കൊട്ടാരങ്ങള്‍ തകര്‍ന്നുവീഴും.<br />
<br />
വീടു പണിയാന്‍ കോടികള്‍ ചെലവഴിക്കുന്നവര്‍ നിരവധിയാണിന്ന്. വീടിന്റെ വലുപ്പത്തിലും മതിലിന്റെ ഭംഗിയിലും അഹങ്കാരം നിറയ്ക്കുന്നവര്‍ ഒട്ടും വിരളമല്ല. സമ്പാദ്യം മുഴുവന്‍ വീടുനിര്‍മിച്ച് തുലയ്ക്കുന്നവര്‍ യഥാര്‍ഥത്തില്‍ സ്വന്തം മക്കളോട് അനീതിയാണ് ചെയ്യുന്നത്. കാരണം, മക്കളില്‍ ഒരാള്‍ക്കേ ആ വീട് സ്വന്തമായി ലഭിക്കൂ. മറ്റു മക്കള്‍ക്ക് അത്ര മികച്ച വീട് ലഭിക്കാന്‍ അവസരമില്ലാതായാല്‍ മക്കള്‍ക്കിടയില്‍ പിതാവ് അനീതി കാണിച്ചുവെന്നുവരും.<br />
<br />
ലോകം കണ്ട ദരിദ്രരിലൊരാളാണ് ലോകാനുഗ്രഹിയായ തിരുനബി(സ). മാസങ്ങളോളം പച്ചയിലയും പച്ചവെള്ളവും മാത്രം കഴിച്ചുജീവിച്ചിട്ടുണ്ട്. അക്കാലത്ത് അവരുടെ വിസര്‍ജ്യംപോലും മൃഗങ്ങളുടെ വിസര്‍ജ്യം പോലെയായിരുന്നുവെന്ന് സ്വഹാബികള്‍ അനുസ്മരിക്കുന്നുണ്ട്. അത്രയും ദാരിദ്ര്യം! കീറപ്പായയില്‍ വലതുകൈ തലയിണയാക്കി കിടന്നുറങ്ങിയത് ഏറ്റവു മികച്ച ദൈവസൃഷ്ടിയായ അന്ത്യദൂതനാണ്. എന്നിട്ടും ആ റസൂല്‍ കരഞ്ഞിട്ടില്ല. എന്നാല്‍ അനാഥയായ ഒരു കുഞ്ഞിനെക്കണ്ടപ്പോള്‍ സ്നേഹത്തിന്റെ പ്രവാചകന് വിതുമ്പിപ്പോയി. പട്ടിണി കിടന്ന് വയറൊട്ടിയവരെക്കണ്ടപ്പോള്‍ കണ്ണുപൊത്തിക്കരഞ്ഞുപോയി. സ്വന്തം ദു:ഖങ്ങളെ നിസ്സാരമാക്കി അന്യന്റെ ദു:ഖങ്ങളെ സ്വന്തമാക്കുന്ന ഈ മനസ്സാണ് റസൂല്‍ നമുക്ക് നല്കിയ സമ്മാനം. ഏറ്റവും കടുത്ത ദാരിദ്ര്യമനുഭവിച്ചിട്ടും റസൂല്‍ ഏറ്റവും മികച്ച സന്തോഷവാനായിരുന്നു; നമ്മളോ?!Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-8530995573402334259.post-77440891119591088022011-06-10T11:07:00.001+04:002011-06-10T11:08:55.350+04:00എങ്ങോട്ടാണീ ധൃതി?<div style="text-align: right;">അബ്ദുല്‍വദൂദ്</div><br />
<b style="color: red;"><span style="font-size: large;">നിങ്ങളൊരു</span></b> കച്ചവടക്കാരനാണോ? ആണെങ്കില്‍, നിങ്ങളുടെ കടയില്‍ നിന്നൊരാള്‍ സാധനങ്ങള്‍ വാങ്ങിയശേഷം ``പണം പിന്നെ തരാം'' എന്ന് പറയുന്നത് നിങ്ങള്‍ ഒട്ടും ഇഷ്ടപ്പെടില്ലല്ലോ? ഇല്ല. പണം അതിന്റെ സമയത്ത് ലഭിക്കുന്നതാണ് നമുക്കിഷ്ടം. നീട്ടിവെച്ചാല്‍ അതൊരു ബാധ്യതയായിത്തീരും. അങ്ങനെയെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ; അല്ലാഹുവിന് നല്‍കേണ്ട എത്രയെത്ര കാര്യങ്ങളാണ് `നാളെയാക്കാം', `പിന്നെയാക്കാം' എന്ന് പറഞ്ഞ് നാം നീട്ടിവെച്ചത്! അവനോടുള്ള എത്രയെത്ര കടമകളാണ് നാം നിര്‍വഹിച്ചുതീര്‍ക്കാതെ നീട്ടിവലിച്ചത്!<br />
<a name='more'></a><br />
ഈ ലോകത്തിന്റെ കാര്യങ്ങളൊന്നും നമ്മള് നീട്ടിവെക്കാറില്ല. കടം വാങ്ങിയിട്ടെങ്കിലും എല്ലാം വേഗം ചെയ്തുതീര്‍ക്കും. അപ്പോഴും അല്ലാഹുവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കും. ഒരു കാര്യം നാം ഓര്‍ത്തുവെക്കുക; ദുനിയാവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കി നാം മരിച്ചുപോയാലും അതെല്ലാം ആരെങ്കിലും ഭംഗിയായി നിര്‍വഹിക്കും. പക്ഷേ, അല്ലാഹുവുമായി ചെയ്തുതീര്‍ക്കേണ്ട ബാധ്യതകള്‍ ബാക്കിയാക്കിയാല്‍ നിര്‍വഹിക്കപ്പെടാതെ അത് പിന്നെയും നീണ്ടുകിടക്കും. അതുകൊണ്ടാണ് അല്ലാഹു ഇങ്ങനെ ഉണര്‍ത്തിയത്: ``നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതികാണിക്കുക.'' (3:133)<br />
<br />
ഇമാം ഗസ്സാലി വിവരിക്കുന്നത് കേള്‍ക്കാം: ``മരിച്ചുകഴിഞ്ഞവര്‍ക്ക് ഏറ്റവും വലിയ ആഗ്രഹമെന്തായിരിക്കും? ഒരു ദിവസമെങ്കിലും ഭൂമിലോകത്തേക്കൊന്ന് തിരിച്ചുവരണമെന്ന് അവര്‍ കൊതിക്കുന്നുണ്ടാവും. എങ്കില്‍, ഒരു ദിവസം കൂടി ജീവിക്കാന്‍ ഒരാള്‍ക്ക് അല്ലാഹു ആയുസ്സ് നല്കിയാല് അയാള്‍ ആ ദിവസം മുഴുവനും എന്താണ് ചെയ്യുക? സംശയമില്ല, അയാള്‍ അമലുസ്സ്വാലിഹാത്തുകള്‍ ചെയ്യും. കാരണം, മരിച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ക്ക് മനസ്സിലായി അമലുസ്സ്വാലിഹാതുകള്‍ കൊണ്ടേ കാര്യമുള്ളൂ എന്ന്!'' (ഇഹ്യാഉലൂമിദ്ദീന്‍ 2:301)<br />
<br />
നമ്മളും നമ്മുടെ കര്‍മങ്ങളും മാത്രം ബാക്കിയാകുന്ന നിമിഷമാണ് മരണം. അതോളമുള്ളതെല്ലാം അതോടെ വേര്‍പെടും. സമ്പത്ത്, സ്ഥാനമാനങ്ങള്‍, സ്നേഹജനങ്ങള്‍... എല്ലാം വിട്ടൊഴിഞ്ഞ് ചെയ്തുകൂട്ടിയ കര്‍മങ്ങളും കൂട്ടിപ്പിടിച്ച് നാം ഓരോരുത്തരും തനിച്ചാകുന്ന ആ നിമിഷത്തെക്കുറിച്ചൊന്ന് ആലോചിച്ചുനോക്കൂ.<br />
<br />
തിരുനബി(സ)യും സ്വഹാബികളും നടന്നുപോകുമ്പോള്‍ അവിടെയൊരു ആള്‍ക്കൂട്ടം. അതെന്താണെന്ന് തിരുനബി അന്വേഷിച്ചപ്പോള്‍, ``അവിടെ ഖബ്ര്‍ കുഴിക്കുകയാണ്'' എന്ന് ആരോ പറഞ്ഞു. അതോടെ ആ തിരുമുഖം വിവര്‍ണമായി. റസൂല്‍(സ) പേടിച്ചുവിറയ്ക്കാന്‍ തുടങ്ങി. ഓടിച്ചെന്ന് ഖബ്റിന്നരികില്‍ മുട്ടുകുത്തിയിരുന്നു. താഴെയുള്ള മണ്ണ് നനയുവോളം അവിടുന്ന് കരഞ്ഞു. എന്നിട്ടിങ്ങനെ പറഞ്ഞു: കൂട്ടുകാരേ, ഇതുപോലൊരു ദിവസത്തിനു മുമ്പ് ഒരുക്കങ്ങള്‍ നടത്തിക്കോളൂ.'' (ഇബ്നുമാജ സുനന് 4195)<br />
<br />
``ജനങ്ങളില്‍ കൂടുതല്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ ആരാണ് റസൂലേ?'' തിരുനബി പറഞ്ഞു: ``മരണത്തെ കൂടുതല്‍ ഓര്‍ക്കുകയും അതിന്നുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നവരാണ് ഏറ്റവും ബുദ്ധിമാന്മാര്. ദുന്യാവില് അവര്‍ക്ക് മാന്യത ലഭിക്കും. പരലോകത്ത് ശ്രേഷ്ഠതയും ലഭിക്കും.'' (ഹൈഥമി, മജ്മൂഉസ്സവാഇദ് 10:308)<br />
<br />
സാധാരണ ജനങ്ങള്‍ക്കുണ്ടാവുന്ന ദൗര്‍ബല്യങ്ങളും ആര്‍ത്തിയും ഇല്ലാത്തവരോട് എല്ലാവര്ക്കും ആദരവുണ്ടാകുന്നു. അതോടെ അല്ലാഹുവിന്റെ കാരുണ്യവും അവരുടെ മേല്‍ ചൊരിയുന്നു. ഇരുലോകത്തും അവര്‍ വിജയിക്കുന്നു. മരണത്തെക്കുറിച്ച ഓര്മ ജീവിതത്തെക്കുറിച്ച ആര്‍ത്തിയില്‍ നിന്ന് നമ്മെ രക്ഷിക്കുന്നു. ഇവിടെയുള്ളതൊന്നും വലുതല്ല എന്ന് മരണം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. നമ്മള് തന്നെ എത്ര ചെറിയവരാണെന്ന് മരണം തെളിയിക്കുന്നു.<br />
<br />
ഈ ഓട്ടവും ധൃതിയും മത്സരങ്ങളും ആഘോഷങ്ങളുമെല്ലാം അവസാനിക്കും. ഒരൊറ്റ തീരുമാനം കൊണ്ട് അല്ലാഹു എല്ലാം തീര്‍ക്കും. നാം ആര്‍ക്കു വേണ്ടിയാണോ ജീവിച്ചത് അവരെല്ലാം നമ്മെ വേര്‍പിരിയുന്നു. മരണമെത്തുന്നതോടെ നമ്മുടെ പേരുപോലും ഇല്ലാതാവുന്നു. പ്രിയമുള്ളവര്‍ പോലും `മയ്യിത്ത്' എന്ന് വിളിക്കുന്നു. മണ്ണിട്ടു മൂടി അവസാനത്തെ മണ്തരിയും കൈയില്‍ നിന്ന് തട്ടിക്കളഞ്ഞ് അവരെല്ലാം നമ്മുടെ ഖബ്റിന്നരികില്‍ നിന്ന് നടന്നുനീങ്ങുന്നു. പതുക്കെപ്പതുക്കെ നമ്മെ മറക്കുന്നു! കര്‍മങ്ങള്‍ മാത്രം നമ്മോടൊപ്പം ബാക്കിയാവുന്നു. നോക്കൂ, നമ്മെ വേര്‍പിരിയാനിരിക്കുന്ന ഈ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പണത്തിനും വേണ്ടിയാണല്ലോ, വേര്‍പിരിയാത്ത കര്‍മങ്ങളെ നാം നഷ്ടപ്പെടുത്തുന്നത്. തിരുനബി(സ) ഉണര്‍ത്തുന്നു: ``സുഖങ്ങളെയെല്ലാം തകര്‍ക്കുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. പ്രയാസമുണ്ടാവുമ്പോള്‍ മരണത്തെ ഓര്‍ത്താല്‍ സമാധാനം കൈവരും. സുഖങ്ങളില്‍ മരണത്തെ ഓര്‍ത്താല്‍ അശാന്തിയും കടന്നുവരും.'' (ഇബ്നു അബ്ദ്ദുന്‍യാ, കിതാബുല്‍ മൗത്ത് 104)<br />
<br />
``മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. അപ്പോള്‍ അല്ലാഹു നിങ്ങളുടെ ഹൃദയത്തെ ഉണര്‍ത്തുകയും മരണത്തെ എളുപ്പമുള്ളതാക്കുകയും ചെയ്യും.'' (ദൈലമി, മുസ്നദുല്‍ ഫിര്‍ദൗസ് 41)<br />
<br />
ഹൃദയകാഠിന്യത്തെക്കുറിച്ച് പരാതി പറഞ്ഞ സ്ത്രീയോട് ആഇശ(റ) ഉപദേശിക്കുന്നു: ``മരണത്തെ ഓര്‍ക്കുക. ഹൃദയം ലോലമാകും'' ഈ ഉപദേശം അനുസരിച്ച ആ സ്ത്രീ പിന്നീട് ആഇശ(റ)യുടെ അടുക്കല്‍ വന്ന് നന്ദി പറഞ്ഞു.<br />
<br />
മരണശേഷം വരാനിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് മനുഷ്യന് അറിഞ്ഞാല്‍ അവന് ഭക്ഷണവും വെള്ളവും ഒഴിവാക്കി മാറത്തടിച്ച് കരയുമായിരുന്നുവെന്നു പോലും തിരുനബി(സ) പറഞ്ഞിട്ടുണ്ട്.<br />
<br />
ഒരു കാര്യം പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും നമ്മള് ആലോചിക്കുക; ഈ നിമിഷം ഞാന്‍ മരണപ്പെട്ടാല്‍ ഈ കാര്യത്തെക്കുറിച്ചുള്ള അല്ലാഹുവിന്റെ ചോദ്യമെന്തായിരിക്കും? ഞാന്‍ കുറ്റക്കാരനാകുമോ? ജനങ്ങളും കുടുംബവും എന്ത് പറഞ്ഞാലും അല്ലാഹുവിന്റെ ചോദ്യങ്ങളെ നാം ഭയന്നാല്‍ ജീവിതം ശരിയായ ദിശയിലാകും. തിരുനബിയുടെ ഈ ഉപദേശം കൂടി കേള്‍ക്കാം: ``നീ ഖബ്റുകള്‍ സന്ദര്‍ശിക്കുക. അത് പരലോകത്തെ ഓര്‍മിപ്പിക്കും. മരണപ്പെട്ടവരെ കുളിപ്പിക്കുക. അതൊരു താക്കീതാണ്. ജനാസ നമസ്കരിക്കുക. അത് നിന്നെ സങ്കടപ്പെടുത്തും.'' (ഹാകിം 4:330)Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-8530995573402334259.post-63627917393636135702011-06-10T11:03:00.001+04:002011-06-10T11:04:06.458+04:00അഭിമാനമാകാന്‍ ഒരു മകനെങ്കിലും<div style="text-align: right;">അബ്ദുല്‍വദൂദ്</div><br />
<b style="color: red;"><span style="font-size: large;">ലോകപ്രസിദ്ധനായ</span></b> ഇസ്ലാമിക പ്രബോധകന് ഡോ. സാക്കിര്‍ നായിക്കിനെക്കുറിച്ച് പിതാവ് അബ്ദുല്‍കരീം നായിക് പറഞ്ഞു: ``എന്റെ ജീവിതത്തില്‍ ഞാനെന്താണ് നേടിയത് എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും, എന്റെ മകന് സാക്കിര്‍ എന്ന്. പരലോകത്തേക്കുള്ള എന്റെ സമ്പാദ്യമാണവന്‍!''<br />
<a name='more'></a><br />
മക്കളെക്കുറിച്ച് സ്വപ്നങ്ങള്‍ കാണുന്നവരാണ് നമ്മളെല്ലാം. അവര്‍ മികച്ച അവസ്ഥയിലെത്തണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ വിജയികളാവണമെന്ന് കൊതിക്കുന്നു. അവര്‍ ഉന്നതരാകണേ എന്ന് പ്രാര്‍ഥിക്കുന്നു. അല്ലാഹുവിന്റെ ഇഷ്ടവും കാരുണ്യവും അവരിലുണ്ടാകാന്‍ അല്ലാഹുവിനോട് തേടുന്നു.<br />
<br />
എങ്ങനെയാണ് ഇതെല്ലാം നമ്മുടെ മക്കള്‍ക്ക് ലഭിക്കുക? അവരുടെ ജീവിതം കൊണ്ട് മാതാപിതാക്കള്‍ പോലും മഹത്വമുള്ളവരാകുന്നതെങ്ങനെ? അതിനുള്ള വഴികള്‍ അല്ലാഹുവിന്റെ റസൂല്‍(സ) നമ്മെ അറിയിച്ചിട്ടുണ്ട്.<br />
<br />
ഈ ലോകത്തെ ഏറ്റവും വലിയ പ്രവര്‍ത്തനമെന്താണ്? സംശയമില്ല, അല്ലാഹുവിന്റെ മതത്തെക്കുറിച്ചുള്ള പ്രബോധനം. അതിലേറെ മികച്ചതും മഹത്വമേറിയതുമായ കര്‍മം വേറെയില്ലെന്ന് വിശുദ്ധ ഖുര്‍ആനാണ് പറഞ്ഞത്. ആ മാര്‍ഗത്തില്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് തിരുമേനി(സ) ഒരുപാട് പറഞ്ഞുതന്നു. മടിപിടിക്കാതെ ആ വഴിയില്‍ മുന്നേറുന്നവര്‍ അല്ലാഹുവിങ്കല്‍ ഉന്നതന്മാരാണെന്ന സന്തോഷവചനം അറിയിച്ചു.<br />
<br />
മക്കളുടെ കര്‍മങ്ങള്‍ മാതാപിതാക്കള്‍ക്കും നന്മയാണ്. ഉമ്മയുടെയും ഉപ്പയുടെയും ശിക്ഷണവും മാര്‍ഗദര്‍ശനവുമാണ് മക്കളുടെ കര്‍മമാര്‍ഗം. അതുകൊണ്ടാണ് തിരുനബി(സ) ഇങ്ങനെ പറഞ്ഞത്: ``നിങ്ങള്‍ മക്കളെ അര്‍ഹമായ വിധം പരിഗണിക്കുകയും അവരുടെ പെരുമാറ്റ മര്യാദകള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുവിന്‍.'' (ഇബ്നുമാജ 3671) ``നല്ല സംസ്കാരത്തെക്കാള്‍ ശ്രേഷ്ഠമായ മറ്റൊന്നും ഒരു പിതാവും തന്റെ മക്കള്‍ക്കു സമ്മാനമായി നല്‍കുന്നില്ല.'' (തിര്‍മിദി 1952)<br />
<br />
ഖലീഫ ഉമറി(റ)ന്റെ അരികില്‍ ഒരാള്‍ മകനെതിരെ പരാതി പറഞ്ഞു. ഉമര്‍ ആ മകനെ വിളിച്ചുവരുത്തി. അവന് ഖലീഫയോട് ചോദിച്ചു: ``അമീറുല്‍ മുഅ്മിനീന്‍, പിതാവിന് മകനോടുള്ള ബാധ്യതകള്‍ എന്തൊക്കെയാണ്?'' ഖലീഫ പറഞ്ഞു: ``കുട്ടിയുടെ ഉമ്മയെ സംസ്കരിക്കുക. കുഞ്ഞിന് നല്ല പേരിടുക. ഖുര്‍ആന്‍ പഠിപ്പിക്കുക എന്നിവ.'' അപ്പോള്‍ ആ പുത്രന് പറഞ്ഞു: ``അമീറുല്‍ മുഅ്മിനീന്‍, ഈ ബാധ്യതകളില്‍ ഒന്നുപോലും എന്റെ പിതാവ് ചെയ്തിട്ടില്ല. ഒരു അഗ്നി ആരാധികയാണ് എന്റെ മാതാവ്. ജുഅല (കരിവണ്ട്) എന്നാണ് എനിക്ക് പേരിട്ടത്. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരക്ഷരം പോലും എന്നെ പഠിപ്പിച്ചിട്ടില്ല'' -ദേഷ്യത്തോടെ ഉമര്‍ പിതാവിന് നേരെത്തിരിഞ്ഞ് പറഞ്ഞതിങ്ങനെ: ``മകന് ഉപദ്രവിക്കുന്നു എന്ന പരാതിയുമായിട്ടല്ലേ താങ്കള്‍ വന്നത്? യഥാര്‍ഥത്തില്‍ അവന് താങ്കളെ ഉപദ്രവിക്കുന്നതിനു മുമ്പ് താങ്കള്‍ അവനെയാണ് ഉപദ്രവിച്ചത്. അവന് മോശമായി പെരുമാറുന്നതിന് മുമ്പ് താങ്കള്‍ അവനോടാണ് മോശമായി പെരുമാറിയത്.'' (തര്‍ബിയത്തുല്‍ അവ്ലാദ് 1:128)<br />
<br />
നല്ല ശിക്ഷണത്തിലൂടെ വളര്‍ന്ന നല്ലവരായ മക്കളെക്കുറിച്ച് റസൂല്‍(സ) പറഞ്ഞത് നോക്കൂ: ``ഒരാള്‍ മരണപ്പെടുന്നതോടെ അയാളുടെ സര്‍വ കര്‍മങ്ങളും നിലച്ചുപോകും; മൂന്നെണ്ണമൊഴികെ. നിലനില്‍ക്കുന്ന ദാനധര്‍മങ്ങള്‍, ഉപകാരപ്രദമായ വിജ്ഞാനം, പ്രാര്‍ഥിക്കുന്ന മക്കള്‍'' (ബുഖാരി, അദബുല്‍മുഫ്റദ് 38).<br />
<br />
``അന്ത്യനാളില്‍ ഒരാള്‍ വരും; അയാളുടെ കൂടെ പര്‍വതത്തോളം വലുപ്പമുള്ള സല്‍കര്‍മങ്ങള്‍ ഉണ്ടാകും. അതിശയത്തോടെ അയാള്‍ ചോദിക്കും: ഈ കര്‍മങ്ങള്‍ എങ്ങനെ എന്റെയൊപ്പമായി? അയാളോട് പറയപ്പെടും: നിന്റെ മകന് നിനക്കു വേണ്ടി പ്രാര്ഥിച്ചതിന്റെ ഫലമാണിത്.''(ത്വബാറ്നി, ഔസത്ത് 1915)<br />
<br />
``നല്ലവനായ ഒരാള്‍ക്ക് സ്വര്‍ഗലോകത്ത് അല്ലാഹു പദവികള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അയാള്‍ ചോദിക്കും: നാഥാ, എന്തുകൊണ്ടാണ് എനിക്കിങ്ങനെ അനുഗ്രഹങ്ങള്‍ വര്‍ധിക്കുന്നത്? അല്ലാഹു മൊഴിയും: നിന്റെ മക്കള്‍ നിനക്കു വേണ്ടി പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതുകൊണ്ട്.'' (ബുഖാരി, അദബുല്‍ മുഫ്റദ് 36, ബസ്സാര്‍, കശ്ഫുല്‍ അസ്താര്‍ 3141)<br />
<br />
ഖുര്‍ആന്‍ പഠിച്ച മക്കള്‍ പുണ്യമേറിയ മക്കളാണ്. അവര്‍ പഠിച്ച ഓരോ ഖുര്‍ആന്‍ വചനത്തിനും മാതാപിതാക്കള്‍ക്ക് പുണ്യമുണ്ടെന്ന് തിരുനബി(സ) പറഞ്ഞു. ഉമ്മയുടെയും ഉപ്പയുടെയും പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ മക്കളുടെ ഖുര്‍ആന്‍ പഠനം കാരണമാകുമെന്നും പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്കുകയും അല്ലാഹുവിന്റെ ദീന് പ്രചരിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ മാതാപിതാക്കള്‍ക്ക് രണ്ടു ലോകത്തെയും വലിയ സമ്പാദ്യമായിത്തീരുന്നു.<br />
<br />
അല്ലാഹുവിന്റെ ദീനിന്റെ പേരില്‍ അഭിമാനികളാണ് നമ്മള്. ഇന്ന് ലോകത്തേറ്റവും വേഗതയില്‍ പ്രചരിപ്പിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന മതമാണ് ഇസ്ലാം. പുത്തന്‍ സാങ്കേതിക വിനിമയങ്ങളിലൂടെ ഇസ്ലാമിക പ്രബോധനം സജീവമായ കാലഘട്ടം. സെക്കന്റുകള്‍ക്ക് ശമ്പളം വാങ്ങുന്നവര്‍ പോലും ജോലിത്തിരക്കിനിടയില്‍ ഇസ്ലാമിക ദഅ്വത്തില് ഇന്റര്‍നെറ്റിലൂടെ സജീവരായിത്തീര്‍ന്നിരിക്കുന്നു. മുസ്ലിമാണെന്നതില്‍ അഭിമാനികളായിത്തീരുന്ന യുവജനങ്ങള്‍ ലോകമെങ്ങും ചെറുതും വലുതുമായ കൂട്ടായ്മകളൊരുക്കുന്നു.<br />
<br />
നമ്മുടെ മകനോ മകളോ ആ കൂട്ടത്തിലുണ്ടാകണം. നമ്മുടെ മക്കളില്‍ മിടുക്കനും ബുദ്ധിമാനുമായ ഒരാളെ അല്ലാഹുവിന്റെ ദീനിന്റെ വഴിയില്‍ നാം ഒരുക്കിനിര്‍ത്തണം. അവന്റെ മികവിനനുസരിച്ച് ഡോക്ടറോ എന്‍ജീനിയറോ ഒക്കെ ആകട്ടെ. അതേ സമയം ആത്മാഭിമാനിയായ ഒരു പ്രബോധകനുമാകട്ടെ. നമ്മള് ചെയ്തതിലേറെ ചെയ്യാന്‍ അവര്‍ക്ക് കഴിവും സാധ്യതയുമുണ്ട്. ഈ ലോകത്ത് നാം ബാക്കിയാക്കുന്ന ഏറ്റവും മികച്ച സമ്പാദ്യമായിരിക്കും ആ മകന്. അഭിമാനത്തോടെ നമുക്ക് ചൂണ്ടിക്കാണിക്കാനുള്ള നമ്മുടെ സല്കര്മമായിരിക്കും അവന്. ഡോ. സാകിര്‍ നായിക് എന്ന വിശ്വപ്രബോധകന് പിതാവിന്റെ അഭിമാനയതുപോലെ.Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-8530995573402334259.post-15478754478166594302011-06-10T11:01:00.001+04:002011-06-10T11:02:10.698+04:00അല്ലാഹു കാത്തിരിക്കുന്നവര്‍<div style="text-align: right;">അബ്ദുല്‍വദൂദ്</div><br />
<span style="color: red; font-size: large;"><b>ഒരു </b></span>സ്വഫ്ഫില്‍ പത്ത് ആളുകള്‍ നമസ്കരിക്കുന്നു. അവരെല്ലാം ചെയ്യുന്നത് ഒരേ പ്രവര്‍ത്തനം. ഒരേ പ്രാര്‍ഥനകള്‍, ഒരേ കര്‍മങ്ങള്‍... ചെയ്യുന്ന പ്രവൃത്തി ഒരേപോലെയാണെങ്കിലും കിട്ടുന്ന പ്രതിഫലം ഒരേ പോലെയാണോ? അല്ല. പത്തുപേര്‍ക്കും പത്തുവിധം പ്രതിഫലം! കാരണമെന്താ? ചെയ്യുന്ന പ്രവൃത്തിക്കല്ല, ചെയ്യുമ്പോഴുള്ള മനസ്സിനാണ് പ്രതിഫലം. നമസ്കാരത്തില്‍ മാത്രമാണോ? അല്ല, എല്ലാ പ്രവര്‍ത്തനങ്ങളിലും അല്ലാഹുവിന്റെ നോട്ടം നമ്മുടെ ഹൃദയവിചാരങ്ങളിലേക്കാണ്. ഉന്നതമായ കര്‍മങ്ങളാണ് നാം ചെയ്യുന്നതെങ്കിലും അല്ലാഹുവിങ്കല്‍ അത് തൃപ്തിയോടെ സ്വീകരിക്കപ്പെടണമെങ്കില്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സമ്പൂര്‍ണമായും സംസ്കരിക്കപ്പെടണം.<br />
<a name='more'></a><br />
നമസ്കാരത്തിനു ശേഷം ശദ്ദാദ്ബ്നു ഔസ്(റ) ഇരിപ്പിടത്തിലിരുന്ന് കരയുന്നു. കരച്ചിലിന്റെ കാരണമെന്താണെന്ന് ആരോ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി അതിശക്തമായൊരു താക്കീതായിരുന്നു. ``അല്ലാഹുവിന്റെ റസൂലില്‍ നിന്നു കേട്ട ഒരു വചനം ഓര്‍ത്തപ്പോഴാണ് ഞാന്‍ കരഞ്ഞുപോയത്. അവിടുന്ന് പറഞ്ഞിട്ടുണ്ട്: ``എനിക്കു ശേഷം എന്റെ സമുദായത്തില്‍ ഞാനേറ്റവും ഭയക്കുന്നത്, അവര്‍ ശിര്‍ക്കില്‍ അകപ്പെട്ടുപോവുമോ എന്നാണ്.'' ഞാന്‍ ചോദിച്ചു: ``അല്ലാഹുവിന്റെ റസൂലേ, താങ്കളുടെ കാലശേഷം അവര്‍ ശിര്‍ക്ക് ചെയ്യുന്നവരാകുമെന്നാണോ അങ്ങ് പറയുന്നത്?'' അവിടുന്ന് പറഞ്ഞു: ``അല്ലയോ ശദ്ദാദ്, അവര്‍ സൂര്യനെയോ ചന്ദ്രനെയോ കല്ലുകളെയോ വിഗ്രഹങ്ങളെയോ ആരാധിക്കുമെന്നല്ല ഞാനുദ്ദേശിക്കുന്നത്. അവര്‍ ജനങ്ങളെ കാണിക്കാന്‍ പ്രവര്‍ത്തിക്കുന്നവരായിത്തീരുന്നതാണ് എന്റെ ഭയം.'' (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6830)<br />
<br />
ഖലീഫ ഉമര്‍(റ) പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍, അതാ മുആദുബ്നു ജബല്‍(റ) തിരുനബി(സ)യുടെ ഖബ്റിന്നരികിലിരുന്ന് കരയുന്നു. ഉമര്‍(റ) കാരണമന്വേഷിച്ചു. മുആദ് പറഞ്ഞു: ``തിരുനബിയില്‍ നിന്നു കേട്ട ഒരു വചനമാണെന്നെ കരയിച്ചത്. അവിടുന്ന് എന്നോടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്: ആളുകളെ കാണിക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിസ്സാരമായതു പോലും ശിര്‍ക്കാണ്. അല്ലാഹുവിന് ഇഷ്ടമുള്ളവരോട് ആരെങ്കിലും ശത്രുത കാണിച്ചാല്‍ അവര്‍ അല്ലാഹുവിനോട് യുദ്ധ പ്രഖ്യാപനം നടത്തുന്നവരാണ്. തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നത് കാണാമറയത്ത് കര്‍മനിരതരാകുന്നവരെയാണ്. അങ്ങനെയുള്ളവര്‍ ഒരു സദസ്സിലെത്തിയാല്‍ ആരും അവരെ തിരിച്ചറിയില്ല. വന്നില്ലെങ്കില്‍ ആരും അന്വേഷിക്കുകയുമില്ല. അവരുടെ ഹൃദയങ്ങള്‍ സന്മാര്ഗത്തിന്റെ ദീപശിഖകളാവുന്നു.'' (ഇബ്നുമാജ 3989, അബുനുഐം, ഹില്യതുല് ഔലിയാ 1:15)<br />
<br />
ആത്മാര്‍ഥതയുള്ളവര്‍ക്ക് കുറച്ചു കര്‍മങ്ങള്‍ മതി എന്ന് ആഇശ(റ) പറഞ്ഞിട്ടുണ്ട്. പ്രതിഫലമോഹത്തോടെയുള്ള കുറച്ചു പ്രവര്‍ത്തനങ്ങളാണ്, ആത്മാര്‍ഥതയില്ലാത്ത കുറെ പ്രവര്‍ത്തനങ്ങളെക്കാള്‍ അല്ലാഹുവിന്നിഷ്ടം. പക്ഷേ, വീര്ത്തുനില്ക്കുന്ന ബലൂണ്‍ പൊട്ടിച്ചു കളഞ്ഞാല്‍ ശൂന്യമാകുന്നതുപോലെ, അകത്ത് ആത്മാര്‍ഥതയില്ലാത്ത അമലുകള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടുകയില്ലെന്ന് തിരുനബി(സ) പഠിപ്പിക്കുന്നു. ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നവരെ പ്രത്യേകിച്ചും ഉണര്‍ത്തേണ്ട കാര്യമാണിത്. തികഞ്ഞ ആത്മാര്‍ഥതയോടെയാണ് ചെയ്യുന്നതെങ്കില്‍ ഓരോ സെക്കന്റിലും പ്രതിഫലം ലഭിക്കുന്ന കര്‍മമാണ് അല്ലാഹുവിന്റെ ദീനിന്റെ വഴിയിലുള്ള കര്‍മങ്ങള്‍. ആത്മാര്‍ഥതയ്ക്ക് അല്പമെങ്കിലും ഉലച്ചില്‍ സംഭവിച്ചാല്‍ എല്ലാം വിഫലമാവുകയും ചെയ്യും. പബ്ലിസിറ്റിയും പത്രശ്രദ്ധയും മോഹിച്ചാല്‍ അതു മാത്രമേ ലഭിക്കൂ.<br />
<br />
രഹസ്യമായി കര്‍മങ്ങള്‍ ചെയ്യാനാണ് തിരുനബി(സ) പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. പരസ്യമായി ചെയ്യേണ്ടതാണ് നമസ്കാരം. പക്ഷേ, ആ നമസ്കാരത്തെക്കുറിച്ച് നിരവധി മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തു. അന്യരെ കാണിക്കാന്‍ നമസ്കാരത്തിന് ഭംഗി വര്‍ധിപ്പിക്കുന്നതിനെ അതീവ ഗൗരവത്തില്‍ താക്കീതു ചെയ്തു. `നിഗൂഢമായ ശിര്‍ക്ക്' എന്ന് അതിനെ വിളിക്കുകയും ചെയ്തു. (ദൈലമി-മുസ്നദുല്‍ ഫിര്‍ദൗസ് 8164)<br />
<br />
അതുകൊണ്ടാണ് തിരുനബി(സ) ഇങ്ങനെ നിര്‍ദേശിച്ചത്: ``ജനങ്ങളേ, നിങ്ങള്‍ ശിര്‍ക്കിനെ സൂക്ഷിക്കുക. ഉറുമ്പിന്റെ സഞ്ചാരത്തേക്കാള്‍ നിഗൂഢമായിരിക്കും അതിന്റെ വരവ്.'' സ്വഹാബികള്‍ ചോദിച്ചു: ``അല്ലാഹുവിന്റെ റസൂലേ, ഉറുമ്പിന്റെ സഞ്ചാരത്തെക്കാള്‍ നിഗൂഢമാണെങ്കില്‍ എങ്ങനെയാണ് ഞങ്ങളതിനെ സൂക്ഷിക്കുക?'' തിരുനബി(സ) പറഞ്ഞുകൊടുത്തു: ``അല്ലാഹുവേ, അറിവുള്ളവരായിരിക്കെ നിന്നോട് ശിര്‍ക്ക് ചെയ്തുപോകുന്നതില്‍ നിന്ന് ഞങ്ങള്‍ നിന്നോട് അഭയം തേടുന്നു. അറിയാതെ വന്നുപോകുന്ന തെറ്റുകുറ്റങ്ങള്‍ നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യേണമേ.'' (അഹ്മദ് 4:403)<br />
<br />
പ്രശസ്തി മോഹമില്ലാതെ, സ്ഥാനമാനങ്ങളോ ബഹുമതിയോ കൊതിക്കാതെ കര്‍മനിരതരാകാനാണ് നമ്മോടുള്ള നിര്‍ദേശം. സ്വന്തം നേട്ടങ്ങളെപ്പറ്റി ആലോചിക്കുന്നവര്‍ക്ക് കൂടുതല്‍ മുന്നോട്ടു പോകാനാവില്ല. ആത്മാര്‍ഥതയില്ലാത്തവര്‍ക്ക് ഇടവേളകള്‍ വര്‍ധിക്കും.<br />
<br />
അലി(റ)യുടെ ഒരു വചനമുണ്ട്: ``ജനങ്ങളെ അറിയുകയും ജനങ്ങള്‍ അറിയാതിരിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ അടിമക്ക് മംഗളങ്ങള്‍! അല്ലാഹു അവരെ ഇഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ സന്മാര്ഗത്തിന്റെ വിളക്കുകളാണ്. പ്രഭാഷണ മികവോ സംസാര വൈഭവമോ അവര്‍ക്കുണ്ടാവില്ല. അല്ലാഹു അവരെ കുഴപ്പങ്ങളില്‍ നിന്നെല്ലാം സംരക്ഷിച്ചു കൊണ്ടിരിക്കും.'' (അബൂയൂസുഫ്, കിതാബുല്‍ ഖറാജ് 35)<br />
<br />
എവിടെയും പേര് അച്ചടിച്ചിട്ടില്ലാത്ത, നേതാക്കളുടെയൊന്നും ശ്രദ്ധയില്‍ പെടാത്ത ഭക്തിയും ആത്മാര്‍ഥതയുമുള്ള അല്പം ആളുകളാണ് എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ശക്തിപകരുന്നത്. സ്വന്തം കാര്യങ്ങളേക്കാള്‍ മഹത്തായൊരു ആദര്‍ശത്തിന് ജീവിതം കൊണ്ട് ജീവന് പകരുന്ന ആ അല്പമാളുകളുണ്ടല്ലോ, അവരെയാണ് അല്ലാഹു കാത്തിരിക്കുന്നത്.<br />
<br />
കവിവചനം പോലെ:<br />
<br />
<i style="color: #f1c232;">``അമ്മയ്ക്കു കണ്ണീരു മാത്രം കൊടുത്തവന്<br />
നന്മയ്ക്കു കണ്ണും കരുത്തും കൊടുത്തവന്<br />
പ്രിയമുള്ളതെല്ലാമൊരുജ്വല സത്യത്തിനൂര്‍ജമായ്-<br />
ഊറ്റിയോന്‍ രക്തസാക്ഷി.'' </i>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-8530995573402334259.post-78802900992500013992011-06-10T10:56:00.001+04:002011-06-10T10:57:28.450+04:00ആരോഗ്യം പകരാറുണ്ടോ?<div style="text-align: right;">അബ്ദുല്‍വദൂദ്</div><br />
<span style="color: red; font-size: large;"><b>ഇല്ല.</b></span> ആരോഗ്യം പകരാറില്ല. രോഗമാണ് പകരാറുള്ളത്. രോഗം പകരുന്നതുകൊണ്ട് ദോഷങ്ങള്‍ മാത്രമേയുള്ളൂ. ആരോഗ്യമാണ് പകരുന്നതെങ്കില്‍ അതെത്ര നല്ലതായിരുന്നു!<br />
<a name='more'></a><br />
ആരോഗ്യം മാത്രമല്ല, നല്ല കാര്യങ്ങളൊക്കെ അങ്ങനെയാണ്. അവ വേഗം വേരു പിടിക്കാറില്ല. ചീത്ത കാര്യങ്ങള്‍ എത്ര വേഗമാണ് സമൂഹത്തിലാകെ പടര്‍ന്നുകയറുന്നത്. വ്യക്തിയെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും സംഘടനയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെയുള്ള നല്ല അഭിപ്രായങ്ങള്‍ എവിടെയുമെത്തില്ല. വിമര്‍ശനങ്ങളാകട്ടെ എളുപ്പത്തില്‍ വ്യാപിക്കുന്നു. മികച്ച നന്മകള് ധാരാളമുണ്ടായിരിക്കെത്തന്നെ ചെറിയ പോരായ്മകള്‍ കണ്ടുപിടിച്ച് പ്രചരിപ്പിക്കാനും വിമര്‍ശിക്കാനുമുള്ള ധൃതി സമൂഹത്തിലാകെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക മാത്രമേയുള്ളൂ. നല്ലതു കാണുന്ന കണ്ണുകള്‍ എത്രയോ മികച്ച സൗഭാഗ്യമാണ്. സദ്ഗുണങ്ങളെ പ്രശംസിക്കാന്‍ മടിക്കുന്നവര്‍ ദുര്‍ഗുണങ്ങളെ പ്രചരിപ്പിക്കാന്‍ ഒരു മടിയും കാണിക്കാറില്ല. അവരോടാണ് അല്ലാഹു പറഞ്ഞത്: ``വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നത് നിങ്ങള്‍ ഒഴിവാക്കുക. മിക്ക ഊഹങ്ങളും കുറ്റമാവുന്നു. ചുഴിഞ്ഞന്വേഷിക്കുകയുമരുത്. ഒരാളും മറ്റൊരാളെക്കുറിച്ച് പരദൂഷണം പറയരുത്...'' (അല്‍ഹുജുറാത്ത് 12)<br />
<br />
നാം ചുഴിഞ്ഞന്വേഷിക്കേണ്ടത് നമ്മുടെ തന്നെ ജീവിതത്തെയാണ്. കുറ്റവും കുറവും കണ്ടെത്തി പരിഹരിക്കേണ്ടതും സ്വന്തം ജീവിതത്തില്‍ തന്നെ. മറ്റുള്ളവരുടെ തെറ്റുകള്‍ക്കെല്ലാം മാപ്പു നില്കിയാലും സ്വന്തം തെറ്റുകള്‍ക്ക് വേഗം മാപ്പുനല്കരുത്. കടുത്ത വിമര്‍ശനങ്ങള്‍ വേണ്ടത് അവനവനു തന്നെയാണ്. തിരുനബി(സ) പറഞ്ഞിട്ടുണ്ട്: ``സ്വന്തം ന്യൂനതകള്‍ അന്വേഷിച്ചുനടന്നതിനാല്‍ മറ്റുള്ളവരുടെ ന്യൂനതകള്‍ കാണാതെ പോയവര്‍ക്ക് മംഗളങ്ങള്‍!'' (ശുഅബുല്‍ ഈമാന്‍ 10563)<br />
<br />
ഇബ്നു അബ്ബാസ് ഉണര്‍ത്തുന്നു: ``കൂട്ടുകാരന്റെ ന്യൂനതകള്‍ പറയണമെന്ന് ആഗ്രഹം തോന്നുമ്പോള്‍ സ്വന്തം ന്യൂനതകളെക്കുറിച്ച് ചിന്തിക്കുക.'' (ഇബ്നു അബിദ്ദുന്യാ, -സുമ്ത്ത് 178)<br />
<br />
അംറുബ്നു ഉത്ബ(റ) പറയുന്നു: ``അനാവശ്യ സംസാരം പറയുന്നതില്‍ നിന്ന് നിന്റെ നാവിനെയും അത് കേള്‍ക്കുന്നതില്‍ നിന്ന് നിന്റെ കാതുകളെയും കാത്തുസൂക്ഷിക്കുക. കാരണം, നിഷിദ്ധ സംസാരം കേള്‍ക്കുന്നതും പറയുന്നതും തെറ്റാണ്.'' (സുമ്ത്ത് 179)<br />
<br />
അന്യരുടെ പോരായ്മകള്‍ തിരുത്തേണ്ടത് എങ്ങനെയാണെന്ന് തിരുനബി മാതൃക കാണിച്ചിട്ടുണ്ട്. സ്നേഹത്തോടെ, സ്വകാര്യമായി അയാളോടു തന്നെ അത് പറയുന്നതാണ് തിരുനബിയുടെ രീതി. ഒരാളെക്കുറിച്ച് ``അയാള്‍ വലിയ ഉറക്കക്കാരനാണ്'' എന്ന് പറഞ്ഞ സ്വഹാബിയെയും അതു കേട്ടിട്ടും തിരുത്താന്‍ ശ്രമിക്കാതിരുന്ന സ്വഹാബിയെയും തിരുനബി(സ) കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യുകയുണ്ടായി. ഓരോരുത്തരുടെയും അഭിമാനത്തെ ആദരിച്ചുകൊണ്ടു മാത്രം സംസാരിക്കണമെന്നായിരുന്നു അവരോടുള്ള താക്കീത്. ഇനിയുമെത്രയോ പോരായ്മകള്‍ പരിഹരിക്കപ്പെടാനുള്ളവരാണ് നമ്മളൊക്കെ. ``എന്റെ പോരായ്മകള്‍ നീ എനിക്ക് പരഹരിച്ചു തരേണമേ'' എന്ന് ഓരോ നമസ്കാരത്തിലും സുജൂദുകള്‍ക്കിടയിലിരുന്ന് നാം പ്രാര്‍ഥിക്കുന്നു. നമ്മുടെ പോരായ്മകള്‍ നമുക്കറിയില്ല. ഗുണങ്ങള്‍ മാത്രമേ നമ്മില്‍ നാം കണ്ടിട്ടുള്ളൂ. പോരായ്മകള്‍ അറിയുന്നവന് അല്ലാഹുവാണ്.<br />
<br />
നല്ലതു പറയാന്‍ മാത്രമേ സംസാരിക്കാവൂ എന്നു പോലും തിരുനബി താക്കീതുചെയ്തു. ``അല്ലെങ്കില്‍ മിണ്ടാതിരിക്കുക'' എന്നും പറഞ്ഞു (ബുഖാരി 6:36). ഉമറുബ്നു അബ്ദില്‍ അസീസിന്റെ ഒരു വചനമുണ്ട്: ``പെരുമ പറച്ചിലോ ഊറ്റ പ്രകടനമോ വന്നുപോകുമോ എന്നു പേടിച്ചാണ് ഞാന്‍ അധിക സംസാരവും ഒഴിവാക്കുന്നത്.'' (ത്വബ്ഖാതുബ്നു സഅദ് 5:368)<br />
<br />
ഇമാം ഹസനുല്‍ ബസ്വരി പഠിപ്പിക്കുന്നു: ``ബുദ്ധിശാലിയുടെ നാവ് അയാളുടെ ഹൃദയത്തിലായിരിക്കും. സംസാരിക്കാനുദ്ദേശിക്കുമ്പോള്‍ ഹൃദയത്തോട് അയാള്‍ സമ്മതം ചോദിക്കും. അനുവദിച്ചാല്‍ സംസാരിക്കും. ഇല്ലെങ്കില്‍ മിണ്ടാതിരിക്കും. അവിവേകിയുടെ ഹൃദയം അയാളുടെ നാവിനു പിറകിലായിരിക്കും. ഹൃദയത്തിലേക്കു തിരിഞ്ഞുനോക്കുകയേയില്ല. നാവിലെന്തു വന്നുവോ അത് വിളിച്ചുപറയും.'' (കിതാബുസ്സുഹ്ദ് 389)<br />
<br />
തിരുനബി(സ)യുടെ ഒറ്റ വചനം മതി, വാക്കുകള്‍ക്കെല്ലാം നിയന്ത്രണം വരാന്‍: ``ആരുടെ സംസാരം അധികമായോ അയാളുടെ വീഴ്ചകളും അധികമാകും. വീഴ്ചകള്‍ അധികമായാല്‍ കുറ്റങ്ങള്‍ വര്‍ധിക്കും. കുറ്റങ്ങള്‍ പെരുകിയാല്‍ നരകാവകാശിയുമായിത്തീരും'' (ത്വബ്റാനി -ഔസത്ത് 73)<br />
<br />
തെറ്റു ചെയ്തതിന്റെ പേരില്‍ ഒരാള്‍ മറ്റൊരാളെ പരിഹസിച്ചാല്‍, ആ തെറ്റ് അയാളും ആവര്‍ത്തിച്ചിട്ടല്ലാതെ അല്ലാഹു അയാളെ മരിപ്പിക്കുകയില്ല എന്ന് തിരുനബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (തിര്‍മിദി 2506). ഒരാളില്‍ പോരായ്മകള്‍ കണ്ടിട്ടും അതു പരസ്യപ്പെടുത്താതിരുന്നാല്‍ നമ്മുടെ പോരായ്മകള്‍ അല്ലാഹുവും മറച്ചുവെക്കുമെന്ന് തിരുനബി(സ) സന്തോഷവാര്‍ത്തയറിയിച്ചു. സമൂഹത്തിന്റെ സുരക്ഷിതത്വത്തിനുള്ള മികച്ച മാര്‍ഗമാണ് സ്നേഹത്തിന്റെ റസൂല്‍ പഠിപ്പിച്ചുതന്നത്.<br />
<br />
വിമര്‍ശനങ്ങള്‍ പോലും സ്നേഹത്തോടെയുള്ള സദുപദേശങ്ങളാകണം. അല്ലെങ്കില്‍ അന്യന്റെ കുറ്റങ്ങള്‍ ഉറക്കെപ്പറയുമ്പോള്‍ നമ്മുടെ കുറ്റങ്ങള്‍ ഉള്ളില്‍ ചിരിക്കും. നമുക്കൊക്കെ കൂടുതല്‍ പരിചയമുള്ളത് നമ്മെത്തന്നെയാണല്ലോ. പരിഹാരം വേണ്ടത് സ്വന്തത്തില്‍ തന്നെയാണെന്ന് നമുക്ക് വേണ്ടുവോളമറിയാം. എങ്കില്‍ നമ്മുടെ ചൂണ്ടുവിരല്‍ സ്വന്തത്തിനു നേരെ തിരിയട്ടെ.Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-8530995573402334259.post-7209574763772961772011-06-10T10:54:00.001+04:002011-06-10T10:55:00.477+04:00ഉണര്‍വേകുന്ന ഉപദേശങ്ങള്‍<div style="text-align: right;"><span style="font-family: AnjaliOldLipi; font-size: small;"><b>അബ്ദുല്‍വദൂദ്</b></span></div><span style="font-family: AnjaliOldLipi; font-size: small;"> </span><br />
<span style="font-family: AnjaliOldLipi; font-size: small;"> <span style="font-family: AnjaliOldLipi; font-size: small;"><b style="color: red;"><span style="font-size: large;">ഇസ്ലാമികലോകം</span></b> കണ്ട ഉന്നതനായ പണ്ഡിതനാണ് ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി. ഹിജ്റ 470ല്‍ ഇറാന്റെ വടക്കുപടിഞ്ഞാറുള്ള ജീലാനില്‍ ജനിച്ചു. അസാധാരണ വിജ്ഞാനവും അപൂര്‍വ ഭക്തിയും സമന്വയിപ്പിച്ച മഹാനായ വ്യക്തിത്വമായിരുന്നു അദ്ദേഹം. വ്യക്തിശുദ്ധിയിലും സമൂഹസംസ്കരണത്തിലും ഒരേവിധം വിജയിച്ച ചരിത്രമാണ് അദ്ദേഹത്തിന്റേത്. <a name='more'></a>ചെറുപ്പം തൊട്ടേ വിശ്രുതനായ പ്രഭാഷകനും പ്രബോധകനുമായിരുന്ന ശൈഖ് ജീലാനിക്ക് ഭക്തയായ ഉമ്മയില്‍ നിന്നാണ് മതബോധവും വിജ്ഞാനദാഹവും പകര്‍ന്നുകിട്ടിയത്. കളവു പറയരുതെന്ന ഉമ്മയുടെ ഉപദേശം ജീവിതകാലം മുഴുവന്‍ അദ്ദേഹം പാലിച്ചു. അക്കാലത്തെ രാജാവിനു പോലും കിട്ടാത്ത ജനസ്വീകാര്യതയും ആദരവും നേടിയെടുത്ത വ്യക്തിത്വമായിരുന്നു ശൈഖിന്റേത്. രാജാവും മന്ത്രിമാരും അദ്ദേഹത്തിന്റെ ജ്ഞാന സദസ്സില്‍ ഹാജരായിരുന്നു.</span><br />
<span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">ഉന്നതനായ പണ്ഡിതനായിരിക്കുമ്പോള്‍ തന്നെ അതീവ ലളിതവും വിനയാന്വിതവുമായ ജീവിതമായിരുന്നു ഇമാമിന്റേത്. കുട്ടികള്‍ സംസാരിക്കുമ്പോള്‍ പോലും എഴുന്നേറ്റു നിന്ന് കേള്‍ക്കും. പട്ടിണിപ്പാവങ്ങളെ തേടിപ്പോയി അവരുടെ വസ്ത്രങ്ങള്‍ വൃത്തിയാക്കുകയും ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. അധികാരികളുടെ വാതില്‍പ്പടിയില്‍ ഒരിക്കല്‍ പോലും പോയില്ല. അദ്ദേഹത്തോടൊപ്പം ഏറെക്കാലം സഹവസിച്ച ഹറാദ പറയുന്നു: ``ശൈഖ് ജീലാനിയെക്കാള്‍ സദ്സ്വഭാവിയും വിശാലഹൃദയനും സ്നേഹധന്യനുമായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ഇത്രയും മഹദ്ഗുണങ്ങളോടൊപ്പം താഴ്ന്നവരെ പരിഗണിക്കുകയും മുതിര്‍ന്നവരെ ആദരിക്കുകയും സാധുക്കളെ അടുത്തിരുത്തുകയും ചെയ്യുമായിരുന്നു അദ്ദേഹം.'' (ത്വബഖാത് ശഅ്റാനി 128)</span></span><br />
<span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">ഇമാം ഖര്സാലി പറയുന്നു: ``ധാരാളം പ്രാര്‍ഥിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഗുണപാഠമുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുനിറയും. എപ്പോഴും ദിക്റുകള്‍ ചുണ്ടിലുണ്ടാവും. മുഖപ്രസന്നത, മാന്യത, വിജ്ഞാനം, ഉന്നതസ്വഭാവം, ഉത്തമകുടുംബം ഇവയെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. ജീവിതം മുഴുവന്‍ ത്യാഗപരിശ്രമങ്ങളിലും ഇബാദത്തുകളിലും നിരതനായിരുന്നു അദ്ദേഹം'' (ഖലാഇദുല്‍ ജവാഹിര്‍ 9). ഇറാഖിലെ മുഫ്തി എഴുതുന്നു: ``സംസ്കാരമില്ലാത്ത കാര്യങ്ങളില്‍ നിന്ന് അദ്ദേഹം അങ്ങേയറ്റം അകലും. സത്യവും ന്യായവുമായ കാര്യങ്ങളോട് അടുപ്പം പുലര്‍ത്തും. ദീനിന്റെ വിഷയത്തില്‍ കര്‍ക്കശ നിലപാടായിരുന്നു. സ്വന്തം കാര്യങ്ങള്‍ക്ക് ആരോടും കോപിച്ചിരുന്നില്ല. വെറും കൈയോടെ ആരെയും മടക്കി അയക്കില്ല. ഒന്നുമില്ലെങ്കില്‍ സ്വന്തം വസ്ത്രമെങ്കിലും എടുത്തുകൊടുക്കും.'' (ഖലാഇദ് 9)</span></span></span><br />
<span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ പറയുന്നു: ``നിര്‍ജീവ മനസ്സുകളെ ജീവിപ്പിച്ച വിജ്ഞാനിയാണദ്ദേഹം. അദ്ദേഹത്തിന്റെ വചനശക്തിയിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് അല്ലാഹു സന്മാര്ഗം കനിഞ്ഞരുളി. അദ്ദേഹത്തിന്റെ ജീവിതം ഇസ്ലാമിന് ഒരു വസന്തമായിരുന്നു. ഇസ്ലാമികലോകത്ത് സത്യവിശ്വാസത്തിന്റെയും ആത്മീയതയുടെയും തിരമാലകള്‍ അലയടിച്ച കാലഘട്ടമാണ് അദ്ദേഹത്തിന്റേത്'' (ജലാഉല്‍ അയ്നയ്ന്‍ 130). ശൈഖ് ഉമര്‍ കയ്സാനി പറയുന്നു: ``അദ്ദേഹത്തിന്റെ മിക്ക സദസ്സുകളിലും അമുസ്ലിംകള് ഇസ്ലാമിലേക്കെത്തുമായിരുന്നു. അധാര്‍മിക ജീവിതം നയിച്ചവര്‍ പശ്ചാത്തപിക്കുമായിരുന്നു. ദുഷിച്ച വിശ്വാസമുള്ളവര്‍ സത്യവിശ്വസത്തിലേക്ക് മടങ്ങുമായിരുന്നു. ശൈഖ് ഞങ്ങളോട് പറയും: അല്ലാഹു അവന്റെ അടിമകള്‍ക്ക് എന്നെക്കൊണ്ട് പ്രയോജനം വരുത്താനുദ്ദേശിക്കുന്നു. അയ്യായിരത്തിലേറെ ജൂത-ക്രൈസ്തവര്‍ എന്നിലൂടെ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണത്.''</span></span></span></span><br />
<span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">പ്രവാചകചര്യയെ പരിപൂര്‍ണമായി പിന്തുടര്‍ന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ശൈഖ് ഉപദേശിക്കുന്നു: ``അല്ലാഹുവിന്റെ നിയമങ്ങളില്‍ വല്ലതും നിങ്ങളില്‍ നിന്ന് ഇല്ലാതായാല്‍ നിങ്ങള്‍ ഫിത്നയില്‍ കുടുങ്ങിയെന്നും പിശാച് നിങ്ങളെ കളിപ്പാവയാക്കിയെന്നും മനസ്സിലാക്കുക. വേഗം ശരിയായ ദീനിലേക്ക് മടങ്ങുക. ദീന് മുറുകെ പിടിക്കുക. ഊഹങ്ങളെ കൈവെടിയുക. ദീനില്‍ ഇല്ലാത്തതെല്ലാം അസത്യമാകുന്നു.''</span></span></span></span></span><br />
<span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">ഇമാം ഉപദേശിക്കുന്നു: ``മനുഷ്യര്‍ വല്ല പ്രശ്നത്തിലും അകപ്പെടുമ്പോള്‍ ഭൗതികമായ പരിഹാരമാര്‍ഗങ്ങള്‍ തേടുന്നു. ഒന്നും ശരിയാകാതാവുമ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. ജനങ്ങളില്‍ നിന്ന് പരിഹാരം ലഭിക്കുമ്പോള്‍ അല്ലാഹുവിനെ കൈവിടുന്നു. അല്ലാഹുവില്‍ നിന്ന് പരിഹാരം കിട്ടുമ്പോള്‍ ജനങ്ങള്‍ നിസ്സാരന്മാരാണെന്ന് തിരിച്ചറിയുന്നു. തൗഹീദിലുള്ള ദൃഢവിശ്വാസം മനസ്സിലുള്ളവര്‍ക്ക് അല്ലാഹുവിലുള്ള പ്രതീക്ഷ ഒരിക്കലും നഷ്ടപ്പെടില്ല. തൗഹീദില്ലാത്തവര്ക്ക് പല അഭയങ്ങളും മനസ്സില്‍ തെളിഞ്ഞുവരും. പക്ഷേ, അതെല്ലാം ദുര്ബലങ്ങളാണെന്ന് പിന്നീട് തിരിച്ചറിയുക തന്നെ ചെയ്യും. സമ്പത്തും ദാരിദ്ര്യവും രോഗവും സുഖവുമെല്ലാം അല്ലാഹുവില്‍ നിന്നാണെന്ന് ഉറച്ചുവിശ്വസിക്കുമ്പോഴേ ഒരാളുടെ തൗഹീദ് പൂര്‍ത്തിയാകൂ. ആയയുടെ കൈയിലെ കുഞ്ഞിനെപ്പോലെ, കുളിപ്പിക്കുന്നവരുടെ കൈയിലെ മയ്യിത്തിനെപ്പോലെ, ഹോക്കി കളിക്കാരന്റെ കൈയിലെ വടിയുടെ മുന്നിലെ പന്തുപോലെ- വേറൊരാളുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് നമ്മളും ജീവിക്കുന്നത്. അല്ലാഹുവിന്റെ നിശ്ചയങ്ങള്‍ മാത്രമാണീ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം. അല്ലാഹുവിന്റെ വചനത്തോട് അടുപ്പം കാണിക്കുക. ജീവിതസുഖങ്ങളില് വിരക്തി കാണിക്കുക. സ്വന്തത്തിനു വേണ്ടിയുള്ളതിനേക്കാള്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. അവര്‍ക്കു വേണ്ടി ഹൃദയം മിടിക്കുക, കണ്ണു നിറയുക. അല്ലാഹുവിനെക്കുറിച്ച ഓര്മയാല് ഹൃദയം കുളിര്‍ക്കട്ടെ.'' (ഫുതൂഹുല്‍ ഗൈബ് 279)</span></span></span></span></span></span><br />
<span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">``അല്ലാഹുവിനെ സദാ ഭയക്കുക. അവനില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുക. എല്ലാ ആവശ്യങ്ങളും അവനില്‍ അര്‍പ്പിക്കുക. തൗഹീദ് മുറുകെ പിടിക്കുക'' എന്നായിരുന്നു ശൈഖിന്റെ അന്ത്യ ഉപദേശം. ``അല്ലാഹു അന്തസ്സുള്ളവന്!'' എന്ന് ആവര്‍ത്തിച്ചുപറഞ്ഞ്, അല്ലാഹ്, അല്ലാഹ് എന്നുച്ചരിച്ച് ആ തല്ക്കാല ജീവിതം ശാശ്വത ജീവിതത്തിലേക്ക് യാത്രയായി.</span></span></span></span></span></span></span></span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-8530995573402334259.post-21978781493499413092011-03-25T19:24:00.002+04:002011-06-10T11:31:07.399+04:00ഇണ; ഇഷ്ടമുള്ള തുണ<div style="text-align: right;">അബ്ദുല്‍വദൂദ്</div><br />
<span style="color: red; font-size: large;"><b>ഇങ്ങനെയൊരു</b></span> സംഭവമുണ്ട്: ഓഫീസിലേക്ക് പോകാന്‍ ധൃതിയില്‍ ഒരുങ്ങുകയായിരുന്നു ഭര്‍ത്താവ്. അല്പസമയം പോലും അയാള്‍ക്ക് പാഴാക്കാനില്ല. അപ്പോഴാണ് തുറന്നുവെച്ചിരിക്കുന്ന ഒരു മരുന്നുകുപ്പി അവിടെ കണ്ടത്. അതിന്റെ അടപ്പ് അവിടെയെങ്ങും കാണുന്നില്ല. ചെറിയ കുഞ്ഞ് അവിടെയൊക്കെ നടക്കുകയും ചെയ്യുന്നുണ്ട്. അടുക്കളയില്‍ ജോലിയില്‍ മുഴുകിയ ഭാര്യയെ വിളിച്ച് ``കുപ്പി വേഗം അടച്ചുവെക്കണം. ഇല്ലെങ്കില്‍ മോന് അതെടുക്കും'' എന്ന് പറഞ്ഞ്, മോനെപ്പിടിച്ച് ചുംബനം നല്കി ഓഫീസിലേക്കോടി.<br />
<br />
<a name='more'></a><br />
<br />
ജോലിത്തിരക്കില്‍ കുപ്പിയുടെ കാര്യം അവള് മറന്നു. കുറച്ചുനേരം കഴിഞ്ഞ് ചെന്നുനോക്കിയപ്പോഴതാ, കുപ്പിയിലെ മരുന്നു മുഴുവന്‍ കഴിച്ച് അവരുടെ പിഞ്ചോമന ബോധരഹിതനായി കിടക്കുന്നു! പരിഭ്രാന്തയായ അവള് അയല്‍ക്കാരെ വിളിച്ച് ആശുപത്രിയിലേക്കോടി. വിദഗ്ധ ചികിത്സ തന്നെ ഡോക്ടര്‍മാര്‍ നല്‍കിയെങ്കിലും ആ ഓമനപ്പൈതലിനെ രക്ഷിക്കാനായില്ല. പേടിയും ആധിയും നിറഞ്ഞ മനസ്സോടെ ഭര്‍ത്താവ് ആശുപത്രിയിലെത്തിയപ്പോഴേക്ക് ഓമനപ്പൈതല്‍ മരണപ്പെട്ടു. ആരെയും കാത്തുനില്‍ക്കാതെ ജീവിതത്തില്‍ നിന്നു മടങ്ങിയ ആ ഓമനപ്പൈതലിന്റെ കുഞ്ഞുശരീരവുമായി ഐസിയുവില്‍ നിന്ന് പുറത്തേക്ക് വരുന്ന ഭര്‍ത്താവിന്റെ മനസ്സില്‍ നിറയെ എന്തായിരിക്കും? ഭയംകൊണ്ട് ചുവന്ന മുഖമാണ് ആ ഭാര്യക്ക്. അവളിതുവരെ കരഞ്ഞിട്ടില്ല. തന്റെ അശ്രദ്ധകൊണ്ടുണ്ടായ ദുരന്തമാണല്ലോ എന്ന ചിന്തയാണ് അവളില്‍ നിറയെ. ഭര്‍ത്താവിന്റെ പ്രതികരണമെന്തായിരിക്കുമെന്ന ആധിയില്‍ അവള് നിര്‍വികാരയായി പുറത്തുനില്ക്കുന്നു!<br />
<br />
എന്തായിരിക്കും അയാളുടെ പ്രതികരണം?<br />
അയാള്‍ കുഞ്ഞിന്റെ മൃതശരീരം കൈയില്‍ വെച്ച് അവളെ നോക്കി. അയാള്‍ ഇത്രമാത്രം പറഞ്ഞു: `I love you darling'' -ഞാനിപ്പോഴും നിന്നെ സ്നേഹിക്കുന്നു. ഇത് കേട്ടപ്പോള്‍ അവള് കരഞ്ഞു. കുഞ്ഞിന്റെ മരണത്തിലുള്ള വേദന മാത്രമായിരുന്നില്ല ആ കണ്ണീര്. മറിച്ച്, ഭര്‍ത്താവിന്റെ നിലയ്ക്കാത്ത സ്നേഹത്തിന്റെ ആഴങ്ങളെ തിരിച്ചറിഞ്ഞപ്പോഴുള്ള ആനന്ദം കൂടിയായിരുന്നു അത്.<br />
<br />
<div style="text-align: center;">****</div><br />
സ്നേഹപൂര്‍വം പ്രിയങ്കരിയായ ആഇശക്ക് തിരുനബി(സ) സമ്മാനിച്ച പായസം നിമിഷനേരത്തെ അരിശംകൊണ്ട് ആഇശ(റ) തട്ടിക്കളഞ്ഞു. പാത്രം ചിന്നിച്ചിതറി, പായസം നിലത്തൊഴുകി.<br />
<br />
അരിശം അണപൊട്ടിയൊഴുകാന്‍ സാധ്യതയേറെയുണ്ടായിട്ടും പ്രണയാര്‍ദ്രമായ ഹൃദയത്തോടെ ക്ഷമയുടെ പ്രവാചകന് ഇത്രമാത്രം പറഞ്ഞു: ``ഉമ്മുല്‍ മുഅ്മിനീന്‍ ഇന്നെന്തോ ദേഷ്യത്തിലാണല്ലേ?''<br />
<br />
<div style="text-align: center;">****</div><div style="text-align: center;"><br />
</div>കേരളത്തിലെ പ്രശസ്തനായ കാന്‍സര്‍ ചികിത്സകന് ഡോ. വി പി ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം അതിമനോഹരമായ പുസ്തകമാണ്. ഡോക്ടറുടെ ചികിത്സാനുഭവങ്ങളുടെ ഡയറി എന്നതിലേറെ, മനുഷ്യസ്നേഹത്തിന്റെ പാഠപുസ്തകമാണത്. അതിലൊരു സംഭവമുണ്ട്.<br />
കാന്‍സര്‍ ബാധിച്ച ഒരു യുവതി ഡോക്ടറുടെ അടുത്തെത്തി. വിദഗ്ധ പരിശോധനയ്ക്കു ശേഷം രോഗം ഗുരുതരമാണെന്ന് വിലയിരുത്തി. വമ്പിച്ച സാമ്പത്തിക ബാധ്യത വരുന്ന ചികിത്സയാണ് വേണ്ടത്. പക്ഷേ, ആ കുടുംബത്തിന് ചെലവ് താങ്ങാന്‍ സാധിക്കാതെ ചികിത്സക്കു നില്‍ക്കാതെ സങ്കടത്തോടെ വീട്ടിലേക്ക് തിരിച്ചുപോയി. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു യുവാവ് ഡോക്ടറെത്തേടിയെത്തി. മുമ്പ് വന്ന ആ യുവതിയുടെ ഭര്ത്താവാണയാള്. ഗള്‍ഫില്‍ നിന്ന് വന്നതാണ്. പരിചയപ്പെടുത്തലിനു ശേഷം അയാള്‍ പറഞ്ഞതിങ്ങനെ:<br />
``ഡോക്ടര്‍, ഞങ്ങള്‍ വിവാഹിതരായിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ. അല്പം ദിവസങ്ങള്‍ മാത്രമേ ഞങ്ങള്‍ ഒന്നിച്ച് കഴിഞ്ഞിട്ടുള്ളൂ. ഗുരുതരമായ രോഗമാണ് അവള്‍ക്കിപ്പോള്‍ ബാധിച്ചിരിക്കുന്നത്. എന്തു ചെയ്യണെന്ന് ഞാന്‍ കുറെ ആലോചിച്ചു. അവളെ ഒഴിവാക്കിയാല്‍ ആരുമെന്നെ കുറ്റപ്പെടുത്തില്ലെന്ന് എനിക്കറിയാം. പക്ഷേ, എന്തുവന്നാലും ഞാനവളെ ചികിത്സിക്കും. മരിക്കുകയാണെങ്കില്‍ സന്തോഷത്തോടെ മരിപ്പിക്കും. ജീവിക്കുകയാണെങ്കില്‍ പൂര്‍ണാരോഗ്യം വരെ ചികിത്സിക്കും. മരുഭൂമിയില്‍ രാവും പകലും അധ്വാനിക്കേണ്ടിവന്നാലും പണമുണ്ടാക്കി ഞാനവളെ ചികിത്സിക്കും.''<br />
<br />
തിരിച്ചുപോയ അയാള്‍ ഡോക്ടറുടെ അക്കൗണ്ടിലേക്ക് പണമയച്ചുകൊണ്ടിരുന്നു. വിദഗ്ധ ചികിത്സകള്‍ക്കൊടുവില്‍ അവള് സുഖം പ്രാപിച്ചുതുടങ്ങി. പൂര്‍ണാരോഗ്യം കൈവരിച്ച ശേഷം പഠനം തുടര്‍ന്നു. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ സ്കൂള്‍ അധ്യാപികയായി ജോലി ചെയ്യുന്നു.<br />
ഇത്രയും എ ഴുതിയ ശേഷം ഡോക്ടര്‍ പറയുന്നു: ``കൈപിടിക്കാനൊരാള്‍ ഉണ്ടെങ്കില്‍ എത്ര വലിയ ആപത്തില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുമെന്ന് എനിക്ക് മനസ്സിലായി.''<br />
<br />
ഉള്ളു നിറഞ്ഞുതുളുമ്പുന്ന സ്നേഹത്തിന്റെ മികച്ച സാക്ഷ്യമാണീ സംഭവങ്ങള്‍. വൈവാഹിക ബന്ധം ഈടും ഉറപ്പുമുള്ള പ്രണയമായും ആത്മബന്ധമായും തെളിയുന്ന തിളക്കമുണ്ട് ഈ അനുഭവങ്ങളില്‍.<br />
ഓരോ നേരത്തുമുള്ള മനസ്സിന്റെ അവസ്ഥ അറിഞ്ഞുള്ള പെരുമാറ്റമാണ് ഇണകളില്‍ ഒരാള്‍ക്കെങ്കിലുമുള്ളതെങ്കില്‍ അതാണ് വിവാഹജീവിതത്തിന്റെ വിജയം. കണ്ണികള്‍ അഴിഞ്ഞുകിടക്കുന്ന ചങ്ങല കാണാന്‍ ഭംഗിയില്ലല്ലോ. എന്നാല്‍ ഒന്നിനോടൊന്ന് കോര്‍ത്തു കെട്ടിയാല്‍ എത്ര രസമാണ്, എന്തൊരു ശക്തിയാണ്! ഇണയും തുണയുമാകുന്ന ബന്ധത്തിലാണ് സുഖവും ശക്തിയും.Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-8530995573402334259.post-41864796317559171322011-03-05T13:12:00.001+04:002011-03-05T13:14:49.767+04:00പുഞ്ചിരി വിരിയട്ടെ!<span style="color: red; font-size: large;"><b>പ്രസന്നത</b></span> വ്യക്തിത്വത്തിന്റെ സൗന്ദര്യമാണ്. നന്മ നിറഞ്ഞ മനസ്സുള്ളവര്‍ക്കേ പുഞ്ചിരിതൂകുന്ന മുഖം സാധ്യമാകൂ. ഉള്ളിലെ കളകള്‍ പറിച്ചുകളഞ്ഞ് മനുഷ്യസ്നേഹത്തിന്റെ വിളകള്‍ അവിടെ നട്ടവര്‍ക്കേ ഒട്ടും കളങ്കമില്ലാതെ അന്യനെ സമീപിക്കാനാകൂ. അങ്ങനെയുള്ളവര്‍ക്കേ ജീവിതം നിറയെ പ്രസന്നമായ വ്യക്തിത്വം നിലനിര്‍ത്താനാകൂ. അതിനാല്‍ തന്നെയാണ് തിരുനബി(സ) പുഞ്ചിരിയെ മുസ്ലിമിന്റെ അടയാളമാക്കിയത്. കറയും കളങ്കവുമില്ലാത്ത പരിശുദ്ധ ഹൃദയം (ഖല്‍ബുന്‍ സലീം) ഇബ്റാഹീം നബിയുടെ വിശിഷ്ടഗുണമായി ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ടല്ലോ. മനസ്സിന്റെ ശുദ്ധതയും ശാന്തതയും മുവഹ്ഹിദിന്റെ ചിഹ്നങ്ങളാണ്.<br />
<a name='more'></a><br />
പുഞ്ചിരിയുടെ മനശ്ശാസ്ത്രം പലരും തിരിച്ചറിയാതെ പോകുന്നുണ്ടോ? തെളിഞ്ഞ ഒരു ചെറുപുഞ്ചിരി കൊണ്ട് സാധിക്കുന്ന വിപ്ലവം തിരുനബി(സ) എല്ലാ അര്‍ഥത്തിലും മനസ്സിലാക്കിയിരുന്നു. വ്യഭിചരിക്കാന്‍ അനുമതി ചോദിച്ചുവന്ന സ്വഹാബിയെ പുഞ്ചിരിച്ചുകൊണ്ടാണ് റസൂല്‍ സ്വീകരിച്ചത്. മാത്രമല്ല, കെട്ടിപ്പിടിച്ച് ചേര്‍ത്തിരുത്തുകയും ചെയ്തു. ശേഷം പതിഞ്ഞ സ്വരത്തില്‍ ഉപദേശം പകര്‍ന്നു. എത്ര വലിയ മാറ്റമാണ് അയാള്‍ക്കുണ്ടായത്! നബിയുടെ അടുത്തേക്ക് വരുമ്പോള്‍ ഏറ്റവും ഇഷ്ടമായിരുന്ന വ്യഭിചാരം, തിരിച്ചുപോകുമ്പോള്‍ കടുത്ത വെറുപ്പുള്ളതായി മാറിയെന്ന് അയാള്‍ പറയുന്നുണ്ട്. കോപത്തോടും ശാസനയോടുമാണ് അയാളെ റസൂല്‍ തിരുമേനി(സ) സ്വീകരിച്ചിരുന്നതെങ്കില്‍ സംഭവം മറ്റൊന്നാകുമായിരുന്നില്ലേ? ഇത്തരത്തില്‍ എത്രയെത്ര സുന്ദരചിത്രങ്ങളുണ്ട് ആ തിരുജീവിതത്തില്‍!<br />
അല്പന്മാരുടെ അടയാളമാണ് അഹങ്കാരം. എന്തോ ചിലത് നേടിയതിന്റെ പേരില്‍ എല്ലാവരില്‍ നിന്നും ഉയര്‍ന്ന് നില്ക്കണമെന്നുള്ള മോഹം അത്തരക്കാര്‍ക്കാണ് ഉണ്ടാവുക. മറ്റുള്ളവരെക്കാള്‍ മികച്ച സ്ഥാനവും ജ്ഞാനവും പണവും കൈവന്നാലും തെളിമയാര്‍ന്നൊരു മനസ്സും ഉന്നത ചിന്തകളുള്ള ഹൃദയവും കൈമുതലുണ്ടായാല്‍ അവര്‍ക്ക് വിനയമേ തോന്നൂ. കൂടുതല്‍ മാമ്പഴം തൂങ്ങിയ മരച്ചില്ല ഏറ്റവും താഴ്ന്നുനില്ക്കുന്നതുപോലെ, വിവേകികളായ വിജ്ഞര്‍ വിനീതരാവും, ചെറുതാകും.<br />
അഹങ്കാരത്തിന്റെ കണികയെങ്കിലും മനസ്സിലുള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്ന് തിരുനബി(സ) പറഞ്ഞിട്ടുണ്ട്. മിസ്ഖാലു ദര്റത്തിന് എന്നാണ് ആ അളവിന് റസൂല്‍ പ്രയോഗിച്ചത്. `ചെറിയ ഉറുമ്പിന്റെ കാലിന്റെ ഒരു കഷ്ണം' അല്ലെങ്കില്‍ `വെയിലത്ത് തിളച്ചുപൊന്തുന്ന ധൂളി' എന്നെല്ലാമാണ് മിസ്ഖാലു ദര്റത്തിന് ഹദീസ് പണ്ഡിതന്മാര് അര്‍ഥം നല്‍കിയിരിക്കുന്നത്. അഥവാ, അത്ര ചെറിയൊരംശമാണ് ഒരാളില്‍ അഹങ്കാരമുള്ളതെങ്കില്‍ അയാള്‍ക്ക് സ്വര്‍ഗമില്ല. അല്ലാഹുവിന്റെ വിനീതദാസന്മാരുടെ വാസകേന്ദ്രമാണ് സ്വര്‍ഗം. അഹങ്കാരമോ ലോകമാന്യതയോ വന്നുപോകാതിരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാനും റസൂല്‍(സ) പഠിപ്പിക്കുന്നുണ്ട്. അത്രമേല്‍ ഗുരുതരമാണ് കിബ്റിന്റെ പരിണാമം!<br />
മുഖം മനസ്സിന്റെ കണ്ണാടിയാണ്. പുഞ്ചിരി തൂകുന്ന അധരങ്ങള്‍ ആരിലും ആകര്‍ഷണവും സൗന്ദര്യവും വര്‍ധിപ്പിക്കും. ``ഒരു നന്മയും നീ നിസ്സാരമായി കാണരുത്. നിന്റെ സഹോദരനെ പുഞ്ചിരിതൂകിയ മുഖത്തോടെ അഭിമുഖീകരിക്കുന്നതുപോലും''-തിരുനബിയുടെ ഉപദേശം.<br />
തിര്‍മിദി ഉദ്ധരിച്ച ഹദീസില്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ``താങ്കളുടെ സഹോദരന്റെ മുഖത്തു നോക്കിയുള്ള പുഞ്ചിരി ഒരു ധര്‍മമാണ്.'' ലുഖ്മാനുല്‍ഹഖീമിന്റെ(അ) വസ്വിയത്തുകളില്‍ പ്രധാനപ്പെട്ട ഒന്ന്: ``നീ -അഹങ്കാരത്തോടെ- മനുഷ്യരുടെ നേര്‍ക്ക് കവിള് തിരിക്കരുത്. ഭൂമിയിലൂടെ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.''(വി.ഖു. 31:18) നടത്തത്തില്‍ മിതത്വവും ശബ്ദത്തില്‍ ഒതുക്കവും വേണമെന്ന് തുടര്‍ന്ന് പറയുന്നു. <br />
സൂറതുല്‍ ഫുര്ഖാനില് ഇബാദുര്‍റഹ്മാന്റെ ഒന്നാമത്തെ വിശേഷണം ``ഭൂമിയിലൂടെ വിനയപൂര്‍വം നടന്നുപോകുന്നവര്‍''(സൂക്തം 63) എന്നാണ്. അഥവാ, ഇസ്ലാമിക വ്യക്തിത്വത്തിന്റെ ആദ്യഗുണമാണ് വിനയം.<br />
വിനയവും എളിമയും ഒന്നും നഷ്ടെപ്പടുത്തുന്നില്ല; എന്നാല്‍ അതിലൂടെ മഹത്വം വര്‍ധിപിക്കുന്നു. ഒരാള്‍ സ്വയം ചെറുതാകുമ്പോള്‍ അല്ലാഹു അയാളെ വലുതാക്കും. സ്വയം വലുതാകുമ്പോള്‍ അല്ലാഹു അയാളെ ചെറുതാക്കിക്കളയും. മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവര്‍ക്കാണ് മുഖത്ത് പുഞ്ചിരിവരുക. തനിക്ക് ഉള്ളതുപോലെ അന്യനും വ്യക്തിത്വവും മഹത്വവും ഉണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് അഹങ്കാരത്തില്‍ നിന്നും അഹംഭാവത്തില്‍നിന്നും നാം രക്ഷപ്പെടുന്നത്.<br />
മുന്‍വിചാരങ്ങളുടെ മാറാലയില്‍ നിന്നും ദുര്‍വിചാരങ്ങളുടെ ദൂഷ്യങ്ങളില്‍നിന്നും പൊങ്ങച്ചത്തിന്റെ പതിരുകളില്‍നിന്നും മുക്തമായി, ഏത് ആള്‍ക്കൂട്ടത്തിലും ഏറ്റവും ചെറിയവനായി നിന്ന് താഴ്മയുടെയും സാധാരണത്വത്തിന്റെയും വഴി സ്വീകരിച്ച് മഹത്വത്തിന്റെ യഥാര്‍ഥ അവകാശികളായി തീരേണ്ടവരാണ് നാം. മുഖത്ത് വിരിയുന്ന ഒരു പുഞ്ചിരി അതിനുള്ള വഴി കാണിച്ചുതരുന്നു. ഇംഗ്ലീഷിലെ ഒരു പഴമൊഴി: A smile costs nothing, but it creats much (ചെലവേതുമില്ല ഒരു പുഞ്ചിരിക്ക്; എത്ര ഉന്നതമാണ് അതിന്റെ സ്വാധീനം!)Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-8530995573402334259.post-59176663436946458712011-03-05T13:07:00.001+04:002011-03-05T13:09:18.054+04:00ഉര്‍വയുടെ പ്രാര്‍ഥന<div style="text-align: left;">വിശുദ്ധ കഅ്ബയിലെ റുക്നുല്‍ യമാനിക്കു സമീപം ചുറുചുറുക്കുള്ള നാലു യുവാക്കള്‍ ഒത്തുകൂടി. സഹോദരന്മാരായ അബ്ദുല്ലാഹിബ്നു സുബൈര്‍, മിസ്അബുബ്നു സുബൈര്‍, ഉര്‍വത്തുബ്നു സുബൈര്‍, പിന്നെ അബ്ദുല്‍മലിക്ബ്നു മര്‍വാനും. കൂട്ടത്തിലൊരാള്‍ പറഞ്ഞു: ``നമ്മുടെ മനസ്സിലുള്ള ഏറ്റവും വലിയ അഭിലാഷം നമുക്കിപ്പോള്‍ അല്ലാഹുവോട് ചോദിക്കാം.'' ഓരോരുത്തരും ആലോചനയിലാണ്ടു. എന്തു ചോദിക്കും? വരാനിരിക്കുന്ന ജീവിതത്തിന്റെ വെയിലിലും മഴയിലും ഞാന്‍ ആരായിരിക്കണം? എന്തായിരിക്കണം? നിറയെ മോഹങ്ങളുണ്ട്. അബ്ദുല്ലാഹിബ്നു സുബൈര്‍ ആദ്യം പറഞ്ഞു: ``ഹിജാസിലെ ഖലീഫയാകാനാണ് എനിക്കാഗ്രഹം.'' മിസ്അബിന്റെ അഗ്രഹമിങ്ങനെ: ``ഇറാഖിലെ ഭരണാധികാരിയാകണം.'' ഇതു രണ്ടും കേട്ട അബ്ദുല്‍മലിക്ബ്നു മര്വാന്: ``ഇത്ര നിസ്സാരമായ കാര്യമാണോ നിങ്ങള്‍ക്കിഷ്ടം? എന്റെ ആഗ്രഹം ഈ ലോകത്തിന്റെ തന്നെ ഭരണാധികാരിയാകാനാണ്. മുആവിയക്ക് ശേഷം ഖിലാഫത്ത് ലഭിക്കുക!'' ഉര്‍വത്തുബ്നു സുബൈര്‍ നിശ്ശബ്ദനായിരുന്നു. ``ഉര്‍വാ, നിനക്ക് എന്താകാനാണ് ആഗ്രഹം?''<br />
<a name='more'></a></div>``നിങ്ങളുടെ ഐഹിക മോഹങ്ങള്‍ സഫലമാകാന്‍ അല്ലാഹുവോട് ഞാനും പ്രാര്‍ഥിക്കാം. എന്റെ ഏറ്റവും വലിയ മോഹം കര്‍മോത്സുകനായ പണ്ഡിതനായിത്തീരാനാണ്. ഖുര്‍ആനും സുന്നത്തും മതകാര്യങ്ങളും എന്നില്‍ നിന്ന് ജനങ്ങള്‍ പഠിക്കാനും അതിലൂടെ അല്ലാഹുവിന്റെ തൃപ്തിക്കും സ്നേഹത്തിന്നും അര്‍ഹനാകാനും സാധിക്കണേ എന്നാണ് എന്റെ എപ്പോഴുമുള്ള പ്രാര്‍ഥന.''<br />
കാലം കടന്നുപോയി. അമവിയ്യാ ഭരണകൂടത്തിലെ രണ്ടാം ഖലീഫ യസീദുബ്നു മുആവിയയുടെ മരണശേഷം ഹിജാസ്, ഈജിപ്ത്, യമന്‍, ഖുറാസാന്‍, ഇറാഖ് എന്നിവയുടെ ഭരണാധികാരിയായി അബ്ദുല്ലാഹിബ്നു സുബൈര്‍ അധികാരമേറ്റു. മാത്രമല്ല, ഹിജാസിലെ ഭരണാധികാരിയാകാന്‍ മോഹിച്ച് പ്രാര്‍ഥിച്ച കഅ്ബയ്ക്കടുത്ത് വെച്ചുതന്നെ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. മിസ്അബ്ബ്നു സുബൈറാകട്ടെ സഹോദരന് അബ്ദുല്ലയുടെ പിന്തുണയോടെ ഇറാഖിലെ ഭരണാധികാരിയായി. പിതാവിന്റെ മരണശേഷം അബ്ദുല്‍മലിക്ബ്നു മര്വാന് ഖിലാഫത്ത് ലഭിച്ചു. പിന്നീട് അബ്ദുല്ലയുടെയും മിസ്അബിന്റെയും കാലശേഷം പ്രാര്‍ഥനപോലെ, മുഴുവന്‍ മുസ്ലിംകളുടെയും ഖലീഫയായിത്തീര്‍ന്നു. ശരി! റുക്നുല്യമാനിക്കടുത്ത് നിശ്ശബ്ദനായിരുന്ന ഉര്‍വത്ത് ബിന്‍ സുബൈര്‍ ആരായിത്തീര്‍ന്നു? ആഇശ(റ)യുടെ സഹോദരി അസ്മാഇന്റെ പുത്രനാണ് ഉര്‍വത്ത്. പിതാവ് സുബൈറുബ്നുല് അവ്വാം. ആഇശ(റ) മരണപ്പെട്ടപ്പോള്‍ ജനാസയുമായി ഖബ്റിലേക്കിറങ്ങിയതും മണ്ണ് വാരിയിട്ടതും ഉര്‍വയായിരുന്നു.<br />
കൂട്ടുകാരെ സാക്ഷി നിര്‍ത്തി നടത്തിയ ആ പ്രാര്‍ഥനയ്ക്കു ശേഷം ജീവിതം നിറയെ ഉര്‍വ നിരന്തര യാത്രയിലായിരുന്നു. വിജ്ഞാനം തേടിയുള്ള നിലയ്ക്കാത്ത സഞ്ചാരം. അന്ന് ജീവിച്ചിരുന്ന സ്വഹാബിമാരുടെയെല്ലാം വീടുകളില്‍ പോയി അവരുടെ കൂടെ താമസിച്ച് ദീനീ വിജ്ഞാനം നുകര്‍ന്നു. അലി(റ), അബ്ദുര്‍റഹ്മാനുബ്നു ഔഫ്(റ) തുടങ്ങിയ പ്രഗത്ഭ സ്വഹാബിമാരില്‍ നിന്ന് നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മാതൃസഹോദരി ആഇശ(റ)യില്‍ നിന്ന് എണ്ണമറ്റ മതവിജ്ഞാനം കൈവരിച്ചു. മര്‍മജ്ഞനായ മഹാപണ്ഡിതനായി ഉര്‍വതുബ്നു സുബൈര്‍ വളര്‍ന്നു. മദീനയിലെ ഏറ്റവും വലിയ ഏഴു കര്മശാസ്ത്രപണ്ഡിതന്മാരിലൊരാളായി അറിയപ്പെട്ടു. താഴ്മയോടെ നടത്തിയ പ്രാര്‍ഥനയുടെ ഫലം!<br />
`ആരായിത്തീരണം?' എന്ന ചോദ്യത്തിന് സ്വാഭാവികമായുണ്ടാകുന്ന മറുപടിയാണ് മറ്റു മൂന്നുപേരും പറഞ്ഞത്. നമുക്കെല്ലാം അങ്ങനെയുള്ള മറുപടികളാണ് മനസ്സിലുയരുക. ഡോക്ടറാകാണം, കലക്ടറാകണം, എഞ്ചിനീയറാകണം! മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സ്വപ്നങ്ങളും അങ്ങനെ തന്നെ. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിലെ പിഴവാകാം ഇത്. ഒരു സമൂഹമാകുമ്പോള്‍ അതില്‍ വ്യത്യസ്ത രംഗങ്ങളിലുള്ളവര്‍ വേണമല്ലോ. മക്കളുടെ കൂട്ടത്തിലും എല്ലാവര്ക്കും ഒരേ ജോലിയും വഴിയും ആകരുതല്ലോ; ശരി.<br />
മനുഷ്യജീവിതത്തില്‍ ചെയ്യാവുന്ന ഏറ്റവും മികച്ച പ്രവൃത്തിയാണ് ഉര്‍വതുബ്നു സുബൈര്‍ ആഗ്രഹിച്ചതും ആയിത്തീര്‍ന്നതും. സര്‍വശക്തനായ അല്ലാഹുവിന്റെ ദീന് പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക! അതിനോളം ആനന്ദകരവും പ്രതിഫലാര്‍ഹവുമായ പ്രവര്‍ത്തനം വേറെയില്ല. അതിനുവേണ്ടി ചെലവഴിക്കുന്ന ഓരോ നിമിഷവും പ്രതിഫലാര്‍ഹം! പ്രബോധനപ്രവര്‍ത്തനങ്ങളിലൂടെ സ്വയം പരിശുദ്ധി കൈവരിക്കാനാകുന്നു. പാപങ്ങള്‍ പൊറുക്കപ്പെടുന്നു.<br />
ശരീരവും ആയുസ്സും എങ്ങനെ ചെലവഴിച്ചുവെന്ന് ചോദിക്കപ്പെടാതെ ഒരാളുടെയും കാല്പാദം ഖിയാമത്തുനാളില്‍ ഒരടിപോലും മുന്നോട്ട് നീങ്ങുകയില്ലെന്ന് നബിതിരുമേനി(സ) പറയുകയുണ്ടായി. നാം എത്രയോ തവണ കേട്ടുകഴിഞ്ഞ ഹദീസ്. ഒന്നാലോചിച്ചു നോക്കൂ; നമ്മളെന്തു മറുപടിപറയും? ഉര്‍വതുബ്നു സുബൈറിന് മറുപടിയുണ്ട്; ദീനിന്റെ മാര്‍ഗത്തില്‍!<br />
``അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം ചെയ്യുകയും മുസ്ലിംകളില്‍പെട്ടവനാണെന്ന് പറയുകയും ചെയ്തവനേക്കാള്‍ മികച്ച വചനം പറഞ്ഞവന് ആരുണ്ട്?'' (വി.ഖു. 41:33)<br />
വസ്ത്രമലക്കുമ്പോള്‍ വസ്ത്രത്തിലെ ചെളിയോടൊപ്പം കൈയ്യിലെ ചെളിയും നീങ്ങുന്നു. ദഅ്വത്ത് നമ്മെയും ശുദ്ധീകരിക്കുന്നു. അങ്ങനെയല്ലെങ്കില്‍ അത് വലിയ പാപമായും തീരുന്നു. സൂറതുസ്സ്വഫ്ഫിലെ വചനം മനപ്പാഠമില്ലാത്തവര് കുറവാണല്ലോ: ലിമ തഖൂലൂന മാലാ തഫ്അലൂന്‍. സൂറതുല്‍ ബഖറയിലെ 44ാം വചനത്തിലും ഇതേ ആശയം അല്ലാഹു ചോദിക്കുന്നുണ്ട്.<br />
ഏറ്റവും നല്ല വചനം അല്ലാഹുവിന്റെ ദീനിലേക്കുള്ള ക്ഷണമാണ്. ആ മാര്‍ഗത്തിലുള്ള അധ്വാനത്തില്‍, യാത്രയില്‍, വിഷമങ്ങളില്‍ നമ്മുടെ കൂടെ അല്ലാഹുവുണ്ടാകും. കാരണം അത് അവന്റെ മാര്‍ഗമാണ്. ആ മാര്‍ഗത്തില്‍ തന്നെയാണ് പരീക്ഷണങ്ങള്‍ പതിഞ്ഞിരിക്കുന്നതും. ദഅ്വത്തിനുവേണ്ടി മാത്രം ജീവിതം നീക്കിവെച്ച ഉര്‍വതുബ്നു സുബൈറിന്റെ യൗവനകാലത്തു തന്നെ കാല് നഷ്ടപ്പെട്ടു. ജീവിതാനന്ദമായി കിട്ടിയ മകന് മരിച്ചുപോയി!Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-8530995573402334259.post-38835829097096223752011-02-17T11:15:00.002+04:002011-02-17T11:18:53.452+04:00കേടാവുമോ കൂടുതൽ?<div style="text-align: justify;"><br />
<span style="color: red; font-size: large;"><b>“താങ്കള്‍ക്ക് സുഖം തന്നെയല്ലേ?”</b></span><br />
പ്രസിദ്ധ പണ്ഡിതനായിരുന്ന ഹസന്‍വാസിയോട് ഒരാള്‍ ചോദിച്ചു. വാസിയുടെ മറുപടി ഇങ്ങനെയായിരുന്നു: ``എന്തൊരു ചോദ്യം?! ദിവസംതോറും ആയുസ്സ് ചുരുങ്ങിക്കൊണ്ടിരിക്കുകയും പാപങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാളോട് ചോദിക്കേണ്ടതാണോ ഇത്?''<br />
<a name='more'></a></div><div style="text-align: justify;"><br />
<span style="font-size: large;"><b style="color: lime;">* * * </b></span><br />
</div><div style="text-align: justify;">മാലിക്ബ്നു ദീനാര്‍ ഒരു തോണി യാത്രയിലാണ്. തോണി കരയ്ക്കടുത്തപ്പോള്‍ ചുങ്കക്കാരന് വിളിച്ചുപറഞ്ഞു: ``ആരും ഇരിക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കരുത്. യാത്രാസാധനങ്ങള്‍ പരിശോധിക്കണം''.</div><div style="text-align: justify;"><br />
അതുകേട്ട് യാത്രക്കാരെല്ലാം വഞ്ചിയില്‍തന്നെ ഇരുന്നു. എന്നാല്‍ മാലിക്ബ്നു ദീനാര്‍ വസ്ത്രം ചുരുട്ടിപ്പിടിച്ച് കരയിലേക്ക് ചാടി. അദ്ദേഹത്തെ തടഞ്ഞുകൊണ്ട് ചുങ്കക്കാരന് പറഞ്ഞു. ``നിര്‍ദേശം കേട്ടില്ലേ. വഞ്ചിയില്‍ തന്നെ ഇരിക്കൂ''.</div><div style="text-align: justify;"><br />
``യാത്രാസാധനങ്ങള്‍ ഉള്ളവരല്ലേ ഇരിക്കേണ്ടതുള്ളൂ. എന്റെ കൂടെ മറ്റു സാധനങ്ങളൊന്നുമില്ല''.</div><div style="text-align: justify;"><br />
``എങ്കില്‍ നിങ്ങള്‍ക്ക് പോകാം.'' ചുങ്കക്കാരന് അദ്ദേഹത്തെ വിട്ടയച്ചു.</div><div style="text-align: justify;"><br />
കരകയറിപ്പോകുമ്പോള് മാലിക്ബ്നുദീനാര്‍ ചിന്തിച്ചതിങ്ങനെയായിരുന്നു: ``പടച്ചവനേ, പരലോകത്തിലെ പരിശോധനയും ഇതുപോലെ എളുപ്പം കഴിഞ്ഞിരുന്നെങ്കില്‍''</div><div style="text-align: justify;"><br />
<span style="color: red; font-size: large;"><b>* * *</b></span><br />
</div><div style="text-align: justify;">വിഖ്യാത പണ്ഡിതനായിരുന്ന ഹാതിം അസമ്മ് മദീന സന്ദര്‍ശിക്കാനെത്തി. അവിടെ ജനങ്ങളുടെ ജീവിത ശൈലിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചത് അദ്ദേഹത്തെ ദുഃഖിതനാക്കി. ഭൗതിക ജീവിതത്തോടുള്ള ആസക്തി ആളുകളില്‍ കൂടിക്കൊണ്ടിരിക്കുന്നു. എങ്ങും വലിയ വീടുകള്‍ കെട്ടിപ്പൊക്കിയിരിക്കുന്നു. മദീനാ പള്ളിയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനും ഉപദേശങ്ങള്‍ കേള്‍ക്കാനും ധാരാളം ആളുകളെത്തി. അവരോട് അദ്ദേഹം ചോദിച്ചു: </div><div style="text-align: justify;"><br />
``ഈ പട്ടണം ആരുടേതാണ്?''<br />
</div><div style="text-align: justify;">``നബി തിരുമേനിയുടെ''<br />
</div><div style="text-align: justify;">``ഇവിടെ ഏത് ബംഗ്ലാവിലാണ് നബി തിരുമേനി താമസിച്ചിരുന്നത്? അവിടെച്ചെന്ന് രണ്ട് റക്അത്ത് നമസ്കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''<br />
</div><div style="text-align: justify;">``ബംഗ്ലാവോ! നബിക്ക് ബംഗ്ലാവൊന്നും ഉണ്ടായിരുന്നില്ല. ഈത്തപ്പനയുടെ പാത്തികള്‍ നിരത്തിവെച്ച് മണ്ണുതേമ്പിയുണ്ടാക്കിയ ഒരു കുടിലിലാണ് അവിടുന്ന് താമസിച്ചത്''<br />
</div><div style="text-align: justify;">``എങ്കില്‍ നബിതിരുമേനിയുടെ ശിഷ്യന്മാര് താമസിച്ചിരുന്ന ഏതെങ്കിലും ബംഗ്ലാവ് കാണിച്ചുതരുമോ?''<br />
</div><div style="text-align: justify;">``അവരും ബംഗ്ലാവില്‍ താമസിച്ചിരുന്നില്ല.''<br />
</div><div style="text-align: justify;">ഹാതിമിന്റെ മുഖം ചുവന്നു. കണ്ണുകള്‍ ജ്വലിച്ചു. ദേഷ്യത്തോടെ അദ്ദേഹം ചോദിച്ചു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">``നബിതിരുമേനിയും അവിടുത്തെ ശിഷ്യന്മാരും ബംഗ്ലാവുകളില്‍ താമസിച്ചിരുന്നില്ല. പിന്നെയെന്തിനാണ് അവരുടെ പട്ടണത്തില്‍ നിങ്ങള്‍ ഫിര്‍ഔനെയും ഖാറൂനെയും പോലെ മണിമേടകള്‍ കെട്ടിപ്പൊക്കി താമസിക്കുന്നത്?''<br />
</div><div style="text-align: justify;"><span style="color: yellow; font-size: large;"><b>* * * </b></span><br />
</div><div style="text-align: justify;">``എങ്ങനെയാണ് താങ്കള്‍ നേരം പുലര്‍ന്നത്?'' മുഹമ്മദ്ബ്നു വാസിഇനോട് ഒരാള്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ``നീണ്ട പ്രതീക്ഷകളോടും ചുരുങ്ങിയ ആയുസ്സോടും നിസ്സാരമായ കര്മങ്ങളോടും കൂടി''</div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: cyan; font-size: large;"><b>* * *</b></span> <br />
</div><div style="text-align: justify;">ജീവിതത്തെക്കുറിച്ചുള്ള വലിയ സന്ദേശമാണ് ഈ വാക്കുകള്‍. പക്വവും സൂക്ഷ്മവുമായി ജീവിതത്തെ വിലയിരുത്തുകയും ഗുണപരമായി വിനിയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം. അങ്ങനെയുള്ളവര്‍ക്ക് വലിയ ആയുഷ്കാലം ലഭിക്കണമെന്നില്ല. ജീവിച്ച കാലമത്രയും നന്മകള്കൊണ്ട് നിറയ്ക്കാന്‍ അവര്‍ക്ക് സാധിക്കും. അലസതയും അശ്രദ്ധയുമാണ് കൂട്ടിനുള്ളതെങ്കില് ദീര്‍ഘകാലം ജീവിച്ചാലും കേടായിരിക്കും കൂടുതല്‍.</div><div style="text-align: justify;"><br />
<b><i>``വല്തന്ളുര് നഫ്സുമ്മാ ഖദ്ദമത് ലി ഗദിന്''(59: 18) </i></b>നാളേക്കുവേണ്ടി എന്താണ് കരുതിവെച്ചതെന്ന് ഓരോ ആത്മാവും ആലോചിക്കട്ടെ - എന്ന അല്ലാഹുവിന്റെ താക്കീത് നമ്മുടെ ഉള്ളില്‍ തീ പടര്‍ത്തേണ്ടതാണ്. ``ഒടുവില്‍ തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്നും അവനിലേക്കുതന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ടെന്നും കരുതുന്നവരാണവര്‍''(2:46). എന്ന, സത്യവിശ്വാസികളെ സംബന്ധിച്ച് അല്ലാഹു പറഞ്ഞ വിശേഷണം നമുക്ക് യോജിക്കുന്നുണ്ടോ? നെഞ്ചില്‍ കൈവെച്ച് ആലോചിക്കേണ്ടതുണ്ട്. തീര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതത്തിലാണ് നാം. ദുഃഖമുള്ളപ്പോള്‍ മേഘങ്ങളെപ്പോലെയും സന്തോഷമുള്ളപ്പോള്‍ കാറ്റടിക്കും പോലെയുമാണ് സമയത്തിന്റെ സഞ്ചാരമെന്ന് പറയാറുണ്ട്. ശൈശവത്തിന്റെ സുഖമാസ്വദിക്കുമ്പോഴേക്ക് കൗമാരത്തിലേക്കും കൗമാരത്തെ അനുഭവിച്ചുതുടങ്ങുമ്പോഴേക്ക് യൗവനവും യൗവനമെന്തെന്ന് അറിയുമ്പോഴേക്ക് വാര്‍ധക്യവും വന്നണയുന്നു. <br />
</div><div style="text-align: justify;">ഹസന് ബസ്വരി പറയുകയുണ്ടായി: ``മനുഷ്യാ, നീ ദിവസങ്ങളുടെ കൂട്ടമാണ്. ഓരോ ദിവസം വിടപറയുമ്പോഴും നീ അല്പം ഇല്ലാതായിത്തീരുന്നു.'' മഹാനായ സ്വഹാബി ഇബ്നു മസ്ഊദ് പറഞ്ഞു: ``എന്റെ ആയുസ്സ് കുറഞ്ഞുകൊണ്ടേയിരുന്നിട്ടും കര്‍മം അധികരിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ഓര്‍ത്തല്ലാതെ മറ്റൊരു കാര്യത്തിലും സൂര്യാസ്തമയമുണ്ടായ ഒരൊറ്റ ദിവസം ഞാന്‍ ദുഃഖിച്ചിട്ടില്ല.'' <br />
</div><div style="text-align: justify;">ഒരു അറബിക്കവി: ``ഇന്നത്തെ ജോലികള്‍ മടിയാല്‍ ഞാന്‍ നാളേക്ക് നീട്ടുകയില്ല. തീര്‍ച്ചയായും അലസന്മാരുടെ ദിനമാണ് നാളെ.'' ഹസന് ബസ്വരി പറഞ്ഞു: ``വിശ്വാസി തന്റെ മനസ്സിന്റെ മേല്‍ നിയന്ത്രണാധികാരമുള്ളനാണ്. അല്ലാഹുവിനുവേണ്ടി അവരതിനെ വിചാരണ ചെയ്യും. ഇഹ ലോകത്തുവെച്ച് ആത്മവിചാരണ നടത്താത്തവരുടെ വിചാരണ അന്ത്യനാളില്‍ പ്രയാസമുള്ളതാകും. ആത്മവിചാരണ നടത്തുന്നവരുടെ വിചാരണയാകട്ടെ, എളുപ്പമാകും.''<br />
</div><div style="text-align: justify;">ഈ വചനം ഉദ്ധരിച്ചുകൊണ്ട് അല്‍ വഖ്തു ഫീ ഹായത്തില്‍ മുസ്ലിം എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ``ഒരു മാസം അവസാനിക്കുമ്പോഴോ ഒരു വര്‍ഷം ആരംഭിക്കുമ്പോഴോ സ്വയം വിശകലനത്തിനുള്ള സമയം കണ്ടെത്തണം. ജീവിതത്തെ വിമര്‍ശനാത്മകമായി വിലയിരുത്താനും ആവശ്യമായ തിരുത്തുകള്‍ വരുത്തി പുതുമയേകാനും അതുവഴി സാധിക്കും''<br />
</div><div style="text-align: justify;">നമ്മുടെ സ്നേഹം മുഴുവന്‍ അല്ലാഹുവിനോടാകട്ടെ! തുച്ഛമായ ഭൗതികകൗതുകങ്ങള് നമ്മെ വഞ്ചിക്കാതിരിക്കട്ടെ. ഇങ്ങനെ പ്രാര്‍ഥിക്കുക: ``അല്ലാഹുമ്മ ഇജ്അല്‍നീ ഉഹിബ്ബുക ബിഖല്ബീ കുല്ലിഹീ ഉര്ദ്വീക് ബിജുഹ്ദീ കുല്ലിഹി'' - അല്ലാഹുവേ നിന്നെ പൂര്‍ണ മനസ്സോടെ സ്നേഹിക്കുന്നവനാക്കി എന്നെ മാറ്റേണമേ. എന്റെ എല്ലാ പരിശ്രമങ്ങള്‍ മുഖേനയും നിന്നെ തൃപ്തിപ്പെടുത്തുന്നവനുമാക്കേണമേ... </div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1